Connect with us

Video Stories

ഡല്‍ഹിയില്‍ ഗോള്‍ വേട്ട: ജര്‍മനി വക 4, അമേരിക്ക വക 5 ജര്‍മനി, അമേരിക്ക ക്വാര്‍ട്ടറില്‍

Published

on

ന്യൂഡല്‍ഹി: നെഹ്‌റു സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്‍മനിക്കാര്‍ കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ആദ്യ ടീമായി. ഇന്നലെ രാത്രി നടന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേയെ അഞ്ച് ഗോളിന് കീഴടക്കി അമേരിക്കയും അവസാന എട്ടില്‍ സ്ഥാനം നേടി. ടീം വിയ ഹാട്രിക് നേടി.
പ്രാഥമിക റൗണ്ടില്‍ ഇറാനോട് നാല് ഗോളിന് തകര്‍ന്നവരായിരുന്നു ജര്‍മനിക്കാര്‍. കൊച്ചി പോരാട്ടത്തില്‍ ജയം നേടിയാണവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. പക്ഷേ ഇന്നലെ യഥാര്‍ത്ഥ ജര്‍മന്‍ കരുത്തുമായി അവര്‍ കളിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളെ തകര്‍ത്ത കൊളംബിയക്കാര്‍ക്ക് ഒരു വട്ടം പോലും മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് എയില്‍ നിന്നും ഘാനക്കും അമേരിക്കക്കും ഒപ്പം പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയ ലാറ്റിനമേരിക്കന്‍ സംഘത്തിന് മുന്നില്‍ ജര്‍മന്‍ പട നയിച്ചത് അവരുടെ നായകന്‍ ജാന്‍ ഫിയറ്റെ ആര്‍പ്പായിരുന്നു. രണ്ട് വട്ടമാണ് യുവതാരം വല ചലിപ്പിച്ചത്.
അല്‍പ്പം വിവാദ സാഹചര്യത്തിലായിരുന്നു ആദ്യ ഗോള്‍. മല്‍സരത്തിന് ഏഴ് മിനുട്ട് മാത്രം പ്രായമായ സമയം. ജര്‍മന്‍ ആക്രമണത്തില്‍ നിന്നും കൊളംബിയന്‍ ബോക്‌സില്‍ പന്ത്. ഗോള്‍ക്കീപ്പര്‍ കെവിന്‍ മിയര്‍ പന്ത് കൃത്യമായി സ്വന്തം കരങ്ങള്‍ക്കുള്ളിലാക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അവസരം പാര്‍ത്ത ആര്‍പ്പ് പന്ത് റാഞ്ചി ഗോള്‍ വലയത്തിലാക്കി. തിരിച്ചടികള്‍ക്കുളള കൊളംബിയന്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യത്തില്‍ പരാജയപ്പെടുന്നതിനിടെ ജര്‍മനിയും പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി. ജോണ്‍ യെബോവ മൂന്ന് സുവര്‍ണാവസരങ്ങളാണ് പാഴാക്കിയത്. മുപ്പത്തി നാലാം മിനുട്ടില്‍ അദ്ദേഹത്തിന് ലഭിച്ച സുവര്‍ണാവസരത്തിന് ക്രോസ് ബാര്‍ വിലങ്ങായി. പക്ഷേ സഹര്‍വദി സെറ്റിന്‍ പായിച്ച കോര്‍ണറിന് തല വെച്ച് യാന്‍ ബിസെക്ക് ഇടവേളക്ക് മുമ്പ് ടീമിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആര്‍പ്പിന്റെ പാസില്‍ നിന്നും യെബോവ മൂന്നാം ഗോള്‍ നേടിയതോടെ മല്‍സരം ഏകപക്ഷീയമായി. മല്‍സരം 65 മിനുട്ട് പിന്നിട്ടപ്പോള്‍ ആര്‍പ്പിന്റെ രണ്ടാം ഗോളും ജര്‍മനിയുടെ നാലാം ഗോളും മല്‍സരത്തിന്റെ വിധി കുറിച്ചു. ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ പ്രതിയോഗികള്‍ ബ്രസീലോ-ഹോണ്ടുറാസോ ആയിരിക്കും. രാത്രി നടന്ന പോരാട്ടത്തില്‍ പരാഗ്വേയെ അമേരിക്ക ഗോളില്‍ മുക്കി കളഞ്ഞു. ടീം വിയ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്ര്യു കാര്‍ലോണ്‍, സര്‍ജന്‍ഡ് എന്നിവരും ഗോളുകള്‍ നേടി. പരാഗ്വേ പ്രതിരോധം അമ്പേ പാളിയ മല്‍സരത്തില്‍ അമേരിക്കക്ക് പത്ത് ഗോളിനെങ്കിലും ജയിക്കാമായിരുന്നു. അത്രമാത്രം ദുര്‍ബലമായിരുന്നു ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ ഡിഫന്‍സ്. എഴാം മിനുട്ടില്‍ തന്നെ വിയ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിക്ക് മുമ്പ് രണ്ടാം ഗോള്‍. അവസാനത്തിലായിരുന്നു ഹാട്രിക് ഗോള്‍ പിറന്നത്. ജപ്പാന്‍-ഇംഗ്ലണ്ട് വിജയികളെ അമേരിക്ക ക്വാര്‍ട്ടറില്‍ നേരിടും

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending