Connect with us

More

രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല

Published

on

 

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഇപ്പോള്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കുന്നത് ദേശവിരുദ്ധനാകുമോ എന്ന ഭീതിയോടെയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍. ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതാണ് തീരുമാനം.
രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമാക്കണമെന്നും ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാം നാരായണ്‍ ചൗക്‌സി എന്നയാള്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കില്ലെന്ന് പറഞ്ഞ കോടതി, അതേസമയം ഇതില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കി. തിയേറ്ററുകളില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് നാഷണല്‍ ഫഌഗ് കോഡില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു. 2018 ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റില്ലെന്ന് കരുതി ഒരാള്‍ക്ക് രാജ്യസ്‌നേഹം കുറവാണെന്ന് ധരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ മറവില്‍ സമൂഹത്തിന്റെ സദാചാര പൊലീസിങും അനുവദിക്കാന്‍ കഴിയില്ല. ദേശീയ ഗാനത്തോട് അനാദരവാകുമെന്ന് പറഞ്ഞ് അടുത്ത തവണ തിയേറ്ററുകളില്‍ ടീ ഷര്‍ട്ടും ഷോര്‍ട്ടും നിരോധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് എങ്ങനെ അനുവദിക്കാന്‍ കഴിയും. കോടതിയുടെ ചുമലില്‍ കയറിയിരുന്ന് വെടിവെക്കാന്‍ സര്‍ക്കാറിനെ അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2016 ഡിസംബര്‍ ഒന്നിലെ ഉത്തരവില്‍ ദേശീയ ഗാനം നിര്‍ബന്ധമാണെന്ന് പറയുന്ന ഭാഗത്ത് ദേശീയ ഗാനം ആവാം എന്ന രീതിയില്‍ ഭേദഗതി വരുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് കോടതി പറഞ്ഞു. ജനം തിയേറ്ററുകളില്‍ എത്തുന്നത് കലര്‍പ്പില്ലാത്ത ആസ്വാദനത്തിനാണ്. സമൂഹത്തിന് വിനോദം ആവശ്യമാണ്. ഞങ്ങളുടെ(കോടതിയുടെ) ചുമലില്‍ കയിറിയിരുന്ന് വെടിവെക്കാന്‍ നിങ്ങളെ(കേന്ദ്രത്തെ) അനുവദിക്കാനാവില്ല. ദേശീയത തെളിയിക്കാന്‍ ജനം തിയേറ്ററുകളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. അനുസരണ ഒന്നും അത് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊന്നുമാണ്. ദേശീയത കൈമടക്കില്‍ കൊണ്ടുനടക്കണമെന്ന് പൗരന്മാരെ നിര്‍ബന്ധിക്കാനാവില്ല. അതുപോലെത്തന്നെ കോടതി ഉത്തരവിലൂടെ അടിച്ചേല്‍പ്പിക്കാനും കഴിയില്ല- ബെഞ്ച് വ്യക്തമാക്കി.
വൈവിധ്യങ്ങള്‍ നിറഞ്ഞ രാഷ്ട്രമായതു കൊണ്ട്, ഏകതക്കായി സിനിമാ ഹാളുകളില്‍ ദേശീയ ഗാനം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട്. ദേശീയഗാനത്തെയും പതാകയെയും ബഹുമാനിക്കുന്നത് മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും എ.ജി അവകാശപ്പെട്ടു.
നേരത്തെ ശ്യാം നാരായണ്‍ ചൗക്‌സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജ്യസ്‌നേഹവും ദേശീയതയും വളര്‍ത്തുന്നതിനായി തിയേറ്ററുകളില്‍ ദേശീയഗാനം കോടതി നിര്‍ബന്ധമാക്കിയത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ശാരീരിക അവശതകള്‍ ഇല്ലാത്തവരെല്ലാം എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിരവധി സംഘടനകള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ ശേഷിയില്ലാത്തവരെ മര്‍ദിച്ച സംഭവങ്ങളും ചില തിയേറ്ററുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

Trending