Connect with us

More

ട്രംപ് എന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു, ഞാന്‍ പിടികൊടുത്തില്ല: സല്‍മ ഹായക്

Published

on

സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സല്‍മയുടെ വെളിപ്പെടുത്തല്‍. ട്രംപ് എന്നെയും ‘വളക്കാന്‍’ ശ്രമിച്ചു, ഞാന്‍ പിടികൊടുത്തില്ല: സല്‍മ ഹായക്

സല്‍മയുടെ വാക്കുകള്‍:

‘ഞാന്‍ ആ മനുഷ്യനെ (ട്രംപിനെ) കാണുമ്പോള്‍ എനിക്കൊരു ആണ്‍സുഹൃത്ത് ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ കിട്ടുന്നതിനു വേണ്ടി അയാള്‍ എന്റെ സുഹൃത്തുമായി ചങ്ങാത്തം കൂടി. നമ്പര്‍ സ്വന്തമാക്കിയ ട്രംപ് എന്റെ വീട്ടില്‍ വിളിച്ചു. ഡേറ്റിങ്ങിനായി പുറത്തു പോകാമോ എന്ന് ചോദിച്ചു.’

‘പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് ബോയ്ഫ്രണ്ട് ഇല്ലെങ്കില്‍ പോലും താങ്കളുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി.’

‘അതിനിടെയാണ് നാഷണല്‍ എന്‍കൈ്വറര്‍ പത്രത്തില്‍ എന്നെയും ട്രംപിനെയും ചേര്‍ത്ത് ഒരു വാര്‍ത്ത വന്നത്. ഞാന്‍ ഡേറ്റിനായി ട്രംപിനെ സമീപിച്ചെന്നും എന്റെ ഉയരം വളരെ കുറവായതിനാല്‍ നിരസിച്ചു എന്നുമായിരുന്നു വാര്‍ത്ത.’ വാര്‍ത്തക്കു പിന്നില്‍ ട്രംപ് ആണെന്നാണ് തന്റെ വിശ്വാസമെന്ന് സല്‍മ ഹായക് കൂട്ടിച്ചേര്‍ത്തു.

‘പിന്നീട് അയാള്‍ എനിക്കൊരു സന്ദേശമയച്ചു: നിങ്ങള്‍ക്കിത് വിശ്വസിക്കാനാവുമോ? ആരാണ് ഇങ്ങനെയൊക്കെ പറയുക? നിങ്ങളെപ്പറ്റി ആളുകള്‍ ഇങ്ങനെയൊക്കെ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെയായിരുന്നു സന്ദേശം.’

‘വാര്‍ത്ത തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ അയാള്‍ക്കൊപ്പം ഡേറ്റിനു പോകുമെന്ന് ട്രംപ് കരുതിയിട്ടുണ്ടാവും.’ 50-കാരി പറയുന്നു.

അഭിനേത്രിയും പ്രൊഡ്യുസറും മുന്‍ മോഡലുമായ സല്‍മ ഹായക് ഓസ്‌കര്‍, ബാഫ്ത, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലെബനീസ് വംശജനായ പിതാവിന്റെയും മെക്‌സിക്കോകാരിയായ മാതാവിന്റെ മകളായ സല്‍മ നിലവില്‍ അമേരിക്കന്‍ പൗരയാണ്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending