Video Stories
ജി.എസ്.ടി: ഭാഗ്യക്കുറി വില്പനക്കാര്ക്ക് ഭാഗ്യക്കേട് മാത്രം

കണ്ണൂര്‍: ചരക്ക് സേവന നികുതി രാജ്യമൊട്ടാകെ നടപ്പാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭാഗ്യക്കുറി വില്പനക്കാര്ക്ക് ഭാഗ്യക്കേട് മാത്രം. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം വില്പനക്കാരുടെ നേരത്തെയുണ്ടായിരുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കുറച്ചു. 25 ടിക്കറ്റ് അടങ്ങിയ ഒരു ബുക്ക് വില്ക്കുമ്പോള് ഏതാണ്ട് 23 രൂപയാണ് വില്പനക്കാര്ക്ക് നഷ്ടമാകുന്നത്. 25 ടിക്കറ്റടങ്ങിയ ഒരു ബുക്കിന് 750 രൂപയാണ് വില.
നേരത്തെ 750 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ 567 രൂപയായിരുന്നു വില്പനക്കാര് ഭാഗ്യക്കുറി ഓഫീസില്‍ അടക്കേണ്ടിയിരുന്നത്. ജി.എസ്.ടി വന്നതോടെ അടക്കേണ്ട തുക 590 ആയി വര്‍ധിച്ചു. ഇതേസമയം വില്പനക്കാര്ക്കുള്ള കമ്മീഷന് ഉയര്‍ത്തിയതുമില്ല. 24.5ശതമാനമാണ് നിലവിലുള്ള കമ്മീഷന്. ജില്ലയില്‍ ഏതാണ്ട് 5000 അംഗീകൃത ഏജന്‍സികളാണുള്ളത്. ഒരു ലക്ഷത്തോളം പേര് ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവരാണ്. 12 ശതമാനമാണ് ഭാഗ്യക്കുറിയുടെ ജി.എസ്.ടി നിരക്ക്. അന്യസംസ്ഥാന ഭാഗ്യക്കുറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ മറ്റെല്ലാ മേഖലകളിലും നികുതിഭാരം ഉപഭോക്താക്കള്‍ കൂടി പങ്കിടേണ്ട സ്ഥിതിയാണ്്. പ്രധാനമായും ഹോട്ടലുകളില്‍. എന്നാല്‍ ഭാഗ്യക്കുറിയുടെ വില സംസ്ഥാന സര്‍ക്കാര്‍ 30 രൂപയായി അടുത്തിടെ ഏകീകരിച്ചിട്ടുണ്ട്. ടിക്കറ്റിന് വില കൂട്ടി വില്പന നടത്താനും സാധ്യമല്ല. ഇതോടെയാണ് ഭാഗ്യക്കുറി വില്പനക്കാര് വെട്ടിലായത്. നിലവിലെ സാഹചര്യത്തില്‍ ഓണം ബമ്പര്‍ പോലുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 200 രൂപയ്ക്ക് വിറ്റിരുന്ന ബമ്പര്‍ ടിക്കറ്റിന്റെ വില 250 രൂപയായി വര്‍ധിപ്പിക്കാനാണ് നീക്കം. ഇതേസമയം ബമ്പര്‍ ടിക്കറ്റ് വില്പനയിലും വിതരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞേക്കും. ജി.എസ്.ടി കാരണം വില്പനക്കാര് ഏല്‍ക്കേണ്ടി വന്ന അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വില്പനക്കാരുടെ ആവശ്യം. സര്‍ക്കാര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 21ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം