Connect with us

Video Stories

ഭീകരവാദ വിരുദ്ധ ചിന്ത വളരട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ഭീകരവാദം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ച് സംഹാരതാണ്ഡവം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഖത്തറും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാലു അറബ് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ വധിക്കപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളുടെ എത്രയോ കോടി വിലയുള്ള സ്വത്തുക്കളാണ് നശിപ്പിക്കപ്പെട്ടത്. അക്രമികളും അക്രമിക്കപ്പെടുന്നവരും ഒരേ മതത്തില്‍ വിശ്വസിക്കുന്ന സഹോദരന്മാരായി കഴിയേണ്ടവര്‍. ഭീകരവാദം ചര്‍ച്ചക്കും പഠനത്തിനും വിധേയമാക്കേണ്ടത് ഇന്ന് അനിവാര്യമാണ്. എന്തുകൊണ്ട് ഈ പ്രസ്ഥാനം മുസ്‌ലിംകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇതിന് പ്രധാനമായും അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്: യുവാക്കളില്‍ ശക്തിയാര്‍ജിക്കുന്ന ആത്മീയവും വൈജ്ഞാനികവും ചിന്താപരവുമായ ശൂന്യത. രണ്ട്: ചില സംഘടനകളോടുള്ള അന്ധമായ വിധേയത്വം, അവയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി എന്തും പ്രവര്‍ത്തിക്കാമെന്ന അവസ്ഥ. മൂന്ന്: ഇസ്‌ലാമിനെയും അതിന്റെ ആശയങ്ങളെയും സംബന്ധിച്ച ധാരണക്കുറവ്. നാല്: ചില രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തോട് ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള രോഷം. അഞ്ച്: അജ്ഞത, ദാരിദ്ര്യം, തൊഴില്‍ രാഹിത്യം. മുഖ്യമായ ചിലത് മാത്രമാണ് ഈ അഞ്ച് കാരണങ്ങള്‍. തീവ്രവാദ ചിന്ത യുവാക്കളെ ശക്തമായി സ്വാധീനിക്കുകയും വഴി തെറ്റിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതില്‍ സംശയമില്ല. യുവാക്കളുടെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന് ഒരു ഉദാഹരണം. അല്‍ജീരിയയില്‍ ഒരു യുവാവ് സ്വന്തം മാതാപിതാക്കളെ വെടിവെച്ച് കൊല്ലുന്നു. കാരണം സഹോദരിയെ അവര്‍ ഒരു പട്ടാളക്കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. പട്ടാളക്കാരന്‍ മുസ്‌ലിമാണെങ്കിലും അവന്റെ ദൃഷ്ടിയില്‍ കാഫിര്‍.
എന്താണ് ഭീകരത? വ്യത്യസ്ത നിര്‍വചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍ എന്നിവക്ക് പുറമെ ഈജിപ്ത്, ലബനാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും അവയുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വേറെയും നിര്‍വചനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാറ്റിലും അടങ്ങിയ പൊതു തത്വം ന്യായരഹിതമായി മറ്റുള്ളവരുടെയും അവരുടെ സ്വത്തുക്കളുടെയും നേരെയുള്ള ആക്രമണം എന്ന അടിസ്ഥാനാശയമാണ്. ഭീകര പ്രവര്‍ത്തനത്തിന്റെ പ്രേരണയും ലക്ഷ്യവും എന്തുമാവട്ടെ വ്യക്തികളുടെയോ സമൂഹത്തിന്റെയോ നേരെയുള്ള എന്ത് അക്രമ പ്രവര്‍ത്തനവും ഭീതി സൃഷ്ടിക്കലും അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷക്കും അപകടം വരുത്തലും പൊതുസ്വത്തും വ്യക്തികളുടെ സ്വത്ത് നശിപ്പിക്കലും എല്ലാം ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാം മനുഷ്യന്റെ മതം, ജീവന്‍, സന്തതി, സ്വത്ത്, ബുദ്ധി എന്നിവയുടെ സുരക്ഷിതത്വം മൗലികാവകാശമായി കണക്കാക്കുന്നു. ഇതില്‍ വിശ്വാസി എന്നോ അവിശ്വാസി എന്നോ വ്യത്യാസമില്ല. മുസ്‌ലിംകളെയാകട്ടെ, അമുസ്‌ലിംകളെയാകട്ടെ വധിക്കുന്ന സ്‌ഫോടനം നടത്തല്‍ ഹറാമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
എന്നാല്‍ ഭീകരപ്രവര്‍ത്തനത്തെ സാധൂകരിക്കുന്ന ചില ഫത്‌വകളും അതിനെ ജിഹാദായി വ്യാഖ്യാനിക്കുന്ന പ്രവണതകളും ഉടലെടുത്തിട്ടുണ്ടെന്ന സത്യം ഇവിടെ മറച്ചുവെക്കാവതല്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചില മുസ്‌ലിം സംഘടനകള്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരായ ജനരോഷം ആളിക്കത്തിക്കുകയും അവയെ അട്ടിമറിക്കാനുള്ള വികാരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സ്‌ഫോടനങ്ങളും വെടിവെപ്പും വിമാന റാഞ്ചലും വിധ്വംസക പ്രവര്‍ത്തനവുമെല്ലാം ജിഹാദ് ആയി വ്യാഖ്യാനിച്ച് അവരുടെ പണ്ഡിതന്മാര്‍ ഫത്‌വ നല്‍കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഭീകരപ്രവര്‍ത്തനവും ജിഹാദും തമ്മില്‍ ഒരു ബന്ധവുമില്ല. ജിഹാദ് ദൈവം പ്രവാചകന്‍ മുഖേനെ വെളിപ്പെടുത്തിയ സത്യം പ്രചരിപ്പിക്കാനും ജനങ്ങള്‍ക്ക് നന്മ കൈവരുത്താനും കഴിവും ശക്തിയും പ്രയോഗിക്കലും അതിന് തടസ്സം സൃഷ്ടിക്കുന്നതിനെ ശരീരവും സ്വത്തും മറ്റു മാര്‍ഗങ്ങളുമുപയോഗിച്ചു ചെറുക്കുകയും ചെയ്യലാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട്. സായുധാക്രമണത്തിലൂടെ ഇതിന് തടസ്സം സൃഷ്ടിക്കുമ്പോള്‍ സ്വീകരിക്കുന്ന പ്രതിരോധ ജിഹാദാണ് യുദ്ധം. പ്രവാചകന് ഇങ്ങനെ പ്രതിരോധ യുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ പോലും അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു: നിങ്ങള്‍ വഞ്ചിക്കരുത്, തട്ടിപ്പറി നടത്തരുത്, ഫലം കായ്ക്കുന്ന വൃക്ഷം നശിപ്പിക്കരുത്. തീവെപ്പ് നടത്തരുത്; ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ശല്യം സൃഷ്ടിക്കരുത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയെ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇവര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഒരു കുട്ടിയെ ഏതെങ്കിലും പട്ടാളക്കാരന്‍ വധിച്ചുവെന്നറിഞ്ഞാല്‍ പ്രവാചകന്‍ രോഷാകുലനാകുമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ വധിക്കുന്നതും പ്രവാചകന്‍ നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ വിച്ഛേദിക്കുന്നതിനെ മാനുഷികതക്ക് നിരക്കാത്ത നടപടിയായി തിരുമേനി കണ്ടു. ഇതാണ് ഇസ്‌ലാമിലെ ജിഹാദ്. ഇന്ന് ഐ.എസും അല്‍ഖാഇദയും ബൊക്കോഹറാമും ശബാബും ജംഇയ്യത്തുത്തക്ഫീറും ഇതര ഭീകരപ്രസ്ഥാനങ്ങളും നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ എങ്ങനെ ജിഹാദായി കാണും. ഒരു മുസ്‌ലിം രാജ്യത്ത് എത്തുന്ന അമുസ്‌ലിം സഞ്ചാരികളെ വധിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും. ഭരിക്കുന്ന സര്‍ക്കാര്‍ ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചവരാണെന്നും അവര്‍ക്ക് സേവനം നടത്തുന്ന യൂണിഫോം ധരിച്ച പട്ടാളക്കാരന്‍ വധത്തിനര്‍ഹനായ കാഫിറാണെന്നും ഫത്‌വ നല്‍കപ്പെടുന്നു. ഭീകര പ്രവര്‍ത്തനത്തിന് ആവേശം നല്‍കുന്ന സോഷ്യല്‍ മീഡിയകളും ചാനലുകളുമുണ്ട്.
സമാധാനം, സഹിഷ്ണുത, കാരുണ്യം, സ്‌നേഹം തുടങ്ങിയ മാനുഷികാശയങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം ഇന്നു എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒരു കുരുവിയെ പോലും കൊല്ലുന്നതിനെ നബി (സ) വിലക്കുന്നു. ഉറുമ്പിന്റെ കൂട് പോലും നശിപ്പിക്കുന്നതിനെതിരില്‍ അദ്ദേഹം രോഷമുയര്‍ത്തി. ഭരണാധികാരികളും ലോക നേതാക്കളും ഭീകരതയെ അപലപിക്കുമ്പോള്‍ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണ്. കേരളത്തില്‍ പോലും ചില യുവാക്കള്‍ ഈ ചിന്തയില്‍ ആകൃഷ്ടരായി ഐ.എസ് പോലുള്ള പ്രസ്ഥാനങ്ങളില്‍ ചെന്നുപെടുന്നതായി വാര്‍ത്തകള്‍ വരുന്നു. മുസ്‌ലിം ഭീകരതയെ മറയാക്കി ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടപ്പെടുന്നു.
മുസ്‌ലിം സംഘടനകളും മതനേതാക്കളും പണ്ഡിതന്മാരുമെല്ലാം ഭീകര പ്രവര്‍ത്തനം സ്വര്‍ഗം നഷ്ടപ്പെടുത്തുന്ന മഹാപാപമാണെന്ന ബോധം യുവതലമുറയില്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനെപ്പറ്റി ചിന്തിക്കാതെ ‘തിന്മയെ നന്മകൊണ്ട് ചെറുക്കുക’ എന്ന ഖുര്‍ആന്‍ തത്വം സ്വീകരിച്ച് പ്രായോഗിക മാര്‍ഗം സ്വീകരിക്കാന്‍ തലമുറയെ സജ്ജമാക്കണം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending