Connect with us

News

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം തുടങ്ങി

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക.

Published

on

തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കും, തമിഴ്‌നാട്ടിൽ 234 സീറ്റുകളിലേക്കും, അസ്സാമിൽ 126 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണു സാധ്യത. എന്നാൽ പശ്ചിമ ബംഗാളിലും അസ്സാമിലും ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രിൽ 17നും 24നും ഇടയിൽ കേരളത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക.

അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച പുറത്തുവന്നേക്കും.ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മത്സരചിത്രം വ്യക്തമായേക്കും.

2021ലെ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സാമിൽ മൂന്ന് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടന്നിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായിരുന്നു വോട്ടെടുപ്പ്.

വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കുന്നതിനാൽ അവിടെ വോട്ടെടുപ്പ് ഏപ്രിൽ മുതൽ മേയ് ആദ്യവാരം വരെ നടക്കാൻ സാധ്യതയുണ്ട്. പ്രഖ്യാപനം വന്നതോടെ സ്ഥാനാർഥി ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് മുന്നണികളുടെ തീരുമാനം.

News

പാലക്കാട് ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Published

on

By

പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വ്യാപകമായ ഭരണനടപടി. കൈക്കൂലി ആരോപണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായതിനെ തുടര്‍ന്ന് വകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കി. ഇവരില്‍ അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാര്‍ (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് പുതുശ്ശേരി സ്വദേശിയുമായ സുമന്‍ (55) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പില്‍ കൂട്ട സ്ഥലംമാറ്റ നടപടി ഉണ്ടായത്.

പാലക്കാട് ജില്ലയില്‍ അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഇറങ്ങിയ ഉത്തരവിലാണ് ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയത്.

സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പുതിയതായി നിയമിതരായവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് സ്ഥലംമാറ്റിയ നടപടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥര്‍ പോലും നടപടിക്ക് വിധേയരായെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം ബാധിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

സ്‌ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സുമന് എതിരെ വിജിലന്‍സ് നടപടി ഉണ്ടായത്. ആദ്യം നാല് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് തുക 3.5 ലക്ഷമായി കുറച്ചു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സുമനെ പിടികൂടിയത്.

Continue Reading

News

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി) എന്നീ അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യു.വി. സൂചിക 6 മുതൽ 7 വരെ എത്തുമ്പോൾ യെല്ലോ അലർട്ടും 8 മുതൽ 10 വരെ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 11-ന് മുകളിലെത്തുമ്പോൾ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ പറയുന്നു.

ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നിവയും ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കൂടാതെ കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം.

വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ 3 മണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

Health

കായിക വിനോദങ്ങളിലെ പരിക്കുകൾ എങ്ങനെ ഒഴിവാക്കാം?

മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്.

Published

on

By

Dr. Ayisha Rubeena
Specialist-Payal Mediuine and Rehabilitation
A MIMS Kazhikode

കായിക വിനോദത്തില്‍ ഏര്‍പ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്. ഒഴിവ് സമയങ്ങളിലും മറ്റും വിവിധ കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തന്നെ കുട്ടികളിലും യുവാക്കളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളും സര്‍വ്വ സാധാരണമാണ്. ഇത്തരം പരിക്കുകളെ ചികിത്സിക്കേണ്ടതുണ്ടോ? ഇതേപോലുള്ള വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

ഏതൊരു വിനോദവും തുടങ്ങുന്നതിന് മുന്‍പും ശേഷവും ശരീരം സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്. ഏത് പ്രായത്തിലുള്ളവരാണങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം മുന്‍കൂട്ടി സജ്ജമാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശരീരം തയ്യാറാവുന്നതിന് വേണ്ടി ഈ കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക. വാം – അപ്പ്(WarmUp) കളി തുടങ്ങുന്നതിന് മുന്‍പ് അഞ്ചോ പത്തോ മിനിറ്റ് ലഘുവായ വ്യായാമങ്ങള്‍ അഥവാ വാം – അപ്പ് ( WarmUp ) ചെയ്യുന്നത് പേശികളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പെട്ടെന്നുള്ള ചലനങ്ങള്‍ മൂലം പേശികള്‍ വലിഞ്ഞുണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, കളിക്ക് ശേഷം പേശികള്‍ക്ക് അയവ് വരുത്തുന്ന സ്‌ട്രെച്ചിംഗ് (Stretching) വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഓരോ പ്രായക്കാര്‍ക്കും കായിക ക്ഷമതയില്‍ വ്യത്യാസമുള്ളതിനാല്‍ അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കുട്ടികള്‍ ഒരേ തരം കായിക ഇനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പലതരം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളര്‍ച്ചാഘട്ടത്തിലെ പരിക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. മുതിര്‍ന്നവര്‍ തങ്ങളുടെ കായിക തീവ്രത പെട്ടെന്ന് വര്‍ദ്ധിപ്പിക്കാതെ പത്തു ശതമാനം നിയമം (10% Rule) പാലിച്ച് ആഴ്ചതോറും ക്രമമായി വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. പ്രായമായവര്‍ വീഴ്ചകള്‍ ഒഴിവാക്കാനായി ശരീരത്തിന്റെ ബാലന്‍സും എല്ലുകളുടെ ബലവും വര്‍ദ്ധിപ്പിക്കുന്ന വ്യായാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശരിയായ ഉപകരണങ്ങളും സാങ്കേതികതയും പരിക്കുകള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

പദരക്ഷകളുടെ തിരഞ്ഞെടുപ്പ് (Proper Footwear) നാം കളിക്കുന്നകളിക്ക് അനുയോജ്യമായതും തേയ്മാനം സംഭവിക്കാത്തതുമായ പാദരക്ഷകള്‍ ( Footwear ) ഉപയോഗിക്കുന്നത് സന്ധികള്‍ക്കും നട്ടെല്ലിനും ഉണ്ടാകുന്ന ആഘാതം കുറയ്ക്കും. കൂടാതെ ഹെല്‍മറ്റ്, ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാന്‍ മടി കാണിക്കരുത്. ശരിയായ രീതിയിലുള്ള പരിശീലനം (proper Technique) ഏത് കായിക ഇനമാണെങ്കിലും അത് ശരിയായ രീതിയില്‍ (Proper Tehnique ) പരിശീലിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഒരു പരിശീലകന്റെ സഹായത്തോടെ ശരിയായ രീതികള്‍ പഠിക്കുന്നത് ഇതിന് ഉത്തമമാണ്. ജലാംശം നിലനിര്‍ത്തുക ( Proper Hydration ) വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരീരത്തിന് നല്‍കുന്ന വിശ്രമവും പോഷകാഹാരവും, കഠിനമായ കായിക അധ്വാനത്തിന് ശേഷം പേശികള്‍ക്ക് സ്വയം സുഖപ്പെടാന്‍ മതിയായ വിശ്രമവും എട്ടു മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. അതോടൊപ്പം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പേശികള്‍ കോച്ചിപ്പിടിക്കുന്നത് (Cramps) ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണക്രമം നിര്‍ബന്ധമായും പാലിക്കണം. ഏറ്റവും പ്രധാനമായി, ശരീരം നല്‍കുന്ന നിര്‍ബന്ധമായും സൂചനകള്‍ ശ്രദ്ധിക്കുക. ചെറിയ വേദനകള്‍ പോലും അവഗണിച്ചുകൊണ്ട് കളി തുടരുന്നത് വലിയ പരിക്കുകളിലേക്ക് നയിച്ചേക്കാം. പരിക്കേറ്റാല്‍ എന്തുചെയ്യണം? മുന്‍കാലങ്ങളില്‍ പരിക്കേറ്റാല്‍ ഉടന്‍ വിശ്രമം (Rest) മാത്രം നിര്‍ദ്ദേശിക്കുന്ന Rice രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ആധുനിക സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്ന് ശുപാര്‍ശ ചെയ്യുന്നത് കൂടുതല്‍ ശാസ്ത്രീയമായ P.O.L.I.C.E പ്രോട്ടോക്കോള്‍ ആണ്. ഇത് പരിക്കേറ്റ ഭാഗം വേഗത്തില്‍ സുഖപ്പെടാന്‍ സഹായിക്കുന്നു.

1.P- Protection പരിക്കേറ്റ ഭാഗത്തിന് കൂടുതല്‍ ആഘാതം ഏല്‍ക്കാത്ത വിധം സംരക്ഷിക്കുക. താത്കാലികമായി ആ ഭാഗം ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ സപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. 2.O.L- Optimal Loading: പൂര്‍ണ്ണമായ വിശ്രമത്തിന് പകരം, വേദനയില്ലാത്ത പരിധിയില്‍ നിന്നുകൊണ്ട് പരിക്കേറ്റ ഭാഗത്തിന് ചെറിയ ചലനങ്ങള്‍ നല്‍കുക. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കും. ( ഇത് ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതാണ് ഉചിതം). 3.I Tce; നിര്‍വിക്കവും വേദനയും കുറയ്ക്കാന്‍ പരിക്കേറ്റ ഭാഗത്ത് ഐസ് പാക്കുകള്‍ ഉപയോഗിക്കുക. 4.C. Compression. നീര് വരുന്നത് നിയന്ത്രിക്കാനായി ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ച് പരിക്കേറ്റ ഭാഗം മൃദുവായി കെട്ടിവെക്കുക. രക്തയോട്ടം തടസ്സപ്പെടാത്ത വിധത്തിലായിരിക്കണം ഇത്. 5.E. Elevation. പരിക്കേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിനേക്കാള്‍ അല്പം ഉയര്‍ത്തി വെക്കുന്നത് നീര് കുറയ്ക്കാന്‍ സഹായിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ഒരിക്കലും വെച്ച് താമസിക്കുകയോ സ്വയം ചികിത്സയിലേക്ക് തിരിയുകയോ ചെയ്യരുത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ മേഖലകളിലൊന്നാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍. ആയതിനാല്‍ തന്നെ കായിക മേഖലയുമായി ബന്ധപ്പെട്ട വിഭിന്നങ്ങളായ പരിക്കുകള്‍ക്ക് സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഫലപ്രദമായ ചികിത്സകളുണ്ട്. പരിക്കുകള്‍ സംഭവിച്ചു എന്നുള്ളതുകൊണ്ട് മാത്രം തങ്ങളുടെ മുന്നോട്ടുള്ള ജീവിതവും കരിയറും അവസാനിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് വളരെ കുറവായതും ഈ ആധുനിക ചികിത്സാരീതിയുടെ നേട്ടമാണ്. ആയതിനാല്‍ പരിക്കുകള്‍ സംഭവിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത് .

 

 

 

 

 

Continue Reading

Trending