Connect with us

News

പാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.

Published

on

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനാൽ സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.

വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങളും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണവില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്കും ബയോഗ്യാസ് പോലുള്ള ബദൽ മാർഗങ്ങളിലേക്കും മാറുന്ന പ്രവണതയും കാണുന്നു.

സംസ്ഥാനത്ത് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിംഗ് നമ്പറുകളിൽ നിന്ന് മറുപടി ലഭിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പാചകവാതകത്തിന് പകരം പിഎൻജി ഉപയോഗത്തിലേക്ക് മാറാൻ കേന്ദ്രസർക്കാർ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനാണ് കൂടുതൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഇതിനിടെ രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി ഇന്ന് ഇന്ത്യയിലെത്തുമെന്നും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു

ദക്ഷിണ ലബനാനിലെ ബുർജ് ഖലാവിയ്യ ഗ്രാമത്തിലുള്ള ആരോഗ്യപരിചരണ കേന്ദ്രത്തെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

Published

on

By

ദക്ഷിണ ലബനാനിലെ ആരോഗ്യകേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഡോക്ടർമാർ, നഴ്സുമാർ, അടിയന്തര ചികിത്സാ പ്രവർത്തകർ എന്നിവരുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ദക്ഷിണ ലബനാനിലെ ബുർജ് ഖലാവിയ്യ ഗ്രാമത്തിലുള്ള ആരോഗ്യപരിചരണ കേന്ദ്രത്തെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രാഥമിക കണക്കാണെന്നും സ്ഥലത്ത് ഇപ്പോഴും കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. മുൻപ് നടന്ന മറ്റൊരു ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പോയ മനുഷ്യാവകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയ മെഡിക്കൽ സംഘങ്ങൾ ഉപവാസം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഈ ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പുതിയ സംഘർഷം ആരംഭിച്ചതിന് ശേഷം ലബനാനിലുടനീളം നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 773 പേർ കൊല്ലപ്പെട്ടതായി ലബനാൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 103 കുട്ടികളും ഉൾപ്പെടുന്നു. 1900-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടർച്ചയായി നടക്കുന്നതായി ചൂണ്ടിക്കാട്ടി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യപരിചരണ ശൃംഖലയിലെ ഒരു കേന്ദ്രത്തിനെതിരായ ഈ ആക്രമണം എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും വിരുദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിനിടെ, അൽ-സവാന പ്രദേശത്ത് അടിയന്തര ചികിത്സാ പ്രവർത്തകരെ ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ആക്രമണത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.

Continue Reading

News

ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്

സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

Published

on

By

വാഷിംഗ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ അവിടെയുള്ള എണ്ണ ടെർമിനലുകൾ നിലവിൽ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ ടെർമിനലുകളിലൂടെയാണ് നടക്കുന്നത്.

ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാനിൽ ഭരണമാറ്റം നടപ്പാക്കുന്നത് എളുപ്പമല്ലെന്നും അതിന് വലിയ വെല്ലുവിളികളുണ്ടെന്നും ട്രംപ് പറഞ്ഞു.

സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമേരിക്ക മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേഖലയിൽ സംഘർഷം വർധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

Continue Reading

News

പാചകവാതക ക്ഷാമം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഹാരിസ് ബീരാൻ എം.പി

മുസ്ലിം ലീഗ് എം.പി. അഡ്വ. ഹാരിസ് ബീരാൻ ആണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്.

Published

on

By

രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എം.പി. അഡ്വ. ഹാരിസ് ബീരാൻ ആണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടൽ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരാൻ എം.പി. നോട്ടീസിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഗുരുതര വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

Trending