News
തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ
മോഷണ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ചാല ആര്യശാലയിലെ വി.എസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
മോഷ്ടാവ് കള്ളത്താക്കോല്‍ ഉപയോഗിച്ച് ഹോട്ടലിന്റെ അടുക്കളയില്‍ കടന്നുകൊണ്ട് നിറച്ച സിലിണ്ടര്‍ കവര്‍ന്നു കൊണ്ടുപോയതാണ്. ഹോട്ടലിലെ ചില സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും ഇന്‍വെര്‍ട്ടര്‍ സൗകര്യത്തിന്റെ കാരണത്താല്‍ മറ്റ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു. ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.
മറ്റു സാധനങ്ങള്‍ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രം എടുത്തുകൊണ്ടുപോയ കള്ളന് ഫ്യൂസ് എവിടെയാണെന്ന് മുന്‍കൂട്ടി അറിയുന്നത്, ഇയാള്‍ക്ക് ഹോട്ടല്‍ നന്നായി അറിയാമെന്നതിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
local
പാലക്കാട് റീഗൽ ജ്വല്ലേഴ്സ് പുതിയ ഷോറൂം 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും
പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്.
കൊച്ചി: കേരളത്തിലെ പ്രമുഖ ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സ് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ പുതിയ ഷോറൂം തുറക്കുന്നു. ഷോറൂം 15 ന് രാവിലെ 10 മണിക്ക് റീഗല്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്. ഏറ്റവും ട്രെന്‍ഡിങ്ങ് ലൈറ്റ് വൈയ്റ്റ് വെഡിംങ്ങ് കളക്ഷന്‍സ്, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്സ്, ബോംബെ-കല്‍ക്കട്ട കളക്ഷന്‍സ്, ചെട്ടിനാട്, നഗാസ്, ആന്റിക്, പോള്‍ക്കി ശേഖരങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര സെര്‍ട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18 കരട്ട്, 14 കരട്ട് ആഭരണങ്ങള്‍ എന്നിവയും ലഭ്യമാണ്.
വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനികവും പരമ്പരാഗതവുമായ അഭിരുചികള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ പ്രത്യേക ലാഭം ലഭ്യമാക്കുന്ന രീതിയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
സ്ഥലം: പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡ്
ഫോണ്‍: 8512 90 90 90
main stories
രാജ്യത്ത് ഇന്ധന വില നിയന്ത്രിക്കണം; പാര്‍ലമെന്റില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം. പി
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്സഭയിൽ വിശദീകരിച്ചു.
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്സഭയിൽ വിശദീകരിച്ചു. മുസ്ലിം ലീഗ് പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം എംപിയുമായ ഇ. ടി. മുഹമ്മദ് ആമവെൽലളയുടെ ചോദ്യത്തിന് മറുപടി നൽകിക്കെ, പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിലകൾ വിപണി അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നുവെന്നും, ഔദ്യോഗിക ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതായും അറിയിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റങ്ങൾക്കിടയിലും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിന് സർക്കാർ ആവശ്യമായപ്പോൾ നികുതി ഘടനയിൽ ഇടപെടലുകൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടിയിൽ, 2021 നവംബർ, 2022 മെയ് മാസങ്ങളിൽ എക്സൈസ് തീരുവ കുറച്ചതിന്റെ പ്രയോജനം പൂർണമായും ഉപഭോക്താക്കൾക്ക് ലഭിച്ചതായും, 2024 മാർച്ചിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പെട്രോൾ, ഡീസൽ വില ഓരോ ലിറ്ററിന് 2 രൂപ കുറച്ചതും, 2025 ഏപ്രിലിൽ എക്സൈസ് 2 രൂപ വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾക്ക് അത് ബാധിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നിലവിൽ 913 രൂപയ്ക്കാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് 300 രൂപ സബ്സിഡി ലഭിക്കുന്നതിനാൽ അവർക്ക് സിലിണ്ടർ 613 രൂപയ്ക്ക് കിട്ടുന്നുവെന്നും മറുപടിയിൽ പറയുന്നുണ്ട്.
കേന്ദ്ര സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 22,000 കോടി നഷ്ടപരിഹാരം നൽകിയതായും, 2025-26 സാമ്പത്തിക വർഷത്തിൽ 30,000 കോടി നൽകാൻ അംഗീകാരം നൽകിയതായും അറിയിച്ചു. രാജ്യത്ത് എൽപിജി ലഭ്യത വർധിപ്പിക്കാനും റിഫൈനറികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, 5.33 മില്യൺ മെട്രിക് ടൺ ശേഷിയുള്ള ക്രൂഡ് ഓയിൽ സ്ട്രാറ്റജിക് റിസർവ് സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
News
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച
ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷങ്ങള്‍ കനക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും വന്‍ ഉയര്‍ച്ചയിലേക്ക്. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ഷിപ്പിംഗ്, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, ഇറാന് അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ രാത്രി സൗദി അറേബിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും 50-ഓളം ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. യുഎഇയില്‍ ഇന്നലെ 10 ബലിസ്റ്റിക് മിസൈലുകള്‍ നേരിട്ടു. കിഴക്കന്‍ പ്രവിശ്യ, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ്, ഷൈബാ എണ്ണപ്പാടം എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
kerala1 day agoമലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
-
kerala1 day ago‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
-
kerala1 day agoകെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
-
kerala1 day agoവെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
-
kerala1 day agoരസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
News1 day agoഎണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
-
Article1 day agoയുദ്ധങ്ങള്‍ പരിഹാരമല്ല
-
kerala23 hours agoദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര് മരിച്ചു

