kerala
കേരള യൂണിവേഴ്‌സിറ്റി ലോ അമന്‍മെന്റ് ബില്ല് ലക്ഷ്യം രാഷ്ട്രീയ കൈകടത്തല്‍; യൂണിവേഴ്‌സിറ്റിയുടെ സ്വയംഭരണാവകാശം തകര്‍ക്കും: എം.എസ്.എഫ്

മലപ്പുറം: കേരള യൂണിവേഴ്‌സിറ്റി ലോ അമന്‍മെന്റ് ബില്ലിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കോ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് നിലവാരത്തിനോ ഗുണകരമല്ലാത്ത ബില്ല് യൂണിവേഴ്‌സിറ്റിയെ പാര്‍ട്ടിക്കാര്‍ക്ക് കയറി നിരങ്ങാനുള്ള ഇടമാക്കി മാറ്റാനേ ഉപകരിക്കൂവെന്നും ബില്ലിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.
രാഷ്ട്രീയ കൈകടത്തല്‍ നടത്താന്‍ വേണ്ടിമാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ യു.ജി.സിയില്‍ ചെയ്യുന്നത് പോലെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി ബില്ലിലൂടെ നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ സര്‍ക്കാറുകളും വിദ്യാഭ്യാസ മന്ത്രിമാരൊന്നും തന്നെ ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് സിപിഎം സര്‍ക്കാര്‍ ചെയ്യുന്നതെന്നും നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈസ് ചാന്‍സിലറെ അടക്കം നോക്കുകുത്തിയാക്കി എല്ലാം മന്ത്രി ഓഫീസ് തീരുമാനിക്കുന്ന രീതിയിലേക്ക് യൂണിവേഴ്‌സിറ്റി ഭരണം പോകുന്നത് വലിയ അപകടത്തിലേക്കാണ് ചെന്നെത്തിക്കുക. യൂണിവേഴ്‌സിറ്റിയുടെ സ്വാതന്ത്ര്യത്തേയും അക്കാദമിക് നിലവാരത്തേയും ദോശമായി ബാധിക്കും. വൈസ് ചാന്‍സിലരെ നോക്കുകുത്തിയാക്കി എല്ലാ അധികാരവും മന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമം.
കേരളത്തിലെ ഭരണമുന്നണിക്ക് സ്വാതന്ത്ര്യമായി ഇടപെടാന്‍ കഴിയുന്ന തരത്തിലേക്ക് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത് ഈ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കും. ഓരോ സര്‍ക്കാറുകളും അവരുടെ താല്‍പര്യങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ അടിച്ചേര്‍പ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതാധികാര പ്രയോഗങ്ങള്‍ സര്‍വകലാശാലകളില്‍ ഒരു കാരണവശാലും ഉണ്ടാവരുത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെ എതിര്‍ത്ത് രംഗത്തുവരണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. യു.ജി.സി അമന്‍മെന്റ് ബില്ല് കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി എന്താണോ ആഗ്രഹിച്ചത് അതേ രാഷ്ട്രീയ താല്‍പര്യമാണ് കേരളത്തില്‍ ഈ ബി്ല്ലിലൂടെ സി.പി.എം നടപ്പിലാക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ പ്രോ ചാന്‍സിലറായി ഇരിക്കുന്ന സമയത്ത് കൊണ്ടുവന്ന ബില്ലില്‍ പ്രോ ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തുകയും അക്കാദമിഷ്യന്മാരുടെ അധികാരം വിപുലപ്പെടുത്തുകയുമാണ് ഉണ്ടായത്. എന്നാല്‍ പ്രോ ചാന്‍സിലറായ മന്ത്രിക്ക് യൂണിവേഴ്‌സിറ്റിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതിയാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഏത് ഫയലും മന്ത്രിക്ക് കൈകര്യം ചെയ്യാം എന്ന സ്ഥിതി വരുന്നത് ഏറെ അപകടം നിറഞ്ഞതാണ്.
പരീക്ഷ സമയം, പേപ്പര്‍ മൂല്യനിര്‍ണയം തുടങ്ങി ഏറെ രഹസ്യ സ്വഭാവമുള്ള പല നടപടിക്രമങ്ങളും മന്ത്രിയുടെ ഓഫീസിലെത്തുന്നത് യൂണിവേഴ്‌സിറ്റിയുടെ വിശ്വാസ്യതയെ പോലും തകര്‍ക്കുന്നതാണ്. വകുപ്പുതല നടപടികളടക്കം മന്ത്രി തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകും. വി.സി മുതല്‍ താഴെ തട്ടിലുള്ള ഓഫീസുകളില്‍ വരെ മന്ത്രിക്കോ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയും. വി.സിയുടെ അധികാരങ്ങളെല്ലാം എടുത്തുകളയുന്നതുകൂടിയാണ് പുതിയ നിയമം. പി.വി.സിയെ നിയമിക്കാന്‍ നിലവിലെ മാനദണ്ഡം പ്രൊഫസര്‍/പ്രിന്‍സിപ്പള്‍ എന്നതാണ്. എ്ന്നാല്‍ പത്തുവര്‍ഷം മുന്‍പരിചയമുള്ള ആര്‍ക്കും പി.വി.സിയാകാം എന്നതാണ് പുതിയ ബില്ലിലുള്ളത്. വി.സിയുടെ നിയമന മാനദണ്ഡം കുറച്ചുവെന്ന് കേന്ദ്രത്തിനെതിരെ പരാതി പറയുന്ന ഇടതുപക്ഷം പി.വി.സിയുടെയും നിയമന മാനദണ്ഡവും കുറച്ചു. യൂണിവേഴ്‌സിറ്റി ഭരണത്തില്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി അമിതമായി ഇടപെടുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഉണരണമെന്നും പി.കെ നവാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ്ുമാരായ ഷറഫുദ്ധീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവരും പങ്കെടുത്തു.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

kerala
‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.
‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം