Connect with us

Video Stories

സര്‍സയ്യിദ്-കാലാതീതനായ ക്രാന്തദര്‍ശി

Published

on

 

ഒക്‌ടോബര്‍ 17 സര്‍സയ്യിദ് അഹമ്മദ്ഖാന്റെ ഇരുനൂറാം ജന്മവാര്‍ഷികമാണ്. 19-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവും, ചിന്തകനും, താത്വിക ആചാര്യനുമായ സയ്യിദ് അഹമ്മദ്ബ്‌നുമുത്തഖിഖാന്‍ മുഗള്‍ രാജവംശത്തോട് ബന്ധമുള്ള കുടുംബത്തില്‍ 1817 ഒക്‌ടോബര്‍ 17ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എഡിന്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. 1838-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിയമിതനായ ഖാന്‍ 1867-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണനും നിയമവിശാരദനും ആയി പ്രസിദ്ധനായ അദ്ദേഹം 1875-ല്‍ ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ കോളജ് സ്ഥാപിച്ച് 19-ാം നൂറ്റാണ്ടിലെ മുസ്‌ലിം നവോത്ഥാനത്തിന് നാന്ദികുറിച്ചു.
സമൂഹത്തില്‍ നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവം ദുരീകരിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ശാസ്ത്ര സാങ്കേതികവിദ്യ അഭ്യസിക്കുന്നതിലൂടെയും മാത്രമേ സമൂഹം പുരോഗതി പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രീയമായ ഉന്നത വിദ്യാഭ്യാസമാണ് മനുഷ്യനില്‍ അവകാശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതെന്നും ഈ അവബോധമാണ് പരിഷ്‌കൃത സമൂഹസൃഷ്ടി സാധ്യമാക്കുന്നതെന്നും അദ്ദേഹം ദര്‍ശിച്ചു.
ബഹുമുഖ പ്രതിഭയായിരുന്ന ഖാന്‍ ഉജ്ജ്വല വാഗ്മിയും എഴുത്തുകാരനുമായിരുന്നു. ഇരുപത്തിമൂന്നാം വയസ്സ് മുതല്‍ ഉറുദുവില്‍ ഗ്രന്ധരചന ആരംഭിച്ച അദ്ദേഹം മത സാംസ്‌കാരിക രംഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 1847-ല്‍ ഡല്‍ഹിയൈ സംബന്ധിച്ച് രചിച്ച ”ആസാര്‍ അസ്സനാദീദ്”, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പ്രമേയമാക്കി രചിച്ച ”ഇന്ത്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍”, പ്രവാചക തിരുമേനിയെ പ്രമേയമാക്കി രചിച്ച ”ജിലാലുല്‍ ഖുലൂബ് ബി ദിക്‌റില്‍ മഹബൂബ് ” എന്നീ ഗ്രന്ഥങ്ങള്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നു. ബൈബിളിന് വ്യാഖ്യാനം രചിച്ച ആദ്യം മുസ്‌ലിം എന്ന പ്രത്യേകതയും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്തുമതത്തില്‍ അവഗാഹം നേടിയ സര്‍സയ്യിദ് ഇസ്‌ലാം-ക്രിസ്തു മതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ശിപായി ലഹളയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വികസനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ സ്വീകരിക്കുന്ന അധാര്‍മ്മികമായ നിലപാടുകളും ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ച ബ്രിട്ടീഷുകാരുടെ അജ്ഞതയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുമാണ് ജനങ്ങളുടെ അസംതൃപ്തിക്കും, രാജ്യവ്യാപകമായ ലഹളയ്ക്കും കാരണമായതെന്ന് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചു. ബ്രിട്ടീഷ് ജഡ്ജിയായ അദ്ദേഹത്തിന്റെ ഗ്രന്ഥം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ വ്യാപകമായി വായിക്കുകയും അവരുടെ നയങ്ങളില്‍ വലിയ തോതില്‍ മാറ്റത്തിന് ഇത് കാരണമാക്കുകയും ചെയ്തു.
സര്‍സയ്യിദിന്റെ രചനകളിലുടനീളം മിതത്വവും, ഉത്പതിഷ്ണുത്വവും ദൃശ്യമാണ്. ബൈബിള്‍ വ്യാഖ്യാനത്തോടൊപ്പം പ്രവാചക ചരിത്രത്തിലും അദ്ദേഹം നടത്തിയ ഉറുദു രചനകള്‍ പുത്രന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അതിന്റെ ആധുനിക വീക്ഷണവും ഇസ്‌ലാമിക വിശ്വാസത്തെ ശാസ്ത്രീയവും, രാഷ്ട്രീയവുമായ സമകാലിക പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതായി കാണാം.
ഇതൊക്കെ ആണെങ്കിലും സമൂഹത്തിന്റെ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. മുറാദാബാദിലും (1858) ഗാസിയാബാദിലും (1863) സ്‌കൂളുകള്‍ സ്ഥാപിച്ചു. ശാസ്ത്രഗ്രന്ഥങ്ങള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുവേണ്ടി ശാസ്ത്രീയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലീഷിലും ഉറുദുവിലും ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയും വിവര്‍ത്തനം ചെയ്ത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഉറുദുഭാഷ വ്യാപിപ്പിക്കുന്നതിനുവേണ്ടി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
കേയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മാതൃകയില്‍ ഒരു മുസ്‌ലിം കേയിംബ്രിഡ്ജ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കി 1869-70 കാലത്ത് അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. ലണ്ടനില്‍ നിന്നും മടങ്ങിയ ഉടനെ ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ പൂര്‍ത്തീകരണത്തിനായി സാമൂഹിക പരിഷ്‌കരണം ലക്ഷ്യമാക്കി ”തഹ്ദീബുല്‍ അഖ്‌ലാക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. 1875-ല്‍ അലീഗറില്‍ ആരംഭിച്ച ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ സ്‌കൂള്‍ പൂര്‍ണമായ ഒരു കോളജായി വികസിപ്പിക്കുന്നതിന് 1876-ല്‍ റിട്ടയര്‍ ചെയ്ത ശേഷം തന്റെ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ചു. 1877 ജനുവരിയില്‍ വൈസ്രോയിയെ കൊണ്ട് കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. സമകാലിക പുരോഹിതന്മാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് ഇന്ന് നാം കാണുന്ന അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഒരു യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സര്‍സയ്യിദ് 1886-ല്‍ ആരംഭിച്ച ഓള്‍ ഇന്ത്യ മുഹമ്മദന്‍ വിദ്യാഭ്യാസ സമ്മേളനം വിവിധ സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ചേരുകയും വിദ്യാഭ്യാസ രംഗത്തെ ഒരു മുസ്‌ലിം പൊതുവേദിയായി അത് വളരുകയും ചെയ്തു. 1906-ലെ മുസ്‌ലിംലീഗ് രൂപീകരണം വരെ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പൊതു വേദിയായി ഈ കോണ്‍ഫറന്‍സ് നിലനിന്നു. 1898 മാര്‍ച്ച് 27ന് ഇഹലോകവാസം വെടിഞ്ഞ സര്‍സയ്യിദിന്റെ സ്മരണകള്‍ ഉണര്‍ത്തി അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി വിജ്ഞാനരംഗത്ത് ഒരു പ്രകാശഗോപുരമായി നിലനില്‍ക്കുന്നു.
(മുന്‍ രജിസ്ട്രാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending