More
പി.എസ്.ജി കൂടുമാറ്റം; നെയ്മര്‍ക്ക് ആദ്യ തിരിച്ചടിയുമായി യുവേഫ

പാരീസ്: പാരീസ് സെന്റ് ജെര്‍മയ്ന്‍ നിരയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ആദ്യ തിരിച്ചടി. 2016-17 വര്‍ഷത്തേയ്ക്കുളള യുവേഫ ചാമ്പ്യന്‍സ് ലീഗ് പൊസിഷനല്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം പുറത്തായി. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും ഉള്‍പ്പെട്ട പട്ടികയില്‍ യുവന്റസിന്റെ പൗലോ ഡിബാലയാണ് മൂന്നാമനായി ഇടംപിടിച്ചത്. നെയ്മറെ കൂടാതെ മൊണോക്കോയുടെ കൗമാര സൂപ്പര്‍ താരം എംബാപ്പയും അന്തിമപട്ടികയില്‍ ഇടംപിടിക്കുന്നതില്‍ പരാജയപ്പെട്ടു. അതെ സമയം വോട്ടെടുപ്പില്‍ നാലാമനായി പട്ടികയില്‍ ഇടംപിടിക്കാനായത് എംബാപ്പയ്ക്ക് ആശ്വാസമായി. ബയേണ്‍ മ്യൂണിക് താരം റോബര്‍ ലെവന്റോസ്‌ക്കിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ റയല്‍ മഡ്രിഡ് താരങ്ങളാണ് വിവിധ അവാര്‍ഡ് ചുരുക്കപട്ടികയില്‍ മുന്നിലെത്തിയിരിക്കുന്നത്. 12 നോമിനേഷനുകളില്‍ ആറു പേരും റയല്‍ നിരയില്‍ നിന്നുമുളളവരാണ്. അതേസമയം ബാഴ്‌സലോണയില്‍ നിന്ന് മെസ്സി മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. കളിയുടെ എല്ലാ പൊസിഷനുകളിലും മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. വിവിധ ക്ലബുകളുടെ 32 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും യുവേഫ മെമ്പര്‍മാരുമാണ് അന്തിമ അവാര്‍ഡ് നിര്‍ണയത്തിനായി വോട്ടെടുപ്പില്‍ പങ്കെടുക്കുക. പരിശീലകര്‍ക്ക് തങ്ങളുടെ ടീമിലെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമില്ല.
Leo Messi
Paulo Dybala
Cristiano Ronaldo#UCL pic.twitter.com/96aTYt4l0r
— Champions League (@ChampionsLeague) August 4, 2017
ചാമ്പ്യന്‍സ് ലീഗ് പൊസിഷന്‍ അവാര്‍ഡില്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍
ഗോള്‍ കീപ്പര്‍: ബഫണ്‍ (ജുവന്റസ്), മാനുവല്‍ ന്യൂയര്‍ (ബയേണ്‍) ജാന്‍ ഒബ്ലാക്ക് (അത്‌ലറ്റിക്കോ മാഡ്രിഡ്)
പ്രതിരോധ താരം: ലിയനാര്‍ഡോ ബനൂചി (യുവന്റസ്, നിലവില്‍ എസി മിലാനില്‍) മാര്‍സലോ (റയല്‍) റാമോസ് (റയല്‍)
മിഡ്ഫീല്‍ഡര്‍: കാസമിറോ (റയല്‍) ടോണി ക്രൂസ് (റയല്‍) ലൂക്കാ മോഡ്‌റിച് (റയല്‍)
ഫോര്‍വേഡ്: പൗലോ ഡിബാല (യുവന്റസ്), ലയണ്‍ മെസ്സി (ബാഴ്‌സ), റൊണാള്‍ഡോ (റയല്‍).
How the players were shortlisted
#UCL https://t.co/iPDCAOrQgE
— Champions League (@ChampionsLeague) August 4, 2017
kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍
200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
kerala
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.
സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍