Connect with us

Video Stories

ക്രേസി ഗോപാലകൃഷ്ണന്‍

Published

on

ശക്തമായ നായികാവേഷങ്ങളെടുത്താടിയ മഞ്ജുവാര്യരെ വെള്ളിത്തിരക്ക് അപ്രാപ്യമാക്കി സ്വന്തമാക്കിയപ്പോഴും സുന്ദരിയായ കാവ്യമാധവന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോഴും മലയാളി പുരുഷന്മാരുടെ മനസ്സില്‍ രൂപപ്പെട്ട അസൂയ കലര്‍ന്ന അമര്‍ഷമാണോ ഇന്ന് ദിലീപ് എന്ന ക്രേസി ഗോപാലകൃഷ്ണനില്‍ പെയ്തു തീരുന്നത്? കാല്‍ നൂറ്റാണ്ടായി ദിലീപ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധാന സഹായിയായും കഥയെഴുത്ത്, ഗാനാലാപനം, നിര്‍മാണം എന്നിവക്കൊക്കെ അപ്പുറം തീര്‍ത്തും വ്യത്യസ്തമായ നായക കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ദിലീപിനോളം പ്രിയപ്പെട്ട സിനിമാക്കാരനില്ല. പക്ഷെ ആ രണ്ട് നായികമാരെച്ചൊല്ലി ഇടയ്‌ക്കൊരു നെടുവീര്‍പ്പ് ഉയരുകയും ചെയ്യും.
സിനിമാനടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമം കേരളത്തിന് പുതിയതായിരുന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിയപ്പോള്‍ മലയാളത്തിലെ അക്ഷരങ്ങളെ ഓര്‍മിപ്പിച്ച കൊടി സുനിക്ക് ശേഷം കേരളം പള്‍സര്‍ എന്ന് പേരുള്ള സുനിയെ പരിചയപ്പെട്ടു. കൊടിയെ പോലെ പള്‍സറിനും ജയിലില്‍ കത്തെഴുത്തിനും ഫോണ്‍ വിളിക്കും നിര്‍ബാധം സൗകര്യം കിട്ടുന്നുവെന്നാണ് വെളിപ്പെട്ട വിവരം. ഒരു പക്ഷെ സിനിമാനടിയുടെ കേസിലെ ഏറ്റവും വലിയ സവിശേഷത ഇന്നേ വരെ ഒരു ആഭ്യന്തര മന്ത്രിയും നടത്തിയിട്ടില്ലാത്ത വെളിപ്പെടുത്തല്‍ പിണറായി വിജയന്‍ നടത്തിയേടത്താണ്. പള്‍സര്‍ ബൈക്കില്‍ കീഴടങ്ങാനായി കോടതിയിലെത്തിയ സുനിയെ പൊലീസുകാര്‍ ‘അതി സാഹസിക’മായി കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സമയത്താണ് പൊലീസ് വകുപ്പിന്റെ ചുമതലക്കാരന്‍കൂടിയായ മുഖ്യമന്ത്രി വിളംബരം ചെയ്യുന്നത്, കുറ്റകൃത്യം സുനി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് എന്ന്. പട്ടാപ്പകല്‍ അറസ്റ്റ് ചെയ്ത സുനിയോട് പൊലീസിന് പേരുവിവരം പോലും ചോദിച്ചു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ പിണറായിക്ക് എവിടുന്ന് കിട്ടി ഇത്രയും വിവരം എന്ന് അറിയാതെ ജനം അന്തിച്ചു നില്‍ക്കവെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണം, ഗൂഢാലോചന സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. സഖാവിന് കൊടിയും പള്‍സറും മാറിപ്പോയതായിരിക്കുമോ എന്ന ശങ്കക്ക് അടിസ്ഥാനമില്ലാതെ കേസ് സുഷുപ്തിയിലേക്ക് ആണ്ടുപോകുകയായിരുന്നല്ലോ. അതിനിടയിലാണ് സുനിയുടെ വെളിപ്പെടുത്തലും കത്തും അതില്‍ ദിലീപിന്റെ പ്രതികരണവുമൊക്കെ ഉണ്ടായത്.
തന്നെ ആരൊക്കെയോ വേട്ടയാടുന്നുവെന്ന തോന്നല്‍ കുറച്ചുകാലമായി ദിലീപിനുണ്ട്. ‘ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നുവെന്ന് ആദ്യം പ്രചരിപ്പിച്ചു. ഇപ്പോള്‍ കാവ്യ കാരണം എന്റെ കുടുംബം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം ഗോസിപ്പ് കാരണം ഒരു കുടുംബം തകരുമെന്ന് കരുതുന്നുണ്ടോ?’ എന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് ചോദിക്കുന്നുണ്ട്. നടിക്കെതിരായ കയ്യേറ്റം ഉണ്ടായ അന്നു മുതല്‍ ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അതിന്റെ കാരണങ്ങളിലൊന്ന് മഞ്ജുവാര്യരും ഈ നടിയും തമ്മിലെ സൗഹൃദമാണ്. പള്‍സര്‍ സുനിയുടെ ചില വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ മുന്‍ കൂര്‍ ജാമ്യമെന്ന പോലെ പ്രതിയെ നടിയുമായി ബന്ധപ്പെടുത്താന്‍ ദിലീപ് നടത്തിയ ശ്രമം സംശയങ്ങള്‍ ബലപ്പെടുത്താനേ സഹായിച്ചുള്ളൂ. ഇപ്പോള്‍ ദിലീപിനെ പറ്റി ചോദിക്കുമ്പോഴേക്ക് മുകേഷും ഗണേഷുമെല്ലാം മാധ്യമ പ്രവര്‍ത്തകരോട് വല്ലാതെ ക്ഷുഭിതരാകുകയും ചെയ്യുന്നു. ദിലീപ്, ഡ്രൈവര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ എന്നിവരെ മാറി മാറി 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള ഫോണ്‍വിളിയെ തുടര്‍ന്നായിരുന്നല്ലോ.
ഞാന്‍ സ്വപ്‌നം കണ്ടതല്ല ഈശ്വരന്റെ അത്ഭുതം മാത്രമാണ് എന്ന് ദിലീപ് സ്വന്തം ജീവിതത്തെ വിലയിരുത്തിയിട്ടുണ്ട്. ആലുവയില്‍ 1968 ഒക്‌ടോബര്‍ 27ന് ജനിച്ച ഗോപാലകൃഷ്ണന്‍ മിമിക്രിയിലൂടെയാണ് കലാരംഗത്തുവരുന്നത്. കലാഭവന്റെ ഭാഗമായി നാദിര്‍ഷായും ഒക്കെ ചേര്‍ന്ന് സ്റ്റേജ് ഷോകളും ദേ മാവേലികൊമ്പത്ത് പോലെ കാസറ്റുകളുമായി മുന്നേറി. കമല്‍ അടക്കം പ്രമുഖരുടെ അസിസ്റ്റന്റ് ഡയരക്ടറായിരിക്കെ തന്നെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അവ ശ്രദ്ധേയമാക്കിയ അതേ മിടുക്കാണ് 1994ല്‍ മാനത്തെ കൊട്ടാരത്തില്‍ നായക വേഷം നല്‍കാന്‍ സംവിധായകന്‍ സുനിലിന് ധൈര്യം നല്‍കിയത്. സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകളില്‍ ദിലീപിന് മാത്രം ചെയ്യാവുന്ന നായക കഥാപാത്രങ്ങള്‍. 2002ല്‍ മീശമാധവനിലെത്തിയപ്പോള്‍ കാവ്യ- ദിലീപ് ജോഡികള്‍ ക്ലിക്കായി.
വ്യത്യസ്തത ദിലീപിന് ഹരമായി. പണം മുടക്കാന്‍ സ്വന്തം നിര്‍മാണക്കമ്പനി തന്നെ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് സ്ത്രീയായി വേഷം മാറുന്ന മായാമോഹിനി, മുച്ചുണ്ടുകാരന്റെ സൗണ്ട് തോമ, വിരൂപന്റെ കുഞ്ഞിക്കൂനന്‍, മന്ദബുദ്ധിയുടെ പച്ചക്കുതിര, ട്രാന്‍സ്‌ജെന്‍ഡറിന്റെ ചാന്ദ്‌പൊട്ട്. സി.ഐ.ഡി മൂസ മുതല്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവു കൂടിയായ ദിലീപ് മലയാള സിനിമയിലെ കാര്യസ്ഥനായി. സിനിമാതാരങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി ട്വന്റി ട്വന്റി എടുത്തപ്പോള്‍ അതിന്റെ നിര്‍മാതാവായത് ദിലീപാണ്. അശകൊശലേ പെണ്ണുണ്ടോ, സാറേ സാറെ സാമ്പാറെ തുടങ്ങിയ ഏതാനും പാട്ടുകള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനും കഴിഞ്ഞ ദിലീപ്, പിടക്കോഴി കൂവുന്ന ഈ നൂറ്റാണ്ടിനെ ഭയക്കുന്നു, പഴിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending