Sports
ഹൈദരാബാദിലേക്ക് ലയണല്‍ മെസ്സി; മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടിക്കറ്റിന് 10 ലക്ഷം രൂപ
താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.
ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊല്‍ക്കത്ത സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.
മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറെ ചര്‍ച്ചയാകുന്നത് എക്സ്ക്ലൂസീവ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ ഫോട്ടോ സെഷനാണ്. മെസ്സിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിന്റെയും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവാകുമെങ്കിലും ഹൈദരാബാദില്‍ നിന്നുള്ള ഏകദേശം 60 പേര് ഇതിനകം ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി 40 ടിക്കറ്റുകള്‍ കൂടി മാത്രമാണ് ലഭ്യമാകാനുള്ളത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന പരിപാടിയിലും മെസ്സി പങ്കെടുക്കും. വൈകിട്ട് 5.30 മുതല്‍ സംഗീത പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിലെത്തും. ഏകദേശം ഒരു മണിക്കൂര്‍ താരം ഗ്രൗണ്ടില്‍ തുടരും. പെനാല്‍ട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കാളിയാകും.
യൂണിസെഫ് ഗുഡ്വില് അംബാസഡറെന്ന നിലയില്‍ കുട്ടികളുമായി സംവദിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത 24 കുട്ടികള്‍ക്കായി പ്രത്യേക മാസ്റ്റര്ക്ലാസും നടത്തും. പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.
ഇന്ത്യന്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മെസ്സിയുടെ ഇന്ത്യ വരവ് വിരാമമിട്ടത്. ‘ഗോട്ട് ടൂര്‍’ എന്ന പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി രാജ്യത്തെത്തിയത്. കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മെസ്സി മടങ്ങുക.
ഇന്റര്‍ മയാമിയിലെ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വേ), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും സംഘത്തിലുണ്ട്.
അതേസമയം, മെസ്സിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
News
വൈഭവിസം; ആരോണ്‍ ജോര്‍ജ്ജിന് ഫിഫ്റ്റി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി.
ദുബൈ: അണ്ടര്‍19 ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആതിഥേയരായ യു.എ.ഇയെ 234 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി. മറുപടി ബാറ്റിംഗില്‍ ഏഴ് വിക്കറ്റിന് 199 റണ്‍സ് നേടാനാണ് യു.എ.ഇക്കായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര ഇതിഹാസമായ വൈഭവ് അസാധാരണ പ്രകടനമാണ് ഇന്നലെയും നടത്തിയത്. 14 കുറ്റന്‍ സിക്സറുകള്‍ നിറം പകര്‍ന്ന കിടിലന്‍ ഇന്നിംഗ്സ്. കേവലം 95 പന്തുകളില്‍ നിന്നായിരുന്നു ഈ ഇന്നിംഗ്സ്. ഒരു സിക്സറും കൂടി സ്വന്തമാക്കിയിരുന്നെങ്കില് യൂത്ത് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റുവും വലിയ വ്യക്തിഗത സ്ക്കോറും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 2002 ല്‍ ടോന്റണില്‍ ഇംഗ്ലണ്ട്യൂത്തിനെതിരെ അനായിന്റെ 177 നേടിയ റെക്കോര്‍ഡാണ് തകര്‍ച്ചക്ക് അരികിലുണ്ടായിരുന്നത്. പതിനാല് വയസ് മാത്രം പ്രായമുള്ള ബിഹാര്‍ കൗമാരക്കാരന് ഒമ്പത് തവണ പന്ത് അതിര്‍ത്തിയും കടത്തി. മുപ്പ ത്തിമൂന്നാമത് ഓവറില്‍ പാഡില്‍ സ്വീപ്പിന് ശ്രമിക്കവെയായിരുന്നു അദ്ദേഹം പുറത്തായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ദോഹയില്‍ വെച്ച് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ 42 പന്തില്‍ നിന്നും വൈഭവ് 144 റണ്‍സ് നേടിയത്. 12 പന്തില്‍ നിന്നായിരുന്നു അന്നത്തെ സെഞ്ച്വറി. പുരുഷ ടി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇതായിരുന്നു. മുഷ്താഖ് അലി ടി20 യില്‍ ബിഹാറിന് വേണ്ടി 61 പന്തില്‍ കഴിഞ്ഞ ദിവസമാണ് വൈഭവ് സെഞ്ച്വറി നേടിയത്. ഇന്നലെ നായകന് ആയുഷ് മാത്രേയെ (4) വേഗത്തില്‍ നഷ്ടമായതിന് പിറകെയായിരുന്നു മലയാളി താരം ആരോണ്‍ ജോര്‍ജ് (69), വിഹാന് മല്‍ഹോത്ര (69) എന്നിവരെ സാക്ഷി നിര്‍ത്തി വൈഭവ് അടിച്ചുതകര്‍ത്തത്. കോട്ടയത്തുകാരനായ ആരോണ്‍ ഏഴ് ബൗണ്ടറികളും ഒരു സിക്സറു മുള്‍പ്പെടെയാണ് അര്‍ധശതകം നേടിയത്. മറുപടി ബാറ്റിംഗില്‍ 50 റണ്‍സ് നേടിയ പ്രിഥ്വി മധു മാത്രമാണ് യു.എ.ഇ നിരയില്‍ പൊരുതിയത്. വൈഭവ് ഉള്‍പ്പെടെ ഒമ്പത് പേരാണ് പന്തെറിഞ്ഞത്.
Sports
റയലിനെ തരിപ്പണമാക്കി സിറ്റി
സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ രണ്ട് ഗോളിന് സെല്‍റ്റാ വിഗയോട് തോറ്റപ്പോള്‍ ഹെഡ് കോച്ച് സാബി അലോണ്‍സോ പറഞ്ഞത് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്.
ലണ്ടന്‍:സ്വന്തം മൈതാനത്ത് യല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ രണ്ട് ഗോളിന് സെല്‍റ്റാ വിഗയോട് തോറ്റപ്പോള്‍ ഹെഡ് കോച്ച് സാബി അലോണ്‍സോ പറഞ്ഞത് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്. എന്നാല്‍ ആ യൂറോപ്യന്‍ പോരാട്ടത്തില്‍ 1-2ന് തകര്‍ന്നതോടെ കോച്ചിന്റെ കസേര തന്നെ തെറിക്കുമോ എന്ന വലിയ ചോദ്യവുമുയര്‍ന്നു.
ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസമുണ്ടായ അങ്കങ്ങളില്‍ കാര്യമായ മറ്റ് അട്ടിമറികള്‍ നടന്നില്ല. കരുത്തരായ യുവന്തസ് സ്വന്തം വേദിയില്‍ രണ്ട് ഗോളിന് പാഫോസിനെയും ആഴ്സനല്‍ തകര്‍പ്പന്‍ ഫോമില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തില്‍ നിന്നുളള ക്ലബ് ബ്രഷെയെയും ബെനഫിക്ക ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ രണ്ട് ഗോളിനും കോപ്പന്‍ഹേഗന്‍ 3-2ന് വില്ലാ റയലിനെയും അയാക്സ് 4-2ന് കുറബാഗിനെയും തോല്‍പ്പിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. പി.എസ്.ജിയും അത്ലറ്റികോ ബില്‍ബാവോയും തമ്മിലുളള അങ്കത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ബൊറുഷ്യ ഡോര്‍ട്ടുമണ്ടിനെ 2-2 ല്‍ തളച്ച് ബോഡോ ശക്തി കാട്ടി.
ഇംഗ്ലീഷ് പ്രബലന്മാരായ ന്യൂകാസില്‍ യുനൈറ്റഡും ജര്‍മനിയിലെ ബയര്‍ ലെവര്‍കൂസനും തമ്മിലുളള മല്‍സരം 2-2 ല്‍ സമാപിച്ചു.ഇംഗ്ലീഷ് സോക്കറില്‍ ലിവര്‍പൂള്‍ കോച്ച് ആര്‍നേസ്ലോട്ടും സൂപ്പര്‍താരം മുഹമ്മദ് സലാഹും തമ്മിലുളള അകലം പോലെ റയലില്‍ കോച്ച് സാബിയും സീനിയര്‍ താരങ്ങളും തമ്മില്‍ അകലം നിലനില്ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്വന്തം വേദിയിലെ രണ്ട് വലിയ തുടര്‍ തോല്‍വികള്‍. ഇന്നലെ കളി കാണാന്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 76,977 പേരുണ്ടായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ആതിഥേയരെ പിന്തുണക്കുന്നവര്‍. ലാലീഗയിലെ ദുര്‍ബലരായ സെല്‍റ്റയോട് രണ്ട് ഗോളിന് തോറ്റതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റയല്‍ നേരിട്ട തിരിച്ചടി. മൂന്ന് പ്രധാനികള്‍ ആ മല്‍സരത്തില്‍ ചുവപ്പില്‍പുറത്തായിരുന്നു. അടിമുടി മാറിയാണ് ഇന്നലെ സിറ്റിക്കെതിരെ ടീം കളിച്ചത്.
പക്ഷേ പരുക്കില്‍ നിന്ന് മുക്തനായിട്ടും കിലിയന്‍ എംബാപ്പേ ബെഞ്ചിലായിരുന്നു. തുടക്കത്തില്‍ തന്നെ റയല്‍ സ്കോര്‍ ചെയ്യുമെന്ന് തോന്നി. അവരുടെ മുന്‍ നിരക്കാരന് വിനീഷ്യസ് ജൂനിയറിനെ മത്തേവുസ്നുന്‍സ് പിടിച്ച് താഴെയിട്ടപ്പോള്‍ റഫറി സ്പോട്ട്കിക്കിന് വിരല്‍ ചൂണ്ടി. എന്നാല്‍ വീഡിയോ റഫറിയുടെ ഇടപെടലില്‍ പെനാല്‍ട്ടി കിക്ക് ബോക്സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായി മാറി. ഫ്രെഡറികോ വെല്‍വാര്‍ഡോയുടെ ഷോട്ട് പുറത്തേക്കായിരുന്നു. ആതിഥേയരായ കാണികളുടെ കൈയ്യടികള്‍ക്കിടെ 28-ാമത് മിനുട്ടില്‍ റയല്‍ മുന്നിലെത്തി. ഇംഗ്ലീഷ് മധ്യനിരക്കാരന് ജൂഡ് ബെല്ലിങ്ഹാം നല്കിയ പന്ത് ഉപയോഗപ്പെടുത്തി ബ്രസീലുകാരന് റോഡ്രിഗോയാണ് കോര്‍ ചെയ്തത്.
എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ റയലിനാ യില്ല. ജോസ്കോ ഗര്‍ഡിയോളിന്റെ ഷോട്ട് റയല്‍ ഗോള്‍ക്കിപ്പര്‍ കൊതവ രക്ഷപ്പെടുത്തിയെങ്കിലും കാത്തുനിന്ന് ലെഫ്റ്റ് ബാക്ക് നികോ ഒറേലി പന്ത് വലയിലാക്കി. അതിന് ശേഷമായിരുന്നു റയല്‍ ഞെട്ടിയ പെനാല്‍ട്ടി കിക്കെത്തിയത്. അപകടകാരിയായ മുന്നിരക്കാരന് ഏര്‍ലിന്‍ ഹലാന്‍ഡിനെ റയല്‍ ഡിഫന്‍ഡര്‍ അന്റോണി യോറുഡിഗര്‍ ബോക്സില്‍ വീഴ്ത്തിയതും സ്പോട്ട്കിക്ക്. നോര്‍വെയില്‍ നിന്നുള്ള ഗോള്വേട്ടക്കാരന് പിഴച്ചില്ല. ര ണ്ടാം പകുതിയില്‍ റയല്‍ സമനിലക്കായി പരമാവധി ആക്രമണങ്ങള്‍ നടത്തി. പക്ഷേ സിറ്റിയുടെ വിഖ്യാത കാവല്ക്കാരന് ജിയാന്‍ ലുയിജി ദോനോരുമ അപാര മെയ്വഴക്കത്തിലായിരുന്നു
Sports
രാജകുമാരന് – 00 (01); രണ്ടാം ടി-20 യില്‍ ഇന്ത്യ തകര്‍ന്നു
ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം.
ചണ്ഡിഗര്‍: രണ്ടാം ടി-20 യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ നാണം കെട്ട തോല്‍വി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ 162 ല്‍ എല്ലാവരും പുറത്തായി. ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം. 24 റണ്‍സിന് നാല് ഇന്ത്യക്കാരെ പുറത്താക്കിയ ഒട്ട് നെല്‍ബാര്‍ട്ട്മാന് മുമ്പിലായിരുന്നു ഇന്ത്യന്‍ ഇന്ത ബാറ്റര്‍മാര്‍ കളി മറന്നത്.
ഏഴ് സിക്സറുകള്‍ ഉള്‍പ്പെടെ 46 പന്തില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കി ന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 213 റണ്‍സിലെത്തിയത്. മറുപടിയില്‍ ഇ ന്ത്യയാവട്ടെ തകര്‍ന്നു. ടീമിലെ രാജകുമാരന് ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി. കട്ടക്കിലെ ആദ്യ മല്‍സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രം നേടി പുറത്തായ ഉപനായകന്‍ ഇന്നലെ ലുന്‍ഗി എന്‍ഗിടിയുടെ ആദ്യ പന്തിലാണ് മടങ്ങിയത്.
നായകന് സൂര്യകുമാര്‍ യാദവും ദയ നിയത ആവര്‍ത്തിച്ചു. നാല് പന്തില്‍ കേവലം അഞ്ച് റണ്‍സ്. രണ്ട് സിക്സറുകളുമായി പ്രതിക്ഷ നല്കിയ അഭിഷേക് ശര്‍മ (17) യും പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലായി. അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി മടങ്ങുമ്പോള്‍ സ്കോര്‍ 67. പിന്നെയാണ് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിയത്. മിന്നും ഫോമിലായിരുന്നു തിലക്. 27 പന്തില്‍ അര്‍ധശതകം സ്വന്തമാക്കിയ അദ്ദേഹത്തിന് പക്ഷേ ഹാര്‍ദിക്കിന്റെ സേവനം കൂടുതല്‍ സമയം ലഭിച്ചില്ല. 23 പന്തില്‍ 20 റണ്‍സുമായി ഹാര്‍ദിക് പുറത്തായി. പിന്നെ വന്നവരില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അല്‍പ്പം പൊരുതി. അദ്ദേഹം പുറത്തായതിന് ശേഷം വാലറ്റക്കാരില്‍ ആരും
തിലകിന് പിന്തുണ നല്‍കിയില്ല. ശിവം ദുബേ ഒരു റണ്ണാണ് നേടിയത്. ആഫ്രിക്കന്‍ ഇന്നിം ഗ്സില്‍ ഡി കോക്കിന് കാര്യമായ പിന്തുണ നല്കുന്ന തില്‍ നായകന് ഐദന് മാര്‍ ക്റാം (29) വിജയിച്ചു. പത്ത് പന്തില്‍ 14 ലെത്തിയ ഡിവാള് ഡ് ബ്രെവിസിനെ അക്സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പകര ക്കാരനായി വന്ന ഡോണോ വന്‍ ഫെരേരയാണ് സ്കോര്‍ 200 കടത്തിയത്. മൂന്ന് കൂറ്റന്‍ സിക്സറുകള്‍ യുവതാരം പയിച്ചു. 12 പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ ഫെരേരക്ക് കാര്യമായ പിന്തുണ നല്കി. ജസ്പ്രീത് ബുംറയും അര്ഷദിപ് സിംഗും ആക്രമി ക്കപ്പെട്ടപ്പോള്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികവ് കാട്ടിയത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala23 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
india3 days agoരാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
