Connect with us

Video Stories

ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്‍കുന്ന നിര്‍ദേശങ്ങള്‍

Published

on

മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും വര്‍ഷങ്ങളുടെ യാത്രാ പാരമ്പര്യമുള്ളവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഹോണ്ട കമ്പനി അടക്കം നിരവധി പേര്‍ നബീലിന്റെ ഉദ്യമത്തിന് അനുമോദനവുമായി രംഗത്തു വന്നിട്ടുണ്ട്.

ലഡാക്ക് ട്രിപ്പിന്റെ വിശേഷങ്ങളും സാങ്കേതിക, സാമ്പത്തിക കാര്യങ്ങളുമറിയാന്‍ നിരവധി പേര്‍ തന്നെ സമീപിക്കുന്നതായി ലാലു പറയുന്നു. അത്തരക്കാര്‍ക്കു വേണ്ടി തന്റെ യാത്രയുടെ വിശദാംശങ്ങളും പ്രധാന അനുഭവങ്ങളും ചുരുക്കി വിവരിച്ചിരിക്കുകയാണ് ലാലു തന്റെ പുതിയ പോസ്റ്റില്‍. (യാത്രാപ്രിയര്‍ക്ക്, അതും ഒരല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റും, നബീലുമായി സംസാരിച്ച് ചേര്‍ത്ത ചില കാര്യങ്ങളുമായിട്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)

18 കാരന്‍ ലഡാക്ക് പോയപ്പോള്‍ കിട്ടിയ വിവരങ്ങള്‍

പല കൂട്ടുകാരും അന്വേഷിക്കുന്ന കാര്യമാണ് ലഡാക്ക് ട്രിപ്പിന് എത്ര ബഡ്ജറ്റ് ആയി എന്ന്. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ലഡാക്കില്‍ പോയി വന്നത്. അതിന് കാരണം എന്റെ നല്ല കൂട്ടുകാര്‍ തന്നെ.

1. മൈലേജ്:
ഇത്രയധികം ദൂരം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാന ചെലവ് ഇന്ധനം (പെട്രോള്‍) ആയിരിക്കും. വണ്ടിയുടെ സ്വാഭാവിക മൈലേജ് കണക്കുകൂട്ടി ഒരു ബഡ്ജറ്റ് നേരത്തെ തയ്യാറാക്കാന്‍ കഴിയുകയില്ല താനും. ഉദാഹരണത്തിന്, എന്റെ വണ്ടിക്ക് (ഹോണ്ട ഡിയോ) സാധാരണ ഗതിയിലുള്ള ഇന്ധനക്ഷമത 49 കിലോമീറ്ററിനും 53-നുമിടയിലാണ്. പക്ഷേ, ഈ മൈലേജ് മണാലിയില്‍ നിന്ന് കയറിയാല്‍ കിട്ടുകയില്ല; അത് 25നു താഴെ ആയി കുറഞ്ഞു; കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ആകെ മൊത്തം, പെട്രോളിന് മാത്രം ഏകദേശം 15,000 രൂപയില്‍ താഴെയാണ് എനിക്ക് ചെലവ് വന്നത്.
പെട്രോളിന് പല സംസ്ഥാനങ്ങളിലും പല വിലയാണ്. ലിറ്ററിന് 62 രൂപ മുതല്‍ 80 രൂപ വരെ ഞാന്‍ പെട്രഓള്‍ അടിച്ചിട്ടുണ്ട്. മാഹി, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫുള്‍ടാങ്ക് അടിക്കുന്നതിനൊപ്പം കുറച്ച് സ്റ്റോക്ക് ചെയ്യുന്നതും നല്ലതാണ്.

2. ഭക്ഷണം:
യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണല്ലോ ഭക്ഷണം. കേരളം കഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ കാര്യം ഒക്കെ ഒരു കണക്കാണ്. പലയിടത്തം റൈഡേഴ്‌സിന് മാത്രമായി പ്രത്യേക വില തന്നെയാവും. അതുകൊണ്ട് ആദ്യം തന്നെ വില അന്വേഷിച്ചതിനു ശേഷം ഭക്ഷണം തെരഞ്ഞെടുക്കുന്നതാവും നല്ലത്. ഒരു റൊട്ടിക്ക് ഏഴ് രൂപ മുതല്‍ 25 രൂപ വരെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണത്തിനു മാത്രം 7000 രൂപയോളം എനിക്ക് ചെലവായി.

3. താമസം:
താമസത്തിന് റൂമെടുക്കുന്നതാവും നല്ലത്. ടെന്റ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. ഞാന്‍ കുറഞ്ഞ വിലയുടെ റൂമുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും വില കൂടിയ റൂമിന് എനിക്ക് ചെലവായത് 700 രൂപ മാത്രം. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ഹൈവേയില്‍ പ്രദേശവാസികളുടെ ടെന്റും വളരെ കുറഞ്ഞ വിലക്ക് ലഭിക്കും. ഒരാള്‍ക്ക് 100 മുതല്‍ 150 വരെ ഒക്കെയാണ് ടെന്റിന് ഈടാക്കുന്നത്. ഏതായാലും താമസ സൗകര്യം തെരഞ്ഞെടുക്കുമ്പോള്‍ വില പേശി മാത്രം എടുക്കുക.

4. ലൈറ്റ്:
വണ്ടിയില്‍ അത്യാവശ്യമുള്ള ഒരു എക്‌സ്ട്രാ ഫിറ്റിങ് ഉപകരണം ആണ് അഡീഷണല്‍ ലൈറ്റ്. എന്റെ അനുഭവത്തില്‍, യെല്ലോ ലാംപിനേക്കാളും കൂടുതല്‍ സഹായകമായത് ഫോഗ് ലാംപ് ആണ്. (തീര്‍ത്തും വ്യക്തിപരമായ അനുമാനം.)

5. സിം കാര്‍ഡ്:
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് സിം മാത്രമേ വര്‍ക്ക് ചെയ്യുക ഉള്ളൂ. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് ഉണ്ട്. ഇവയില്‍ ഇന്റര്‍നെറ്റിന്റെ ആവശ്യത്തിന് പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടി വരും. നമ്മുടെ നാട്ടിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്ന് 600 രൂപ അടച്ച് പോസ്റ്റ്‌പെയ്ഡ് സിം വാങ്ങാം. പിന്നെ, യാത്രയിലുടനീളം അംബാനി നമ്മുടെ കൂട്ടിനുണ്ട്. കശ്മീരൊഴികെ എല്ലാ സ്റ്റേറ്റിലും ജിയോ ഉണ്ട്.

6. ലഗ്ഗേജ്:
യാത്രയില്‍ ലഗ്ഗേജ് പരമാവധി കുറക്കുക. കാരണം വണ്ടിക്കും നിങ്ങള്‍ക്കും അത് കൂടുതല്‍ ഉപകാരം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലേക്ക് (ഹൈ ആള്‍ട്ടിറ്റിയൂഡ്) പോകുംതോറും വണ്ടിയുടെ വലിവ് ലഗ്ഗേജിനെ കൂടി ആശ്രയിച്ചിരിക്കും. ഞാന്‍ ആകെ കൊണ്ടുപോയത് രണ്ട് പാന്റ്‌സും മൂന്നു ഷര്‍ട്ടും മാത്രം.

7. എ.എം.എസ് (അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നസ്):
എ.എം.എസ് എന്ന് പേരിട്ടു വിളിക്കുന്ന ഇവന്‍ വളരെ അപകടകാരിയാണ്. ആള്‍ട്ടിറ്റിയൂഡില്‍ ഉള്ളമാറ്റം കാരണം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ഉള്ള അസുഖങ്ങളാണ് എ.എം.എസ്. തലവേദന, ഛര്‍ദ്ദി തുടങ്ങിയവ മുതല്‍ മരണകാരണമാകുന്ന അസുഖങ്ങള്‍ വരെ ഉണ്ടാകാം. അതിനുള്ള മുന്‍കരുതല്‍ ഡോക്ടറെ കണ്ട് യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ എടുക്കുന്നത് നല്ലതാണ്. ഉശാീഃശി എന്ന ഗുളിക രാവിലെയും രാത്രിയും കഴിച്ചാല്‍ മതി.

8. സ്ലീപ്പിങ് ബാഗ്:
ഒരു ലഡാക്ക് യത്രികന്റെ അടുക്കല്‍ വേണ്ട അവശ്യ സാധനമാണ് സ്ലീപ്പിങ് ബാഗ്. ദൗര്‍ഭാഗ്യവശാല്‍ എന്റെ കൈയില്‍ ഇത് ഇല്ലായിരുന്നു. ഇതുണ്ടെങ്കില്‍ തണുപ്പില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. 1300 രൂപക്ക് നല്ല സ്ലീപ്പിങ് ബാഗ് ലഭിക്കും.

9. ഭൂപടം:
ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു പ്രധാന സഹായി ആണ് സ്ഥല വിവരങ്ങളടങ്ങുന്ന മാപ്പ്. ഞാന്‍ ഉപയോഗിച്ചിരുന്നത് ഗൂഗിള്‍ മാപ്പ് ആയിരുന്നു. ഗൂഗിള്‍ മാപ്പില്‍ ഓഫ് ലൈന്‍ ഓപ്ഷന്‍ ഉണ്ട്. അതുവഴി മാപ്പ് സേവ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ കഴിയും.

10. ഗം ബൂട്ട്:
മണാലി മുതല്‍ മുകളിലേക്ക് പോകുമ്പോള്‍ അത്യാവശ്യമുള്ള ഒരു വസ്തുവാണ് ഗം ബൂട്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡുകളിലൂടെ കടന്നുപോകുമ്പോള്‍ കാലുകള്‍ സംരക്ഷിക്കാനും തണുപ്പില്‍ നിന്ന് രക്ഷ നേടാനും അത്യാവശ്യമാണ്. മണാലിയില്‍ നിന്ന് ഞാന്‍ വാങ്ങിയ ഗം ബൂട്ടിന് 300 രൂപയാണ് വില.

11. ഹെല്‍മറ്റ്:
ഒരു റൈഡറുടെ കിരീടമാണ് ഹെല്‍മറ്റ്. ഹെല്‍മറ്റില്ലാതെ യാത്ര പോകുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പാടില്ല. തലയ്ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഹെല്‍മറ്റ് സ്വന്തമാക്കുക. ബൈക്ക് ട്രെയിനില്‍ കയറ്റി വിടുന്നവര്‍ക്ക് ഡല്‍ഹിയിലെ കരോള്‍ബാഗില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക നല്ല ഹെല്‍മറ്റ് ലഭിക്കും. ബൈക്ക് ആക്‌സസറീസ് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവിടെ നിന്ന് ഞാന്‍ 250 രൂപയ്ക്ക് ഒരു ഗ്ലൗ വാങ്ങി. നാട്ടില്‍ വില ചോദിച്ചപ്പോള്‍ അതിന് 450 രൂപയായിരുന്നു.
25,000 രൂപയില്‍ താഴെയാണ് തനിക്ക യാത്രക്ക് ചെലവായ തുക എന്ന് നബീല്‍ ലാലു പറയുന്നു. സ്വന്തമായി കരുതിയ പണത്തിനു പുറമെ സുഹൃത്തുക്കളുടെ സഹായവും തുണയായി.

ഹോണ്ടയുടെ ‘നവി’ സ്‌കൂട്ടര്‍ സ്വന്തമാക്കുകയാണ് നബീലിന്റെ അടുത്ത ലക്ഷ്യം. അത് കിട്ടിയാല്‍ ഇന്ത്യക്ക് പുറത്ത് നേപ്പാളും ഭൂട്ടാനുമൊക്കെ കറങ്ങി വരണമെന്നാണ് ആഗ്രഹം. നാട്ടിലെത്തിയപ്പോള്‍ ഹോണ്ടയുടെ പ്രതിനിധികള്‍ അനുമോദിച്ചെങ്കിലും തങ്ങളുടെ ഡിയോ സ്‌കൂട്ടറിന്റെ പെരുമ ഇന്ത്യയിലുടനീളം കൊണ്ടുനടന്ന നബീലിനെ കാര്യമായി ‘പരിഗണിച്ചില്ല’ എന്നതാണ് സത്യം. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും അനുമോദനങ്ങള്‍ക്കിടയിലും നവി വാങ്ങാനായി അധ്വാനിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ലാലു പറയുന്നു.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending