india
ബജറ്റ് ലോഗോയില്‍ നിന്നും രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് പകരം തമിഴ് ചിഹ്നം ‘രൂ’
ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം

ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോഗോയിൽ ചേർത്തിരിക്കുന്നത്.
മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോഗോയിൽ രൂപ ചിഹ്നമില്ല, പകരം ‘രൂ’ എന്ന തമിഴ് അക്ഷരമാണുള്ളത്.
മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും എല്ലാം’ പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.
ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോഗിക ചിഹ്നം തമിഴ്നാട് ബജറ്റ് ലോഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.
ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.
2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.
india
ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.
വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.
വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
india
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയില്‍
സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ലഖ്നൗ: ട്രെയിനില്‍ ടിടിയായി ആള്‍മാറാട്ടം നടത്തി യാത്രക്കാരില്‍ നിന്നും തട്ടിയത് പതിനായിരത്തിലധികം രൂപ. സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്നു. പിന്നീട് വേഷം മാറി ടിടി ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പണം അടിച്ചു മാറ്റുകയായിരുന്നു. ഗോമതി എക്സ്പ്രസില്‍ പരിശോധന നടത്തി വരുന്നതിന്റെ ഇടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. കൂടാതെ നിരവധി ടിക്കറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.
ടിടിമാര്‍ ധരിക്കുന്ന യൂണിഫോമുകളെ പോലെ സാമ്യം തോന്നുന്ന രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. യാത്രക്കാര്‍ ടിടിയാണെന്ന് വിശ്വസിക്കുന്ന വിധമാണ് ഇയാള്‍ ട്രെയ്നുകളില്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ഇത്തരം ആളുകളെ കണ്ടെത്തി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വില്‍ക്കുന്നതാണ് യുവാവിന്റെ പ്രധാന രീതി.
വിശദമായ ചോദ്യം ചെയ്യലില്‍ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ ഇയാള്‍ മുന്‍പ് കുപ്പിവെള്ളം വില്‍പ്പന നടത്തിയിരുന്ന ആളെണെന്ന് പോലീസിനോട് ദേവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇത്തരം ആള്‍മാറാട്ടം നടത്തികൊണ്ട് ഒരു ദിവസം പതിനായിരം രൂപ വരെ സമ്പാദിച്ചിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര്‍ അറസ്റ്റില്‍
-
kerala11 hours ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി