Connect with us

Video Stories

നടി ആക്രമിക്കപ്പെട്ട കേസ്: കസ്റ്റഡിയില്‍ ദിലീപ് മാത്രം; ഇന്ന് കോടതിയില്‍ ഹാജരാക്കില്ല

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയ പള്‍സര്‍ സുനി നല്‍കിയ മൊഴി നിര്‍ണായകമായി എന്നാണ് സൂചന.

രഹസ്യ കേന്ദ്രത്തില്‍ വെച്ചു നടന്ന ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത ദിലീപിനെ  ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
വന്‍ പോലീസ് സന്നാഹമാണ് പോലീസ് ക്ലബ്ബില്‍ ഒരുക്കിയിരിക്കുന്നത്. നിരവധിയാളുകള്‍ പോലീസ് ക്ലബ്ബിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിയെ ഇന്നു രാത്രി തന്നെ കോടതിയില്‍ ഹാജരാക്കും.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടിയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും പള്‍സര്‍ സുനിയെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2013-ലാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. നടിയെ ആക്രമിക്കാന്‍ പല പദ്ധതികളും പള്‍സര്‍ സുനി ആസൂത്രണം ചെയ്തിരുന്നു. നേരത്തെ സംസ്ഥാനത്തിനു പുറത്തുവെച്ച് ഒരിക്കല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടി എറണാകുളത്തെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.

ജയിലില്‍ നിന്ന് തന്റെ മൊബൈലിലേക്ക് കോള്‍ വന്നു എന്ന ആരോപണത്തിനെതിരെ പോലീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കേസ് അവസാനത്തിലേക്ക് അടുക്കുകയാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.

 

എറണാകുളത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ തട്ടിക്കൊണ്ടു പോകുന്നതിനും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുമുള്ള ആദ്യ നിര്‍ദേശം പോയതെന്ന് പൊലീസ് പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളില്‍ നടി ഇടപെട്ടത് ദിലീപിനെ പ്രകോപിപ്പിച്ചു എന്നാണ് സൂചന. അതേസമയം, റിയല്‍ എസ്റ്റേറ്റ് / ബിസിനസ് ഇടപാടുകളിലെ അഭിപ്രായ വ്യത്യാസമല്ല ആക്രമണത്തിന് കാരണം എന്നും പൊലീസ് പറയുന്നു.

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നല്‍കിയ വിവരങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴികള്‍ ദിലീപിന് എതിരായി. ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ സഹിതം പൊലീസ് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ദിലീപിന് മറുപടിയുണ്ടായില്ല. ആദ്യം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പല വിശദീകരണങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ദിലീപിന് കഴിഞ്ഞില്ല.

ശാസ്ത്രീയ തെളിവുകള്‍ ഒരുമിച്ചു കൂട്ടിയതിനു ശേഷം കൃത്യമായ മുന്നൊരുക്കത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ട രാത്രിയും പിറ്റേന്നും ദിലീപിന്റെ ഫോണിലേക്കു വന്ന കോളുകളും സംഭവത്തപ്പറ്റി സഹപ്രവര്‍ത്തകരോട് ദിലീപ് നടത്തിയ പ്രതികരണവും പരിശോധിച്ച അന്വേഷണ സംഘം നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി.

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

Trending