Video Stories
ക്രേസി ഗോപാലകൃഷ്ണന്
ശക്തമായ നായികാവേഷങ്ങളെടുത്താടിയ മഞ്ജുവാര്യരെ വെള്ളിത്തിരക്ക് അപ്രാപ്യമാക്കി സ്വന്തമാക്കിയപ്പോഴും സുന്ദരിയായ കാവ്യമാധവന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോഴും മലയാളി പുരുഷന്മാരുടെ മനസ്സില്‍ രൂപപ്പെട്ട അസൂയ കലര്‍ന്ന അമര്ഷമാണോ ഇന്ന് ദിലീപ് എന്ന ക്രേസി ഗോപാലകൃഷ്ണനില്‍ പെയ്തു തീരുന്നത്? കാല് നൂറ്റാണ്ടായി ദിലീപ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധാന സഹായിയായും കഥയെഴുത്ത്, ഗാനാലാപനം, നിര്‍മാണം എന്നിവക്കൊക്കെ അപ്പുറം തീര്‍ത്തും വ്യത്യസ്തമായ നായക കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ദിലീപിനോളം പ്രിയപ്പെട്ട സിനിമാക്കാരനില്ല. പക്ഷെ ആ രണ്ട് നായികമാരെച്ചൊല്ലി ഇടയ്ക്കൊരു നെടുവീര്‍പ്പ് ഉയരുകയും ചെയ്യും.
സിനിമാനടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമം കേരളത്തിന് പുതിയതായിരുന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിയപ്പോള്‍ മലയാളത്തിലെ അക്ഷരങ്ങളെ ഓര്‍മിപ്പിച്ച കൊടി സുനിക്ക് ശേഷം കേരളം പള്‍സര്‍ എന്ന് പേരുള്ള സുനിയെ പരിചയപ്പെട്ടു. കൊടിയെ പോലെ പള്‍സറിനും ജയിലില്‍ കത്തെഴുത്തിനും ഫോണ്‍ വിളിക്കും നിര്‍ബാധം സൗകര്യം കിട്ടുന്നുവെന്നാണ് വെളിപ്പെട്ട വിവരം. ഒരു പക്ഷെ സിനിമാനടിയുടെ കേസിലെ ഏറ്റവും വലിയ സവിശേഷത ഇന്നേ വരെ ഒരു ആഭ്യന്തര മന്ത്രിയും നടത്തിയിട്ടില്ലാത്ത വെളിപ്പെടുത്തല്‍ പിണറായി വിജയന് നടത്തിയേടത്താണ്. പള്‍സര്‍ ബൈക്കില്‍ കീഴടങ്ങാനായി കോടതിയിലെത്തിയ സുനിയെ പൊലീസുകാര്‍ ‘അതി സാഹസിക’മായി കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സമയത്താണ് പൊലീസ് വകുപ്പിന്റെ ചുമതലക്കാരന്‍കൂടിയായ മുഖ്യമന്ത്രി വിളംബരം ചെയ്യുന്നത്, കുറ്റകൃത്യം സുനി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് എന്ന്. പട്ടാപ്പകല്‍ അറസ്റ്റ് ചെയ്ത സുനിയോട് പൊലീസിന് പേരുവിവരം പോലും ചോദിച്ചു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ പിണറായിക്ക് എവിടുന്ന് കിട്ടി ഇത്രയും വിവരം എന്ന് അറിയാതെ ജനം അന്തിച്ചു നില്‍ക്കവെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണം, ഗൂഢാലോചന സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. സഖാവിന് കൊടിയും പള്‍സറും മാറിപ്പോയതായിരിക്കുമോ എന്ന ശങ്കക്ക് അടിസ്ഥാനമില്ലാതെ കേസ് സുഷുപ്തിയിലേക്ക് ആണ്ടുപോകുകയായിരുന്നല്ലോ. അതിനിടയിലാണ് സുനിയുടെ വെളിപ്പെടുത്തലും കത്തും അതില്‍ ദിലീപിന്റെ പ്രതികരണവുമൊക്കെ ഉണ്ടായത്.
തന്നെ ആരൊക്കെയോ വേട്ടയാടുന്നുവെന്ന തോന്നല്‍ കുറച്ചുകാലമായി ദിലീപിനുണ്ട്. ‘ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നുവെന്ന് ആദ്യം പ്രചരിപ്പിച്ചു. ഇപ്പോള്‍ കാവ്യ കാരണം എന്റെ കുടുംബം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം ഗോസിപ്പ് കാരണം ഒരു കുടുംബം തകരുമെന്ന് കരുതുന്നുണ്ടോ?’ എന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് ചോദിക്കുന്നുണ്ട്. നടിക്കെതിരായ കയ്യേറ്റം ഉണ്ടായ അന്നു മുതല്‍ ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നു. അതിന്റെ കാരണങ്ങളിലൊന്ന് മഞ്ജുവാര്യരും ഈ നടിയും തമ്മിലെ സൗഹൃദമാണ്. പള്‍സര്‍ സുനിയുടെ ചില വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ മുന്‍ കൂര് ജാമ്യമെന്ന പോലെ പ്രതിയെ നടിയുമായി ബന്ധപ്പെടുത്താന്‍ ദിലീപ് നടത്തിയ ശ്രമം സംശയങ്ങള്‍ ബലപ്പെടുത്താനേ സഹായിച്ചുള്ളൂ. ഇപ്പോള്‍ ദിലീപിനെ പറ്റി ചോദിക്കുമ്പോഴേക്ക് മുകേഷും ഗണേഷുമെല്ലാം മാധ്യമ പ്രവര്‍ത്തകരോട് വല്ലാതെ ക്ഷുഭിതരാകുകയും ചെയ്യുന്നു. ദിലീപ്, ഡ്രൈവര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ എന്നിവരെ മാറി മാറി 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള ഫോണ്‍വിളിയെ തുടര്‍ന്നായിരുന്നല്ലോ.
ഞാന്‍ സ്വപ്നം കണ്ടതല്ല ഈശ്വരന്റെ അത്ഭുതം മാത്രമാണ് എന്ന് ദിലീപ് സ്വന്തം ജീവിതത്തെ വിലയിരുത്തിയിട്ടുണ്ട്. ആലുവയില്‍ 1968 ഒക്ടോബര്‍ 27ന് ജനിച്ച ഗോപാലകൃഷ്ണന് മിമിക്രിയിലൂടെയാണ് കലാരംഗത്തുവരുന്നത്. കലാഭവന്റെ ഭാഗമായി നാദിര്‍ഷായും ഒക്കെ ചേര്‍ന്ന് സ്റ്റേജ് ഷോകളും ദേ മാവേലികൊമ്പത്ത് പോലെ കാസറ്റുകളുമായി മുന്നേറി. കമല്‍ അടക്കം പ്രമുഖരുടെ അസിസ്റ്റന്റ് ഡയരക്ടറായിരിക്കെ തന്നെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അവ ശ്രദ്ധേയമാക്കിയ അതേ മിടുക്കാണ് 1994ല്‍ മാനത്തെ കൊട്ടാരത്തില്‍ നായക വേഷം നല്കാന് സംവിധായകന് സുനിലിന് ധൈര്യം നല്‍കിയത്. സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകളില്‍ ദിലീപിന് മാത്രം ചെയ്യാവുന്ന നായക കഥാപാത്രങ്ങള്‍. 2002ല്‍ മീശമാധവനിലെത്തിയപ്പോള്‍ കാവ്യ- ദിലീപ് ജോഡികള്‍ ക്ലിക്കായി.
വ്യത്യസ്തത ദിലീപിന് ഹരമായി. പണം മുടക്കാന്‍ സ്വന്തം നിര്‍മാണക്കമ്പനി തന്നെ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് സ്ത്രീയായി വേഷം മാറുന്ന മായാമോഹിനി, മുച്ചുണ്ടുകാരന്റെ സൗണ്ട് തോമ, വിരൂപന്റെ കുഞ്ഞിക്കൂനന്, മന്ദബുദ്ധിയുടെ പച്ചക്കുതിര, ട്രാന്‍സ്ജെന്‍ഡറിന്റെ ചാന്ദ്പൊട്ട്. സി.ഐ.ഡി മൂസ മുതല്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവു കൂടിയായ ദിലീപ് മലയാള സിനിമയിലെ കാര്യസ്ഥനായി. സിനിമാതാരങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി ട്വന്റി ട്വന്റി എടുത്തപ്പോള്‍ അതിന്റെ നിര്‍മാതാവായത് ദിലീപാണ്. അശകൊശലേ പെണ്ണുണ്ടോ, സാറേ സാറെ സാമ്പാറെ തുടങ്ങിയ ഏതാനും പാട്ടുകള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനും കഴിഞ്ഞ ദിലീപ്, പിടക്കോഴി കൂവുന്ന ഈ നൂറ്റാണ്ടിനെ ഭയക്കുന്നു, പഴിക്കുന്നു.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

