Connect with us

Video Stories

കണ്ടാലും കൊണ്ടാലും പഠിക്കാത്ത സി.പി.എം

Published

on

രാജ്യത്തെ മുഖ്യ മതേതര കക്ഷിയായ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.എം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയനിലപാട് മുത്തശ്ശി ചത്താലും കട്ടിലൊഴിയണം എന്ന പഴഞ്ചൊല്ലിനെയാണ് അനുസ്മരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ഒരുവിധ ബന്ധവും വേണ്ടെന്ന് പാര്‍ട്ടിയുടെ ഉന്നത നയ രൂപീകരണസമിതിയായ കേന്ദ്ര കമ്മിറ്റി ഒക്‌ടോബര്‍ 14 മുതല്‍ 16വരെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട് ഈവര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയായി മാറിയിരിക്കുന്നു. ശത്രുവിനെ സഹായിക്കുന്ന നിലപാടെന്നതിലുപരി ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചുകൊണ്ടും തെരഞ്ഞെടുപ്പ് നീക്കുപോക്കുകളിലൂടെയുമേ ബി.ജെ.പിയെ അതിന്റെ മടയില്‍ചെന്ന് കീഴ്‌പെടുത്താനാകൂ എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുവെന്ന തോന്നലാണ് കേന്ദ്ര കമ്മിറ്റിപ്രമേയം ഉളവാക്കിയിരിക്കുന്നത്.
രാജ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്രകമ്മിറ്റിയുടെ പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള പാര്‍ട്ടി- സര്‍ക്കാര്‍ നീക്കങ്ങളെയും യു.എസ് സാമ്രാജ്യത്വത്തിന് പൂര്‍ണമായും കീഴ്‌പെടുന്ന വിദേശനയത്തെയും ശക്തമായി എതിര്‍ക്കും. ചരക്കുസേവന നികുതിയും രാജ്യത്തെ വര്‍ഗീയ അക്രമങ്ങളും ജനജീവിതത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ഇതിനെതിരായ ജനങ്ങളുടെയും കര്‍ഷകാദിവിഭാഗങ്ങളുടെയും പോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊക്കെ എഴുതിവെച്ചിരിക്കുമ്പോഴും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നുകൊണ്ടുള്ള ഒരു പോരാട്ടത്തിന് സി.പി.എം തയ്യാറായില്ല എന്നതാണ് ജനങ്ങളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. 544 ലോക്‌സഭാ സീറ്റുകളില്‍ ഇരുപതംഗങ്ങളുള്ള കേരളത്തിലും രണ്ട് പേരുള്ള ത്രിപുരയിലും മാത്രം ഭരണമുള്ള പാര്‍ട്ടിക്ക് ബി.ജെ.പിയെ നേരിടാനുള്ള ശക്തിയില്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമുള്ളതാണ്. എന്നാല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലക്ക് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ചെറിയ ചെറുത്തുനില്‍പെങ്കിലും നടത്താന്‍ ആ പാര്‍ട്ടി തയ്യാറല്ലെന്നാണ് പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തെ പിന്തുണക്കുന്ന പശ്ചിമബംഗാള്‍ സംസ്ഥാന ഘടകവും പിന്തുണച്ചിട്ടും കോണ്‍ഗ്രസ് ബന്ധത്തെ തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി പാസാക്കിയിരിക്കുന്നത്. മുപ്പതിനെതിരെ മുപ്പത്തിയൊന്ന് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പ്രമേയം പാസായതെന്നാണ് വിവരം.
പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ടോളം ഭരിച്ച ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സി.പി.എമ്മിന് ഇന്ന് അവിടെ ബി.ജെ.പിയുടെ പോലും പിറകെ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കേവലം രണ്ടുസീറ്റിലാണ് സി.പി.എമ്മിന് വിജയിക്കാനായത്. ന്യൂനപക്ഷ-കര്‍ഷക വിരുദ്ധ നിലപാടുകളും നടപടികളുമാണ് ആ പാര്‍ട്ടിയെ ബംഗാളില്‍ നിന്ന് കെട്ടുകെട്ടിച്ചതെങ്കില്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കുന്നത് ഇന്നും ശക്തമായ മതേതര അടിത്തറയുള്ള പിന്നാക്ക-ന്യൂനപക്ഷജനവിഭാഗങ്ങളുടെ പിന്തുണയാലാണ്. ബീഹാറില്‍ 2015ല്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്- ജനതാദള്‍ (യു) സഖ്യത്തിന് ബി.ജെ.പിയെ മൂലക്കിരുത്താനായിട്ടും അവിടെ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എന്നിട്ടും ബി.ജെ.പിക്കെതിരെ കാടിളക്കി പ്രസ്താവന നടത്തുകയല്ലാതെ പ്രായോഗിക തലത്തില്‍ എങ്ങനെ മുട്ടുകുത്തിക്കാമെന്നതുസംബന്ധിച്ച് സി.പി.എമ്മിന് നിലപാടില്ലാത്തത് അവര്‍ പരിതപിക്കുന്ന പതിതജനങ്ങളോടുള്ള കാപട്യമായേ വിലയിരുത്താനാകൂ. മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നിലവിലെ ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരിയും തമ്മിലുള്ള ഗ്രൂപ്പു പോരായി രാജ്യത്തെ നീറുന്നൊരു വിഷയത്തില്‍ മൂന്നു ദിവസത്തെ യോഗം ആശയപരമായി തമ്മില്‍തല്ലി പിരിയാന്‍ ഇടവരരുതായിരുന്നു.
കേരളത്തില്‍ നിന്ന് പിണറായി-കോടിയേരി പക്ഷത്തിന്റെ നിലപാടിനെതിരെ പരോക്ഷമായെങ്കിലും രംഗത്തുവന്നത് മുന്‍മുഖ്യമന്ത്രിയും പിണറായി വിരുദ്ധനുമായ വി.എസ് അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്കുമാണെന്നത് കൗതുകകരവും ചിന്തനീയവുമാണ്. പിണറായി പക്ഷത്തിന്റെ നവലിബറല്‍ നയങ്ങളോട് പോരാടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ ശക്തമായി പ്രതിരോധിക്കാനും ആക്രമിക്കാനും വി.എസ് തയ്യാറാകുന്നുണ്ട്. വലിയ കോണ്‍ഗ്രസ് വിരോധമുള്ളൊരു മുന്‍ പി.ബി അംഗത്തിന് കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ പിണറായി പക്ഷത്തിന് എന്തുകൊണ്ട് അതായിക്കൂടാ എന്ന ചോദ്യം പ്രസക്തമാകുന്നു. ബംഗാളില്‍നിന്ന് ഒരു തവണത്തേക്കുകൂടി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ മോഹത്തിന് പാര പണിതതും കേരളത്തിലെ പിണറായി പക്ഷമായിരുന്നു. ഫലം രാജ്യസഭയിലും പ്രത്യേകിച്ച് രാജ്യത്തെ പാര്‍ലമെന്ററിരംഗത്തും നിറസാന്നിധ്യമായിരുന്ന നേതാവിനെ മാറ്റിയതുവഴി ഉപരിസഭയില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നവര്‍ നന്നേ ചുരുങ്ങിയിരിക്കുന്നു. ഇത്തരമൊരു ഹിമാലയന്‍ മണ്ടത്തരമാണ് വരട്ടുതത്വവാദം പറഞ്ഞ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ച കേരളഘടകം ഇന്നും കാട്ടുന്നത്. രാജ്യത്തിന്റെ പ്രഥമ പ്രതിപക്ഷ നേതൃപദവിപോയിട്ട് ലോക്‌സഭയിലെ അറുപത്തഞ്ചില്‍ നിന്ന് ചെന്നെത്തിനില്‍ക്കുന്നത് ഒന്‍പതിലും. കോണ്‍ഗ്രസിതര മൂന്നാംമുന്നണി ഏട്ടില്‍പോലുമില്ല. ബി.ജെ.പിയെ കോണ്‍ഗ്രസ് വിരോധം കൊണ്ട് ഇന്നത്തെ നിലയിലേക്ക് മലപോലെ വളര്‍ത്തിയ മുന്‍ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തും എല്‍.കെ അദ്വാനിയും ചേര്‍ന്ന് ഭരണത്തണലില്‍ അന്തിയത്താഴമുണ്ട കാഴ്ചകള്‍ ഇന്നും ജനം മറന്നിട്ടില്ല. രണ്ടില്‍ നിന്ന് എണ്‍പതിലേക്ക് കാവിരാഷ്ട്രീയത്തെ വളര്‍ത്തിയ കോണ്‍ഗ്രസ് വിരോധം കൊണ്ട് കണ്ടിട്ടും കൊണ്ടിട്ടും പഠിച്ചിട്ടില്ല സി.പി.എം. ഇപ്പോഴും ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ച കാലത്ത് രാജ്യം നേടിയ പുരോഗതിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണിക്കൂട്ടര്‍. രാജ്യത്തിന്റെ സുരക്ഷിതത്വവും ഭാവിയും ജനങ്ങളുടെ ക്ഷേമവുമാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങളെങ്കില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഈ പാര്‍ട്ടി സമ്മേളനകാലത്ത് അന്ധമായ കോണ്‍ഗ്രസ് വിരോധം പുരണ്ട കേന്ദ്ര കമ്മിറ്റി പ്രമേയം വെട്ടിമാറ്റുകയാണ്് സി.പി.എമ്മിന് അഭികാമ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending