Connect with us

Video Stories

സര്‍സയ്യിദ്-കാലാതീതനായ ക്രാന്തദര്‍ശി

Published

on

 

ഒക്‌ടോബര്‍ 17 സര്‍സയ്യിദ് അഹമ്മദ്ഖാന്റെ ഇരുനൂറാം ജന്മവാര്‍ഷികമാണ്. 19-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവും, ചിന്തകനും, താത്വിക ആചാര്യനുമായ സയ്യിദ് അഹമ്മദ്ബ്‌നുമുത്തഖിഖാന്‍ മുഗള്‍ രാജവംശത്തോട് ബന്ധമുള്ള കുടുംബത്തില്‍ 1817 ഒക്‌ടോബര്‍ 17ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എഡിന്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. 1838-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിയമിതനായ ഖാന്‍ 1867-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണനും നിയമവിശാരദനും ആയി പ്രസിദ്ധനായ അദ്ദേഹം 1875-ല്‍ ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ കോളജ് സ്ഥാപിച്ച് 19-ാം നൂറ്റാണ്ടിലെ മുസ്‌ലിം നവോത്ഥാനത്തിന് നാന്ദികുറിച്ചു.
സമൂഹത്തില്‍ നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവം ദുരീകരിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ശാസ്ത്ര സാങ്കേതികവിദ്യ അഭ്യസിക്കുന്നതിലൂടെയും മാത്രമേ സമൂഹം പുരോഗതി പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രീയമായ ഉന്നത വിദ്യാഭ്യാസമാണ് മനുഷ്യനില്‍ അവകാശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതെന്നും ഈ അവബോധമാണ് പരിഷ്‌കൃത സമൂഹസൃഷ്ടി സാധ്യമാക്കുന്നതെന്നും അദ്ദേഹം ദര്‍ശിച്ചു.
ബഹുമുഖ പ്രതിഭയായിരുന്ന ഖാന്‍ ഉജ്ജ്വല വാഗ്മിയും എഴുത്തുകാരനുമായിരുന്നു. ഇരുപത്തിമൂന്നാം വയസ്സ് മുതല്‍ ഉറുദുവില്‍ ഗ്രന്ധരചന ആരംഭിച്ച അദ്ദേഹം മത സാംസ്‌കാരിക രംഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 1847-ല്‍ ഡല്‍ഹിയൈ സംബന്ധിച്ച് രചിച്ച ”ആസാര്‍ അസ്സനാദീദ്”, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പ്രമേയമാക്കി രചിച്ച ”ഇന്ത്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍”, പ്രവാചക തിരുമേനിയെ പ്രമേയമാക്കി രചിച്ച ”ജിലാലുല്‍ ഖുലൂബ് ബി ദിക്‌റില്‍ മഹബൂബ് ” എന്നീ ഗ്രന്ഥങ്ങള്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നു. ബൈബിളിന് വ്യാഖ്യാനം രചിച്ച ആദ്യം മുസ്‌ലിം എന്ന പ്രത്യേകതയും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്തുമതത്തില്‍ അവഗാഹം നേടിയ സര്‍സയ്യിദ് ഇസ്‌ലാം-ക്രിസ്തു മതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ശിപായി ലഹളയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വികസനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ സ്വീകരിക്കുന്ന അധാര്‍മ്മികമായ നിലപാടുകളും ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ച ബ്രിട്ടീഷുകാരുടെ അജ്ഞതയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുമാണ് ജനങ്ങളുടെ അസംതൃപ്തിക്കും, രാജ്യവ്യാപകമായ ലഹളയ്ക്കും കാരണമായതെന്ന് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചു. ബ്രിട്ടീഷ് ജഡ്ജിയായ അദ്ദേഹത്തിന്റെ ഗ്രന്ഥം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ വ്യാപകമായി വായിക്കുകയും അവരുടെ നയങ്ങളില്‍ വലിയ തോതില്‍ മാറ്റത്തിന് ഇത് കാരണമാക്കുകയും ചെയ്തു.
സര്‍സയ്യിദിന്റെ രചനകളിലുടനീളം മിതത്വവും, ഉത്പതിഷ്ണുത്വവും ദൃശ്യമാണ്. ബൈബിള്‍ വ്യാഖ്യാനത്തോടൊപ്പം പ്രവാചക ചരിത്രത്തിലും അദ്ദേഹം നടത്തിയ ഉറുദു രചനകള്‍ പുത്രന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അതിന്റെ ആധുനിക വീക്ഷണവും ഇസ്‌ലാമിക വിശ്വാസത്തെ ശാസ്ത്രീയവും, രാഷ്ട്രീയവുമായ സമകാലിക പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതായി കാണാം.
ഇതൊക്കെ ആണെങ്കിലും സമൂഹത്തിന്റെ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. മുറാദാബാദിലും (1858) ഗാസിയാബാദിലും (1863) സ്‌കൂളുകള്‍ സ്ഥാപിച്ചു. ശാസ്ത്രഗ്രന്ഥങ്ങള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുവേണ്ടി ശാസ്ത്രീയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലീഷിലും ഉറുദുവിലും ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയും വിവര്‍ത്തനം ചെയ്ത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഉറുദുഭാഷ വ്യാപിപ്പിക്കുന്നതിനുവേണ്ടി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
കേയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മാതൃകയില്‍ ഒരു മുസ്‌ലിം കേയിംബ്രിഡ്ജ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കി 1869-70 കാലത്ത് അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. ലണ്ടനില്‍ നിന്നും മടങ്ങിയ ഉടനെ ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ പൂര്‍ത്തീകരണത്തിനായി സാമൂഹിക പരിഷ്‌കരണം ലക്ഷ്യമാക്കി ”തഹ്ദീബുല്‍ അഖ്‌ലാക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. 1875-ല്‍ അലീഗറില്‍ ആരംഭിച്ച ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ സ്‌കൂള്‍ പൂര്‍ണമായ ഒരു കോളജായി വികസിപ്പിക്കുന്നതിന് 1876-ല്‍ റിട്ടയര്‍ ചെയ്ത ശേഷം തന്റെ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ചു. 1877 ജനുവരിയില്‍ വൈസ്രോയിയെ കൊണ്ട് കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. സമകാലിക പുരോഹിതന്മാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് ഇന്ന് നാം കാണുന്ന അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഒരു യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സര്‍സയ്യിദ് 1886-ല്‍ ആരംഭിച്ച ഓള്‍ ഇന്ത്യ മുഹമ്മദന്‍ വിദ്യാഭ്യാസ സമ്മേളനം വിവിധ സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ചേരുകയും വിദ്യാഭ്യാസ രംഗത്തെ ഒരു മുസ്‌ലിം പൊതുവേദിയായി അത് വളരുകയും ചെയ്തു. 1906-ലെ മുസ്‌ലിംലീഗ് രൂപീകരണം വരെ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പൊതു വേദിയായി ഈ കോണ്‍ഫറന്‍സ് നിലനിന്നു. 1898 മാര്‍ച്ച് 27ന് ഇഹലോകവാസം വെടിഞ്ഞ സര്‍സയ്യിദിന്റെ സ്മരണകള്‍ ഉണര്‍ത്തി അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി വിജ്ഞാനരംഗത്ത് ഒരു പ്രകാശഗോപുരമായി നിലനില്‍ക്കുന്നു.
(മുന്‍ രജിസ്ട്രാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending