More
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല
മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നജീബ് കാന്തപുരം
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല
നാട്ടിലെ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ്ബിന് സാമാന്യമായ ചില നിയമങ്ങളുണ്ട്. ആ നിയമാവലി പാലിച്ചില്ലെങ്കില്‍ ക്ലബ്ബില്‍ നിന്ന് അംഗങ്ങളെ പുറത്താക്കും. ക്ലബ്ബില്‍ നിന്ന് പുറത്താക്കുന്നതായി നോട്ടീസ് കൊടുത്തതിന്റെ പേരില്‍ ഒരാളും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിട്ടില്ല. മതപരമായി ചിന്തിച്ചാല്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സംഘടനാ സംവിധാനം മാത്രമാണ് മഹല്ലു കമ്മിറ്റി. നിരവധി കാരണങ്ങളാല്‍ പല മഹല്ലു കമ്മിറ്റികളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട നൂറുകണക്കിനാളുകള്‍ ഇപ്പോഴും അതേ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. ഊരു വിലക്കെന്നാല്‍ കുറ്റിയാടിയിലെ വിനീതാ കോട്ടായിക്കു നേരെ സി.പി.എം കാണിച്ച ഉപരോധമാണ്. തേങ്ങ പറിക്കാന്‍ പോലും അനുവദിക്കാതെ ഒരു കുടുംബത്തെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്ത ഉപരോധം. അത് സി.പി.എം ചെയ്താലും മഹല്ല് കമ്മിറ്റി ചെയ്താലും ചെറുക്കേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്.
ഇനി വിഷയത്തിലേക്ക് വരാം.
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്ര വിവാഹവും സമാനമാണെന്നും ഇതില്‍ യൂത്ത് ലീഗ് ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചില സുഹൃത്തുക്കള്‍ ആരോപണമുയര്‍ത്തുകയുണ്ടായി.ചിലരാകട്ടെ മഹല്ല് കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തെ അതിശയോക്തിപരമായി അവതരിപ്പിച്ച് തങ്ങളുടെ മനൊനിലക്കനുസരിച്ച് കഥകള്‍ മെനഞ്ഞും തുടങ്ങി.ഒരു ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്നതും ഒരു പ്രദേശത്തെ മത വിശ്വാസികളുടെ വിശ്വാസപരമായ വ്യവഹാരങ്ങളില്‍ അഭിപ്രായം പറയുന്നതും എങ്ങിനെയാണ് സമാനമാവുക. ഒരു പ്രദേശത്ത് മത വിശ്വാസത്തിന് യോജിക്കാത്ത തരത്തില്‍ മിശ്ര വിവാഹം നടന്നപ്പോള്‍ മഹല്ലിലെ അവരുടെ അംഗത്വത്തില്‍ നിന്ന് നീക്കി ഒരു നോട്ടീസ് കൊടുത്തത് ഒരു നാട്ട് നടപ്പിനപ്പുറം ഒരല്‍ഭുതവുമല്ല. അതേ സമയം ആ കുടുംബത്തിന്റെ വിവാഹ ചടങ്ങുകള്‍ തടസപ്പെടുത്തുകയോ അവരെ അധിക്ഷേപിക്കുകയോ അവര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാവുകയോ ചെയ്തിരുന്നെങ്കില്‍ രണ്ട് വിഷയങ്ങളെയും സാമാന്യ വല്‍ക്കരിക്കുന്നതിലെ യുക്തി മനസിലാക്കാമായിരുന്നു. ഹാദിയ വിഷയത്തില്‍ തികഞ്ഞ നിയമ ലംഘനമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വതന്ത്രമായ അന്വേഷണത്തിനൊടുവില്‍ ഒരു വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മാസങ്ങളായി ഹാദിയ നേരിടുന്നത് വ്യക്തി എന്ന നിലയിലുള്ള തന്റെ സകല മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്.ആ പെണ്‍കുട്ടിയുടെ ജീവന് പോലും അപകടത്തിലാണെന്ന വ്യാകുലതയാണ് ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത്. അവള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല, സുഹൃത്തുക്കളെ പോലും ആണാന് അനുവാദമില്ല. തന്റെ സങ്കടങ്ങള്‍ പോലും പങ്കുവെക്കാന്‍ കഴിയാതെ വീട്ട് തടങ്കലിലാണ്.എന്നാല്‍ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആ കുടുംബം അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ആരോപണമുയര്‍ത്തിയിട്ടില്ല.അവര്‍. ആക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അങ്ങിനെ ആക്ഷേപിക്കപ്പെട്ടാല്‍ അത് മുഖവിലക്കെടുക്കേണ്ടതുമാണ്. ഇതുവരെയും അങ്ങിനെ ഉണ്ടായതായി അറിവില്ല. മഹല്ല് കമ്മിറ്റിയെന്നാല്‍ നാട്ട് കോടതിയോ പോലീസിംഗോ അല്ല. ആ കമ്മിറ്റിക്ക് കീഴിലുള്ള വിശ്വാസികളുടെ മതപരമായ കാര്യങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ഒരു ഏജന്‍സി മാത്രമാണ്. അവരുടെ അഭിപ്രായം വിശ്വാസികള്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഏത് മത സമൂഹത്തിനിടയിലും നടക്കുന്ന കേവലമൊരു നാട്ടാചാരത്തെ ഇത്ര വലിയൊരു മനുഷ്യാവകാശ വിഷയമായി അവതരിപ്പിക്കപ്പെടുന്നത് തന്നെ അതിശയോക്തിപരമാണ്.
മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ ഈ കുടുംബം കായികമായോ മാനസികമായോ കയ്യേറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്കാന് ആ മഹല്ല് നേതാക്കള്‍ തന്നെ രംഗത്തുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഭരണ കൂടവും നിയമ സംവിധാനവും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്ക് നേരെ വാളോങ്ങുന്നതും ഒരു പള്ളിക്കമ്മിറ്റി നാട്ടുകാര്‍ക്ക് മുമ്പില്‍ ഒരു നോട്ടീസിറക്കുന്നതും സമാനമാണെന്ന് കരുതുന്നത് വങ്കത്തമല്ലാതെ മറ്റൊന്നുമല്ല.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
tech
33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം
1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം
വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.
160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
tech
ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍
ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.
ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.
ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.
എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

