Connect with us

Video Stories

ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

Published

on

ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും 20 എണ്ണം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിനുമാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെലവ് ചുരുക്കുന്നതിനും കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളും മറ്റ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ബോഡി നിര്‍മാണം പുറത്ത് നല്‍കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന തരത്തിലുള്ള ഭാരത് സ്റ്റേജ് ഫോര്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ അനുസരിച്ചായിരിക്കണം നിര്‍മാണമെന്ന് ടെണ്ടറില്‍ വ്യക്തമാക്കുന്നു. ടെണ്ടര്‍ ഈ മാസം 18വരെയാണ് സ്വീകരിക്കുക. 22ന് ടെണ്ടര്‍ തുറക്കും. 48 സീറ്റുകളുള്ള ബസില്‍ ഗ്ലാസ്, ഡോര്‍, ലഗേജ് ബോക്‌സ്, കൊറിയര്‍ ബോക്‌സ്, എല്‍.ഇ.ഡി ബോക്‌സ്, അലുമിനിയം ഫ്‌ളോറിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണങ്ങള്‍ മികച്ച നിലവാരത്തിലുള്ളവയായിരിക്കണമെന്നും ടെണ്ടറില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക നവീകരണ കരാര്‍ അനുസരിച്ചാകും ഇത്തരത്തില്‍ ബസുകള്‍ വാങ്ങുക. കമ്പനി നല്‍കുന്ന ഒരു വര്‍ഷ ഗ്യാരണ്ടിക്ക് പുറമെ നാലുവര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ കമ്പനിക്ക് നല്‍കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം.
ബസുകളുടെ ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചുപൂട്ടും. തിരുവനന്തപുരം പാപ്പനംകോട്, മാവേലിക്കര., എടപ്പാള്‍, കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലാണ് നിലവില്‍ ബോഡിനിര്‍മാണ സൗകര്യമുള്ള വര്‍ക്ക്‌ഷോപ്പുകളുള്ളത്. ബസുകളുടെ ബോഡിനിര്‍മാണം കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുന്നതോടെ മെക്കാനിക്കല്‍ വിഭാഗത്തിലെ എംപാനല്‍ ജീവനക്കാര്‍ക്കാകും ആദ്യം ജോലി ഇല്ലാതാവുക. മെക്കാനിക്കല്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലും ഇനിയുണ്ടാകില്ല. മെക്കാനിക്കല്‍ വിഭാഗത്തിലെ മുഴുവന്‍ എംപാനലുകാരെയും പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.
ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറുന്നൂറോളം എംപാനല്‍ ജീവനക്കാരെ സമീപകാലത്ത് പിരിച്ചുവിട്ടിരുന്നു. ബസ് ബോഡി നിര്‍മാണം നടക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു പിരിച്ചുവിടല്‍. നാലായിരത്തോളം മെക്കാനിക്കല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇതില്‍ 1400 പേര്‍ എംപാനലുകാരാണ്. വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇനി എണ്ണൂറോളം എംപാനല്‍ ജീവനക്കാരാണ് അവശേഷിക്കുന്നതെന്നാണ് വിവരം. ബോഡി നിര്‍മാണം നിലക്കുന്നതോടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം മെക്കാനിക്കല്‍ ജീവനക്കാരെ ഡിപ്പോകളിലേക്ക് മാറ്റും.
അതേസമയം, ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതുവഴി കോടികളുടെ നഷ്ടം കോര്‍പറേഷനുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സ്വന്തമായി ബോഡി നിര്‍മിക്കുമ്പോള്‍ ബസ് ഒന്നിന് ഒന്നരലക്ഷം രൂപവരെ ലാഭിക്കാന്‍ സാധിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. അഞ്ച് വര്‍ക്ക് ഷോപ്പുകളിലായി 120 ബസുകള്‍വരെ ബോഡി നിര്‍മിച്ച് പുറത്തിറക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഈ വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി കോടികള്‍ ചെലവിടേണ്ടിവരുന്ന സാഹചര്യമായതിനാലാണ് ബോഡിനിര്‍മാണം നിര്‍ത്തി ബസുകള്‍ ബോഡിയോടൊപ്പം വാങ്ങാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending