Sports
15 വര്‍ഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങി വിരാട് കോഹ്ലി
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രോഹന് ജെയ്റ്റ്ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ദേശീയ ടീമില്‍ ഇടം ഉറപ്പാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാക്കിയ ബിസിസിഐയുടെ നിര്‍ദേശത്തിന് വഴങ്ങി വിരാട് കോഹ്ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രോഹന് ജെയ്റ്റ്ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.
മുമ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കോഹ്ലി താല്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതോടെ 15 വര്‍ഷത്തിന് ശേഷം കോഹ്ലി ആഭ്യന്തര ഏകദിന മത്സരരംഗത്തേക്ക് തിരിച്ചെത്തുകയാണ്.
ടെസ്റ്റും ട്വന്റി20യും വിടവാങ്ങിയ കോഹ്ലിയും രോഹിതും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം കോഹ്ലി ലണ്ടനിലെ കുടുംബത്തെ സന്ദര്‍ശിച്ച് തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിക്കായി നാട്ടിലെത്തും.
വിശാലമായ മത്സരങ്ങളായ ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നിലിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബോര്‍ഡിന്റെയും സെലക്ടര്മാരുടെയും നിര്‍ദ്ദേശം തന്നെയാണ് കോഹ്ലിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
കായികക്ഷമതയും മല്‍സരപരിചയവും നിലനിര്‍ത്താനായി ആഭ്യന്തര ക്രിക്കറ്റ് ആവശ്യമാണ് എന്ന നിലപാടിലാണ് ബിസിസിഐ. ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെങ്കില്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കാളികളാകണമെന്ന് കോഹ്ലിയോടും രോഹിത്തിനോടും നേരത്തെ തന്നെ ബോര്‍ഡ് അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ഗാവസ്കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ നടപടി കടുപ്പിച്ചത്.
ഫിഫ അറബ് കപ്പില്‍ ഗംഭീര അട്ടിമറി നടത്തിയ ആഹ്ലാദത്തില്‍ ഫലസ്തീന് താരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരും ലോകകപ്പ് യോഗ്യത നേടിയവരുമായ ഖത്തറിനെ ഫലസ്തീന് അട്ടിമറിച്ചിരുന്നു. ഇതോടെ സിറിയക്കൊപ്പം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഫലസ്തീന് രണ്ടാമതെത്തി. തുണീഷ്യയെയായിരുന്നു ആദ്യ മല്‍സരത്തല്‍ സിറിയെ പരാജയപ്പെടുത്തിയത്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച്ച രണ്ട് മല്‍സരങ്ങളായിരുന്നു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ അങ്കത്തിലായിരുന്നു സിറിയ ജയിച്ചതെങ്കില്‍ 2022 ലെ ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തിലായിരുന്നു ഖത്തറിനെ ഫലസ്തീന് ഞെട്ടിച്ചത്. മല്‍സരത്തിന്റെ അവസാനത്തില്‍ ഡിഫന്‍ഡര്‍ സുല്‍ത്താന്‍ അല്‍ ബ്രാക്കിന് സംഭവിച്ച പിഴവായിരുന്നു ഖത്തറിന് ആഘാതമായത്. 59 വര്‍ഷത്തെ അറബ് കപ്പ് ചരിത്രത്തില്‍ ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.
News
അതിവേഗ സെഞ്ച്വറിയുമായി ദേവ്ദത്ത്; തമിഴ്നാടിനെ വീഴ്ത്തി കര്‍ണാടക
താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്നാടിനെ 146 റണ്‍സിന് വീഴ്ത്തി.
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്നാടിനെ 146 റണ്‍സിന് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ തമിഴ്നാട് 14.2 ഓവറില്‍ 100 ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്നാടിനെ തകര്‍ത്തത്.
29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്നാടിന്റെ ടോപ് സ്കോറര്‍. എന്‍ ജഗദീഷന് (21), രാജ്കുമാര് രവിചന്ദ്രന്‍ (16), അമിത് സാത്വിക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ ടെസ്റ്റ് താരം സായ് സുദര്ശന് (8) നിരാശപ്പെടുത്തി. ഷാരുഖ് ഖാന് (2), സായ് കിഷോര്‍ (2), സോനു യാദവ് (3), വരുണ്‍ ചക്രവര്‍ത്തി (0) ടി നടരാജന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍ജപ്നീത് സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, ദേവ്ദത്തിന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.
ആറ് സിക്സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ശരത് (53), മായങ്ക് അഗര്‍വാള്‍ (24), കരുണ്‍ നായര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്മരണ്‍ രവിചന്ദ്രന്‍ (29 പന്തില്‍ 46) പുറത്താവാതെ നിന്നു.
Sports
ഐ.പി.എല്‍ മിനി ലേലം:കാമറൂണ്‍ ഗ്രീനും 45 താരങ്ങളും രണ്ടുകോടി അടിസ്ഥാന വില പട്ടികയില്‍
ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.
മുംബൈ: ഈ മാസം 16ന് അബൂദബിയില്‍ നടക്കുന്ന ഐ.പി.എല്‍ മിനി ലേലത്തിനായി 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.
ഓസീസ് താരമായ ഗ്ലെന്‍ മാക്സ്വെല് ലേലത്തില്‍ പങ്കെടുത്തിട്ടില്ല. നെതര്‍ലന്‍ഡ്സ്, സ്കോട്ലന്ഡ്, യു.എസ്.എ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. കഴിഞ്ഞതവണ ആരും സ്വന്തമാക്കാത്ത സ്റ്റീവ് സ്മിത്തും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് കിങ്സ് ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും രണ്ടുകോടി പട്ടികയില്‍.
കഴിഞ്ഞ സീസണില്‍ കെ.കെ.ആര് 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെയും, എല്‍.എസ്.ജി ?14 കോടി മുടക്കി നിലനിര്‍ത്തിയ രവി ബിഷ്ണോയിയെയും ഇത്തവണ ടീമുകള്‍ ഒഴിവാക്കിയിരുന്നു.
മുമ്പ് വിറ്റുപോകാതെ പോയ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന് എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇംഗ്ലണ്ടിന്റെ മുഈന്‍ അലി എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കാത്ത പ്രമുഖര്‍. ഡുപ്ലെസിസും മുഈന്‍ അലിയും പാകിസ്ഥാന് പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍, റസ്സല്‍ കൊല്‍ക്കത്തയുടെ പരിശീലകസ്ഥാനത്തേക്ക് മാറി.
ഈ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍ മാറുമെന്നാണ് വിലയിരുത്തല്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് ഒഴിവാക്കിയ ഡെവോണ്‍ കോണ്‍വേ, രചിന് രവീന്ദ്ര, ശ്രീലങ്കക്കാരായ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരും രണ്ടുകോടി പട്ടികയിലുണ്ട്.
10 ടീമുകളില്‍ 77 ഒഴിവുകളാണ് ഉള്ളത്. പരമാവധി 31 വിദേശ താരങ്ങളെ വരിക്കാം. ഏറ്റവും കൂടുതല്‍ പണമുള്ളത് കെ.കെ.ആര് (64.30 കോടി), തുടര്‍ന്ന് സിഎസ്കെ (43.40 കോടി). ഏറ്റവും കുറവ് പണം മുംബൈ ഇന്ത്യന്‍സ് (2.75 കോടി) കൈവശം.
രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍;
രവി ബിഷ്ണോയി, വെങ്കടേഷ് അയ്യര്‍, മുജീബുര്‍ റഹ്മാന്, നവീനുല്‍ ഹഖ്, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, കൂപ്പര്‍ കന്നോലി, ജാക് ഫ്രേസര്‍ മഗ്രൂക്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുര്‍ റഹ്മാന്, ഗസ് അറ്റ്കിന്സണ്, ടോം ബാന്റണ്, ടോം കുറാന്, ലിയാന് ഡ്വാസണ്, ബെന്‍ ഡക്കറ്റ്, ഡാന്‍ ല്വാറന്‍സ്, ലിയാം ലിവിങ്സ്റ്റണ്, തൈമല്‍ മില്‍സ്, ജമീ സ്മിത്, ഫിന് അലെന്‍, മൈക്കല്‍ ബ്രേസ്വെല്, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹന്റി, കെയില്‍ ജമീസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്കെ, രചിന് രവീന്ദ്ര, ജെറാള്‍ഡ് കോട്സീ, ഡേവിഡ് മില്ലര്‍, ലുങ്കി എങ്കിഡി, ആന്റിച് നോര്‍ട്ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീര്‍ ഹുസൈന്, അല്‍സാരി ജോസഫ്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala17 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india18 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala15 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala16 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

