Connect with us

Culture

ജി.എസ്.ടി: നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ വിമര്‍ശനത്തില്‍ മുങ്ങി ഐസക്ക്

Published

on

തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ കടുത്ത വിമര്‍ശനം. നിയമസഭയില്‍ ജി.എസ്.ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ ചര്‍ച്ചക്കിടെയാണ് സി.പി.എം എം.എല്‍.എമാരായ എം. സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരാണ് ഐസക്കിനെതിരെ വിമര്‍ശനവുമായി എത്തിയത്.

ജി.എസ്.ടിക്ക് പിന്നില്‍ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണെന്നും നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നുമായിരുന്നു വിമര്‍ശം.

imagemaxresdefaultവിലകുറയാത്തത് എന്ത് കൊണ്ടെന്ന് ചോദിക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല, ഐസക്കിനെ പരിഹസിച്ച് സ്വരാജ് പറഞ്ഞു. നഷ്ടം നികത്തുന്നതടക്കമുള്ള വാഗ്ദ്ധാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും പാലിച്ചിട്ടുണ്ടോ, കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും വാഗ്ദാനം പാലിച്ച ചരിത്രമില്ലെന്നും സ്വരാജ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി. ഇന്ത്യയുടെ വൈവിധ്യത്തെ എതിര്‍ക്കുന്ന രീതിയാണ് ആര്‍.എസ്.എസിന്. ഇത് തിരിച്ചറിയാന്‍ കഴിയണം, സുരേഷ് കുറുപ്പ് ധനമന്ത്രിയെ കുറ്റപ്പെടുത്തി.

അതേസമയം പി.സി.ജോര്‍ജും ധനമന്ത്രിയെ കടന്നക്രമിച്ചു. മതഭ്രാന്തനായ നരേന്ദ്ര മോദിയേക്കാള്‍ ആവേശത്തിലാണ് തോമസ് ഐസക്ക് സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കുന്നതെന്നായിരുന്നു പൂഞ്ഞാര്‍ എം.എല്‍.എയുടെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഐസക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് മൂന്ന് വിമര്‍ശനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചായിരുന്നു വിഷയത്തില്‍ തോമസ് ഐസക്കിന്റെ മറുപടി്. ജിഎസ്ടി വന്നത് കൊണ്ട് വിലകുറഞ്ഞില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നു. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നുവെന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുമ്പേ ജി.എസ.്ടി ലോക്സഭ പാസാക്കിയിരുന്നുവെന്നും ഐസക്ക് വ്യക്തമാക്കി. അതേസമയം, ജി.എസ്.ടിയില്‍ നിലപാട് പാര്‍ട്ടി അംഗീകാരത്തോടെയാണ് എടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജി.എസ്.ടി കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. അന്ന് പരമാവധി പതിനെട്ട് ശതമാനമായിരുന്നു നികുതിയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

അതേ സമയം ടി.വി. രാജേഷ് എംഎല്‍എയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഐസക്കിന് പിന്തുണയുമായെത്തി. സംസ്ഥാന താത്പര്യങ്ങളില്‍ സംരക്ഷിക്കാന്‍ ഏറ്റവും കുടുതല്‍ പോരാടിയ ധനമന്ത്രിമാരില്‍ ഒരാളാണ് ഐസക്കെന്ന് രാജേഷ് പറഞ്ഞു.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending