Connect with us

Culture

വിവാദം പുകയുന്നു: ജയ് ഷാക്കെതിരായ അഴിമതിയാരോപണം: കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം

Published

on

ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്‌മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുവന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി വിവധ രാഷ്ട്രീയ പാര്‍ടി നേതാക്കളും രംഗത്തെത്തി.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ അമിത്ഷായുടെ മകന് ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയാവുകയായിരുന്നു. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനോട് പ്രതികരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ന്നതലത്തില്‍ തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്, അമിത് ഷായുടെ മകന്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തുകൊണ്ട് വളരെ രഹസ്യമായ രീതിയില്‍ ധനം സമ്പാദിക്കുകയായിരുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

” നോട്ടുനിരോധനത്തിന്റെ യതാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് നമ്മള്‍ അവസാനം കണ്ടെത്തിയിരിക്കുന്നു. അത് ആര്‍ബിഐയോ പാവങ്ങളോ കര്‍ഷകരോ അല്ല. നോട്ടുനിരോധനത്തിന്റെ ഷാ-ഇന്‍ ഷാ ആയ ജയ് അമിത് ഷായാണ്.” എന്നായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. റിപോര്‍ട്ടിനെ ആധാരമാക്കി സിപിഐഎം, എ.ഏ.പി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി എന്നിവര്‍ ബിജെപിയേയും അമിത് ഷായേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയ് ഷാക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വസ്തുക്കളോ ആസ്തിയോ ഇല്ലാത്ത കമ്പനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 80.5 കോടി രൂപ ലാഭം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നും പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് ‘വ്യാജമാണ്’ എന്നും ‘അപകീര്‍ത്തികരമാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. റിപ്പോര്‍ട്ട് എഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കും വെബ്‌സൈറ്റ് ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും നേരെ അപകീര്‍ത്തിപ്പെടുത്തിയത്തിനു ക്രിമിനല്‍ കേസ് നല്‍കും എന്നായിരുന്നു അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ പ്രതികരണം. അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമകള്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്ക് നേരെ നൂറു കോടിരൂപയുടെ കേസ് നല്‍കുമെന്നും ജയ് അമിത് ഷാ അറിയിച്ചു.

അതിനിടയില്‍ ജയ് അമിത് ഷായെ പിന്തുണച്ചുകൊണ്ട് റെയില്‍വേ മന്ത്രി പിയുഷ് ഗോയാലും മുന്നോട്ടുവന്നു. തികച്ചും നിയമമാനുശാസിക്കുന്ന രീതിയിലാണ് ജയ് ഷായുടെ കച്ചവടം എന്നും അദ്ദേഹത്തിനെതിരെ നടക്കുന്നത് പൊള്ളയായ അപകീര്‍ത്തിപ്പെടുത്തല്‍ ആണ് എന്നുമായിരുന്നു പിയുഷ് ഗോയല്‍ പറഞ്ഞത്. ”നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വ്യവസായത്തിനു നഷ്ടം സംഭവിക്കുകയും ഒക്ടോബര്‍ 2016 ഓടു കൂടി അത് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു.” എന്നും പിയുഷ് ഗോയാല്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ ഗോയലിന് മറുപടി നല്‍കാന്‍ വീണ്ടും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഒരു കേന്ദ്രമന്ത്രി എന്തിനാണ് ഒരു സ്വകാര്യവ്യക്തിയെ ഇതുപോലെ പ്രതിരോധിക്കുന്നത് എന്നും ആരാഞ്ഞു. എന്തായലും ഇതൊരു രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിയേയും അമിത്ഷായേയും പ്രിതികൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ടികളുടെ നീക്കം
.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending