More
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല

മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നജീബ് കാന്തപുരം
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല
നാട്ടിലെ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ്ബിന് സാമാന്യമായ ചില നിയമങ്ങളുണ്ട്. ആ നിയമാവലി പാലിച്ചില്ലെങ്കില്‍ ക്ലബ്ബില്‍ നിന്ന് അംഗങ്ങളെ പുറത്താക്കും. ക്ലബ്ബില്‍ നിന്ന് പുറത്താക്കുന്നതായി നോട്ടീസ് കൊടുത്തതിന്റെ പേരില്‍ ഒരാളും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിട്ടില്ല. മതപരമായി ചിന്തിച്ചാല്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സംഘടനാ സംവിധാനം മാത്രമാണ് മഹല്ലു കമ്മിറ്റി. നിരവധി കാരണങ്ങളാല്‍ പല മഹല്ലു കമ്മിറ്റികളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട നൂറുകണക്കിനാളുകള്‍ ഇപ്പോഴും അതേ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. ഊരു വിലക്കെന്നാല്‍ കുറ്റിയാടിയിലെ വിനീതാ കോട്ടായിക്കു നേരെ സി.പി.എം കാണിച്ച ഉപരോധമാണ്. തേങ്ങ പറിക്കാന്‍ പോലും അനുവദിക്കാതെ ഒരു കുടുംബത്തെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്ത ഉപരോധം. അത് സി.പി.എം ചെയ്താലും മഹല്ല് കമ്മിറ്റി ചെയ്താലും ചെറുക്കേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്.
ഇനി വിഷയത്തിലേക്ക് വരാം.
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്ര വിവാഹവും സമാനമാണെന്നും ഇതില്‍ യൂത്ത് ലീഗ് ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചില സുഹൃത്തുക്കള്‍ ആരോപണമുയര്‍ത്തുകയുണ്ടായി.ചിലരാകട്ടെ മഹല്ല് കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തെ അതിശയോക്തിപരമായി അവതരിപ്പിച്ച് തങ്ങളുടെ മനൊനിലക്കനുസരിച്ച് കഥകള്‍ മെനഞ്ഞും തുടങ്ങി.ഒരു ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്നതും ഒരു പ്രദേശത്തെ മത വിശ്വാസികളുടെ വിശ്വാസപരമായ വ്യവഹാരങ്ങളില്‍ അഭിപ്രായം പറയുന്നതും എങ്ങിനെയാണ് സമാനമാവുക. ഒരു പ്രദേശത്ത് മത വിശ്വാസത്തിന് യോജിക്കാത്ത തരത്തില്‍ മിശ്ര വിവാഹം നടന്നപ്പോള്‍ മഹല്ലിലെ അവരുടെ അംഗത്വത്തില്‍ നിന്ന് നീക്കി ഒരു നോട്ടീസ് കൊടുത്തത് ഒരു നാട്ട് നടപ്പിനപ്പുറം ഒരല്‍ഭുതവുമല്ല. അതേ സമയം ആ കുടുംബത്തിന്റെ വിവാഹ ചടങ്ങുകള്‍ തടസപ്പെടുത്തുകയോ അവരെ അധിക്ഷേപിക്കുകയോ അവര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാവുകയോ ചെയ്തിരുന്നെങ്കില്‍ രണ്ട് വിഷയങ്ങളെയും സാമാന്യ വല്‍ക്കരിക്കുന്നതിലെ യുക്തി മനസിലാക്കാമായിരുന്നു. ഹാദിയ വിഷയത്തില്‍ തികഞ്ഞ നിയമ ലംഘനമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വതന്ത്രമായ അന്വേഷണത്തിനൊടുവില്‍ ഒരു വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മാസങ്ങളായി ഹാദിയ നേരിടുന്നത് വ്യക്തി എന്ന നിലയിലുള്ള തന്റെ സകല മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്.ആ പെണ്‍കുട്ടിയുടെ ജീവന്‍ പോലും അപകടത്തിലാണെന്ന വ്യാകുലതയാണ് ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത്. അവള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല, സുഹൃത്തുക്കളെ പോലും ആണാന്‍ അനുവാദമില്ല. തന്റെ സങ്കടങ്ങള്‍ പോലും പങ്കുവെക്കാന്‍ കഴിയാതെ വീട്ട് തടങ്കലിലാണ്.എന്നാല്‍ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആ കുടുംബം അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ആരോപണമുയര്‍ത്തിയിട്ടില്ല.അവര്‍. ആക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അങ്ങിനെ ആക്ഷേപിക്കപ്പെട്ടാല്‍ അത് മുഖവിലക്കെടുക്കേണ്ടതുമാണ്. ഇതുവരെയും അങ്ങിനെ ഉണ്ടായതായി അറിവില്ല. മഹല്ല് കമ്മിറ്റിയെന്നാല്‍ നാട്ട് കോടതിയോ പോലീസിംഗോ അല്ല. ആ കമ്മിറ്റിക്ക് കീഴിലുള്ള വിശ്വാസികളുടെ മതപരമായ കാര്യങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ഒരു ഏജന്‍സി മാത്രമാണ്. അവരുടെ അഭിപ്രായം വിശ്വാസികള്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഏത് മത സമൂഹത്തിനിടയിലും നടക്കുന്ന കേവലമൊരു നാട്ടാചാരത്തെ ഇത്ര വലിയൊരു മനുഷ്യാവകാശ വിഷയമായി അവതരിപ്പിക്കപ്പെടുന്നത് തന്നെ അതിശയോക്തിപരമാണ്.
മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ ഈ കുടുംബം കായികമായോ മാനസികമായോ കയ്യേറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആ മഹല്ല് നേതാക്കള്‍ തന്നെ രംഗത്തുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഭരണ കൂടവും നിയമ സംവിധാനവും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്ക് നേരെ വാളോങ്ങുന്നതും ഒരു പള്ളിക്കമ്മിറ്റി നാട്ടുകാര്‍ക്ക് മുമ്പില്‍ ഒരു നോട്ടീസിറക്കുന്നതും സമാനമാണെന്ന് കരുതുന്നത് വങ്കത്തമല്ലാതെ മറ്റൊന്നുമല്ല.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്