Connect with us

Video Stories

കണ്ടാലും കൊണ്ടാലും പഠിക്കാത്ത സി.പി.എം

Published

on

രാജ്യത്തെ മുഖ്യ മതേതര കക്ഷിയായ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.എം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയനിലപാട് മുത്തശ്ശി ചത്താലും കട്ടിലൊഴിയണം എന്ന പഴഞ്ചൊല്ലിനെയാണ് അനുസ്മരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ഒരുവിധ ബന്ധവും വേണ്ടെന്ന് പാര്‍ട്ടിയുടെ ഉന്നത നയ രൂപീകരണസമിതിയായ കേന്ദ്ര കമ്മിറ്റി ഒക്‌ടോബര്‍ 14 മുതല്‍ 16വരെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട് ഈവര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയായി മാറിയിരിക്കുന്നു. ശത്രുവിനെ സഹായിക്കുന്ന നിലപാടെന്നതിലുപരി ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചുകൊണ്ടും തെരഞ്ഞെടുപ്പ് നീക്കുപോക്കുകളിലൂടെയുമേ ബി.ജെ.പിയെ അതിന്റെ മടയില്‍ചെന്ന് കീഴ്‌പെടുത്താനാകൂ എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുവെന്ന തോന്നലാണ് കേന്ദ്ര കമ്മിറ്റിപ്രമേയം ഉളവാക്കിയിരിക്കുന്നത്.
രാജ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്രകമ്മിറ്റിയുടെ പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള പാര്‍ട്ടി- സര്‍ക്കാര്‍ നീക്കങ്ങളെയും യു.എസ് സാമ്രാജ്യത്വത്തിന് പൂര്‍ണമായും കീഴ്‌പെടുന്ന വിദേശനയത്തെയും ശക്തമായി എതിര്‍ക്കും. ചരക്കുസേവന നികുതിയും രാജ്യത്തെ വര്‍ഗീയ അക്രമങ്ങളും ജനജീവിതത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ഇതിനെതിരായ ജനങ്ങളുടെയും കര്‍ഷകാദിവിഭാഗങ്ങളുടെയും പോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊക്കെ എഴുതിവെച്ചിരിക്കുമ്പോഴും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നുകൊണ്ടുള്ള ഒരു പോരാട്ടത്തിന് സി.പി.എം തയ്യാറായില്ല എന്നതാണ് ജനങ്ങളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. 544 ലോക്‌സഭാ സീറ്റുകളില്‍ ഇരുപതംഗങ്ങളുള്ള കേരളത്തിലും രണ്ട് പേരുള്ള ത്രിപുരയിലും മാത്രം ഭരണമുള്ള പാര്‍ട്ടിക്ക് ബി.ജെ.പിയെ നേരിടാനുള്ള ശക്തിയില്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമുള്ളതാണ്. എന്നാല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലക്ക് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ചെറിയ ചെറുത്തുനില്‍പെങ്കിലും നടത്താന്‍ ആ പാര്‍ട്ടി തയ്യാറല്ലെന്നാണ് പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തെ പിന്തുണക്കുന്ന പശ്ചിമബംഗാള്‍ സംസ്ഥാന ഘടകവും പിന്തുണച്ചിട്ടും കോണ്‍ഗ്രസ് ബന്ധത്തെ തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി പാസാക്കിയിരിക്കുന്നത്. മുപ്പതിനെതിരെ മുപ്പത്തിയൊന്ന് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പ്രമേയം പാസായതെന്നാണ് വിവരം.
പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ടോളം ഭരിച്ച ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സി.പി.എമ്മിന് ഇന്ന് അവിടെ ബി.ജെ.പിയുടെ പോലും പിറകെ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കേവലം രണ്ടുസീറ്റിലാണ് സി.പി.എമ്മിന് വിജയിക്കാനായത്. ന്യൂനപക്ഷ-കര്‍ഷക വിരുദ്ധ നിലപാടുകളും നടപടികളുമാണ് ആ പാര്‍ട്ടിയെ ബംഗാളില്‍ നിന്ന് കെട്ടുകെട്ടിച്ചതെങ്കില്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കുന്നത് ഇന്നും ശക്തമായ മതേതര അടിത്തറയുള്ള പിന്നാക്ക-ന്യൂനപക്ഷജനവിഭാഗങ്ങളുടെ പിന്തുണയാലാണ്. ബീഹാറില്‍ 2015ല്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്- ജനതാദള്‍ (യു) സഖ്യത്തിന് ബി.ജെ.പിയെ മൂലക്കിരുത്താനായിട്ടും അവിടെ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എന്നിട്ടും ബി.ജെ.പിക്കെതിരെ കാടിളക്കി പ്രസ്താവന നടത്തുകയല്ലാതെ പ്രായോഗിക തലത്തില്‍ എങ്ങനെ മുട്ടുകുത്തിക്കാമെന്നതുസംബന്ധിച്ച് സി.പി.എമ്മിന് നിലപാടില്ലാത്തത് അവര്‍ പരിതപിക്കുന്ന പതിതജനങ്ങളോടുള്ള കാപട്യമായേ വിലയിരുത്താനാകൂ. മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നിലവിലെ ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരിയും തമ്മിലുള്ള ഗ്രൂപ്പു പോരായി രാജ്യത്തെ നീറുന്നൊരു വിഷയത്തില്‍ മൂന്നു ദിവസത്തെ യോഗം ആശയപരമായി തമ്മില്‍തല്ലി പിരിയാന്‍ ഇടവരരുതായിരുന്നു.
കേരളത്തില്‍ നിന്ന് പിണറായി-കോടിയേരി പക്ഷത്തിന്റെ നിലപാടിനെതിരെ പരോക്ഷമായെങ്കിലും രംഗത്തുവന്നത് മുന്‍മുഖ്യമന്ത്രിയും പിണറായി വിരുദ്ധനുമായ വി.എസ് അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്കുമാണെന്നത് കൗതുകകരവും ചിന്തനീയവുമാണ്. പിണറായി പക്ഷത്തിന്റെ നവലിബറല്‍ നയങ്ങളോട് പോരാടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ ശക്തമായി പ്രതിരോധിക്കാനും ആക്രമിക്കാനും വി.എസ് തയ്യാറാകുന്നുണ്ട്. വലിയ കോണ്‍ഗ്രസ് വിരോധമുള്ളൊരു മുന്‍ പി.ബി അംഗത്തിന് കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ പിണറായി പക്ഷത്തിന് എന്തുകൊണ്ട് അതായിക്കൂടാ എന്ന ചോദ്യം പ്രസക്തമാകുന്നു. ബംഗാളില്‍നിന്ന് ഒരു തവണത്തേക്കുകൂടി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ മോഹത്തിന് പാര പണിതതും കേരളത്തിലെ പിണറായി പക്ഷമായിരുന്നു. ഫലം രാജ്യസഭയിലും പ്രത്യേകിച്ച് രാജ്യത്തെ പാര്‍ലമെന്ററിരംഗത്തും നിറസാന്നിധ്യമായിരുന്ന നേതാവിനെ മാറ്റിയതുവഴി ഉപരിസഭയില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നവര്‍ നന്നേ ചുരുങ്ങിയിരിക്കുന്നു. ഇത്തരമൊരു ഹിമാലയന്‍ മണ്ടത്തരമാണ് വരട്ടുതത്വവാദം പറഞ്ഞ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ച കേരളഘടകം ഇന്നും കാട്ടുന്നത്. രാജ്യത്തിന്റെ പ്രഥമ പ്രതിപക്ഷ നേതൃപദവിപോയിട്ട് ലോക്‌സഭയിലെ അറുപത്തഞ്ചില്‍ നിന്ന് ചെന്നെത്തിനില്‍ക്കുന്നത് ഒന്‍പതിലും. കോണ്‍ഗ്രസിതര മൂന്നാംമുന്നണി ഏട്ടില്‍പോലുമില്ല. ബി.ജെ.പിയെ കോണ്‍ഗ്രസ് വിരോധം കൊണ്ട് ഇന്നത്തെ നിലയിലേക്ക് മലപോലെ വളര്‍ത്തിയ മുന്‍ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തും എല്‍.കെ അദ്വാനിയും ചേര്‍ന്ന് ഭരണത്തണലില്‍ അന്തിയത്താഴമുണ്ട കാഴ്ചകള്‍ ഇന്നും ജനം മറന്നിട്ടില്ല. രണ്ടില്‍ നിന്ന് എണ്‍പതിലേക്ക് കാവിരാഷ്ട്രീയത്തെ വളര്‍ത്തിയ കോണ്‍ഗ്രസ് വിരോധം കൊണ്ട് കണ്ടിട്ടും കൊണ്ടിട്ടും പഠിച്ചിട്ടില്ല സി.പി.എം. ഇപ്പോഴും ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ച കാലത്ത് രാജ്യം നേടിയ പുരോഗതിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണിക്കൂട്ടര്‍. രാജ്യത്തിന്റെ സുരക്ഷിതത്വവും ഭാവിയും ജനങ്ങളുടെ ക്ഷേമവുമാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങളെങ്കില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഈ പാര്‍ട്ടി സമ്മേളനകാലത്ത് അന്ധമായ കോണ്‍ഗ്രസ് വിരോധം പുരണ്ട കേന്ദ്ര കമ്മിറ്റി പ്രമേയം വെട്ടിമാറ്റുകയാണ്് സി.പി.എമ്മിന് അഭികാമ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending