Connect with us

india

മഹായുതി സഖ്യത്തിനുള്ളില്‍ വിള്ളല്‍; ഷിന്‍ഡെ ഇടഞ്ഞു തന്നെ

എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ച ഷിന്‍ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്‍ ഫ്ടനാവിസ് തിരുത്തിയത്.

Published

on

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രി ഏക്‌നാഥ് സര്‍ക്കാരിന്റെ കാലത്തെ ചില നടപടികളില്‍ ഇടപെട്ടതോടെയാണ് ഭിന്നത വര്‍ദ്ധിച്ചത്. ശിവസേന ഉള്‍പ്പടെ എം എല്‍ എമാരുടെ സുരക്ഷ വെട്ടിക്കുറച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നടപടിയിലും ഷിന്‍ഡേ പക്ഷത്തിന് അതൃപ്തിയാണുള്ളത്. എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ച ഷിന്‍ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്‍ ഫ്ടനാവിസ് തിരുത്തിയത്.

കേന്ദ്രത്തിന്റെ പ്രധാന്‍ മന്ത്രി അന്നദാത ആയ് സംരക്ഷണ്‍ അഭിയാന്‍ (പിഎം-ആശ) പദ്ധതി പ്രകാരം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ഷിന്‍ഡേ സര്‍ക്കാര്‍ അംഗീകരിച്ച സംഭരണ ഏജന്‍സികളുടെ ക്രമക്കേടുകളുകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അഴിമതി സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മാര്‍ക്കറ്റിംഗ് മന്ത്രാലയം ആറ് അംഗ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഈ പദ്ധതി പ്രകാരമുള്ള സംഭരണം സംബന്ധിച്ച് 2018 ഒക്ടോബറില്‍ കേന്ദ്ര കൃഷി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവശ്യ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 25 ശതമാനം വരെ MSP നിരക്കില്‍ വാങ്ങുന്നതിന് കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ഈ പ്രക്രിയ നോഡല്‍ ഏജന്‍സിയായ NAFED നടത്തുന്നു.

ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മാര്‍ക്കറ്റിംഗ് മന്ത്രാലയത്തിന്റെ തലവനായിരുന്നപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ കീഴില്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ തിരുത്തുന്നത്. ഇതാണ് ഷിന്‍ഡേ പക്ഷത്തെ പ്രകോപിപ്പിച്ചത് രാഷ്ട്രീയമായി, ഫഡ്നാവിസ് സര്‍ക്കാരിന്റെ ഈ തീരുമാനം സഖ്യസര്‍ക്കാര്‍ പങ്കാളികളായ BJP യുടെയും ഷിന്‍ഡെയുടെ ശിവസേനയുടെയും നേതൃത്വം തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുന്നതാണ് . ഉപമുഖ്യമന്ത്രിയായ ഷിന്‍ഡെ അടുത്തിടെ മുഖ്യമന്ത്രി ഫട്‌നാവിസുമായി ചേര്‍ന്നു നടത്തേണ്ട നിരവധി പ്രധാന ഔദ്യോഗിക യോഗങ്ങള്‍ ഒഴിവാക്കിയതും ഈ ഭിന്നത മൂലമാണെന്നാണ് വിലയിരുത്തല്‍

ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരാറിലെത്തിയ ജല്‍നയില്‍ മുടങ്ങിക്കിടന്ന 900 കോടി രൂപയുടെ ഭവന പദ്ധതി, ഖരമാലിന്യ ശേഖരണം, ടോയ്ലറ്റ് അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി 1,400 കോടി രൂപയുടെ ബിഎംസി ടെന്‍ഡര്‍ എന്നിവ സംസ്ഥാനം റദ്ദാക്കിയത് ശിവസേനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിവസേനയെ ലഘുവായി കാണരുത്’ എന്ന രാഷ്ര്രടീയ സൂചന ഷിന്‍ഡേ നല്‍കിയത്. നാസിക്, റായ്ഗഡ് ജില്ലകളുടെ ഗാര്‍ഡിയന്‍ മന്ത്രി സ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ ഫഡ്നാവിസ് അംഗീകരിക്കാത്തതിലും ശിവസേന അസ്വസ്ഥരാണ്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ഉപമുഖ്യമന്ത്രിയുടെ ഒരു മെഡിക്കല്‍ റിലീഫ് എയ്ഡ് സെല്‍ ശിവസേന സ്ഥാപിച്ചു. കുറച്ച് ആഴ്ചകളായി, സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് ഷിന്‍ഡെ വിട്ടുനില്‍ക്കുകയാണ് . കൂടാതെ സ്വന്തമായി പ്രത്യേക സെഷനുകള്‍ നടത്തുകയും ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ റൂം യോഗത്തിലും കഴിഞ്ഞയാഴ്ച ഫഡ്നാവിസ് അധ്യക്ഷത വഹിച്ച മെട്രോപൊളിറ്റന്‍ മേഖല വികസന അതോറിറ്റികളുടെ അവലോകന യോഗങ്ങളിലും ഷിന്‍ഡേ പങ്കെടുത്തില്ല

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending