Connect with us

Culture

ജി.എസ്.ടി: നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ വിമര്‍ശനത്തില്‍ മുങ്ങി ഐസക്ക്

Published

on

തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ കടുത്ത വിമര്‍ശനം. നിയമസഭയില്‍ ജി.എസ്.ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ ചര്‍ച്ചക്കിടെയാണ് സി.പി.എം എം.എല്‍.എമാരായ എം. സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരാണ് ഐസക്കിനെതിരെ വിമര്‍ശനവുമായി എത്തിയത്.

ജി.എസ്.ടിക്ക് പിന്നില്‍ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണെന്നും നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നുമായിരുന്നു വിമര്‍ശം.

imagemaxresdefaultവിലകുറയാത്തത് എന്ത് കൊണ്ടെന്ന് ചോദിക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല, ഐസക്കിനെ പരിഹസിച്ച് സ്വരാജ് പറഞ്ഞു. നഷ്ടം നികത്തുന്നതടക്കമുള്ള വാഗ്ദ്ധാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും പാലിച്ചിട്ടുണ്ടോ, കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും വാഗ്ദാനം പാലിച്ച ചരിത്രമില്ലെന്നും സ്വരാജ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി. ഇന്ത്യയുടെ വൈവിധ്യത്തെ എതിര്‍ക്കുന്ന രീതിയാണ് ആര്‍.എസ്.എസിന്. ഇത് തിരിച്ചറിയാന്‍ കഴിയണം, സുരേഷ് കുറുപ്പ് ധനമന്ത്രിയെ കുറ്റപ്പെടുത്തി.

അതേസമയം പി.സി.ജോര്‍ജും ധനമന്ത്രിയെ കടന്നക്രമിച്ചു. മതഭ്രാന്തനായ നരേന്ദ്ര മോദിയേക്കാള്‍ ആവേശത്തിലാണ് തോമസ് ഐസക്ക് സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കുന്നതെന്നായിരുന്നു പൂഞ്ഞാര്‍ എം.എല്‍.എയുടെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഐസക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് മൂന്ന് വിമര്‍ശനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചായിരുന്നു വിഷയത്തില്‍ തോമസ് ഐസക്കിന്റെ മറുപടി്. ജിഎസ്ടി വന്നത് കൊണ്ട് വിലകുറഞ്ഞില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നു. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നുവെന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുമ്പേ ജി.എസ.്ടി ലോക്സഭ പാസാക്കിയിരുന്നുവെന്നും ഐസക്ക് വ്യക്തമാക്കി. അതേസമയം, ജി.എസ്.ടിയില്‍ നിലപാട് പാര്‍ട്ടി അംഗീകാരത്തോടെയാണ് എടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജി.എസ്.ടി കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. അന്ന് പരമാവധി പതിനെട്ട് ശതമാനമായിരുന്നു നികുതിയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

അതേ സമയം ടി.വി. രാജേഷ് എംഎല്‍എയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഐസക്കിന് പിന്തുണയുമായെത്തി. സംസ്ഥാന താത്പര്യങ്ങളില്‍ സംരക്ഷിക്കാന്‍ ഏറ്റവും കുടുതല്‍ പോരാടിയ ധനമന്ത്രിമാരില്‍ ഒരാളാണ് ഐസക്കെന്ന് രാജേഷ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending