Connect with us

Video Stories

പെട്രോള്‍ കമ്പനികളുടെ പകല്‍ കൊള്ള പമ്പുകളില്‍ വില കൂടിയ ബ്രാന്റഡ് പെട്രോള്‍ മാത്രം

Published

on

പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ കൂട്ടുകച്ചവടം നടത്തുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഓരോ ദിവസവും നിശ്ചയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളെ പല രീതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അധികമായി ഈടാക്കുകയാണ്.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഇക്കാര്യത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ്. ഡീലര്‍മാരെ കൊണ്ട് നിര്‍ബന്ധിച്ചാണ് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ മാത്രം വിറ്റഴിക്കാന്‍ വേണ്ടി നല്‍കുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി ശിവനന്ദനും, സെക്രട്ടറി എം. രാധാകൃഷ്ണനും പറഞ്ഞു. ബ്രാന്‍ഡ് പെട്രോള്‍, പെട്രോളിയം ഡീലേഴ്‌സ് എടുക്കാതെ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലര്‍മാര്‍ക്ക് നല്‍കുന്നില്ല. പെട്രോളിന്റെ വില കൂടിയിരിക്കുന്ന ഈ സമയത്തില്‍ നിര്‍ബന്ധിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലേഴ്‌സിനെ കൊണ്ട് എടുപ്പിക്കുന്നത് എണ്ണ കമ്പനികളുടെ ഒരു വിപണന തന്ത്രം കൂടിയാണ്. ദൈനംദിന കച്ചവടത്തില്‍ ഒരു ശതമാനം പോലും വിറ്റഴിക്കാന്‍ പറ്റാത്ത പ്രീമിയം ഉല്‍പന്നങ്ങള്‍ ഡീലര്‍മാരുടെ തലയില്‍ കെട്ടിവച്ച് വിറ്റഴിക്കുന്നതിന് പമ്പ് ഉടമകളെ നിര്‍ബന്ധിതരാക്കുകയാണ്. പൊതു ജനങ്ങളോട് കാണിക്കുന്ന എണ്ണ കമ്പനികളുടെ ഈ വഞ്ചന പൊതുജനം തിരിച്ചറിയണം. ഒരു നിശ്ചിത അളവില്‍ ദിവസവും പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുക എന്നത് വളരെയധികം വിഷമതകള്‍ ഡീലര്‍ സമൂഹത്തിന് നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ നിലവിലുള്ള തന്ത്രങ്ങള്‍ ഡീലര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
വര്‍ഷങ്ങളായി എണ്ണ കമ്പനികള്‍ നല്‍കുന്ന പെട്രോളും ഡീസലും വിറ്റഴിക്കുന്നതു മൂലം ഭീമമായ ബാഷ്പീകരണ നഷ്ടവും വ്യതിയാന നഷ്ടവും നേരിടുന്നതുമൂലം വാങ്ങുന്ന ഉല്‍പന്നത്തിന്റെ ഒരു ശതമാനത്തോളം വില്‍ക്കുവാന്‍ പറ്റാതെ ഡീലര്‍ സമൂഹം വിഷമതകള്‍ നേരിടുന്നു. കൃത്യമായ അളവില്‍ ഉല്‍പന്നങ്ങള്‍ പമ്പുകളില്‍ എത്തിച്ചുതരേണ്ട മൂന്നു ഓയില്‍ കമ്പനികളും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. കിട്ടുന്ന ഉല്‍പ്പന്നം കുറവാണ് എന്നു പരാതി പറഞ്ഞാല്‍ ആ പമ്പിലേക്ക് ലോഡ് നല്‍കാതിരിക്കുക, പമ്പുകളെ മറ്റു ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. പത്ത് മുതല്‍ ഇരുപത് വരെ ലിറ്റര്‍ മാത്രം പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നം കച്ചവടം നടക്കുമ്പോള്‍ നാലായിരം ലിറ്റര്‍ ഉല്‍പന്നം എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് എടുത്തെങ്കില്‍ മാത്രമേ ഓര്‍ഡിനറി പെട്രോള്‍ ലഭ്യമാവൂ.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending