Connect with us

health

ഏകാന്തത: ഇന്ത്യയിലെ പുതുതലമുറയെ ബാധിക്കുന്ന ‘മാനസികാരോഗ്യ മഹാമാരി’

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു.

Published

on

നൂറ്റമ്പത് കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നടുവിലും ഏകാന്തത അതിവേഗം പടരുകയാണ്. തിരക്കേറിയ ജീവിതവും ഡിജിറ്റല്‍ ബന്ധങ്ങളും മനുഷ്യബന്ധങ്ങളുടെ ആഴം നഷ്ടപ്പെടുത്തുമ്പോള്‍ ഈ ‘അദൃശ്യ മഹാമാരി’ ഗുരുതുമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം, തൊഴില്‍ ആവശ്യത്തിനുള്ള കുടിയേറ്റം, പഠന-തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ ബന്ധങ്ങളെ ദുര്‍ബലമാക്കി. ദീര്‍ഘകാല ഏകാന്തത ദിവസേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ഇപ്പോഴും പരിമിതമാണ്. കോവിഡ്-19 കാലഘട്ടം ഈപ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ബന്ധങ്ങള്‍ വിച്ഛേദപ്പെട്ടതും സമൂഹ ഇടപെടലുകള്‍ പലര്‍ക്കും പഴയ ബന്ധങ്ങള്‍ പുനനിര്‍മിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഏകാന്തതയെ നേരിടാനുള്ള പ്രധാന മാര്‍ഗ്ഗം സഹാനുഭൂതിയും മനസ്സുതുറന്ന സംഭാഷണവുമാണ്.’ഒരു പുഞ്ചിരി, ഒരു സ്നേഹസംഭാഷണം,അല്ലെങ്കില്‍ ഒരാളെ കേള്‍ക്കാനുള്ള മനസ്സ്- ഇതാണ് ഈ മഹാമാരിക്കെതിരായ യഥാര്‍ത്ഥ ചികിത്സ’, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.

Published

on

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനൊന്നോളം പേര്‍ സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ തിരുവാലി സ്വദേശി എം ശോഭന (56) സെപ്റ്റംബര്‍ 8ന് മരിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരും നേരത്തെ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

health

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

Continue Reading

Trending