Connect with us

Culture

തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ ‘വയല്‍കിളികള്‍’ പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്

Published

on

 

സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നും സമരം വയല്‍ സംരക്ഷണ സമിതിയായ വയല്‍ക്കിളികള്‍പിന്‍വലിച്ചത്. എന്നാലിപ്പോള്‍ പുതുതായി സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ അലൈന്‍മെന്റും പരിസ്ഥിത സൗഹാര്‍ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നിറങ്ങിപോവുകയും സമരം പുനരാംരഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.keezhatoor-protest100

സിപിഎം കേന്ദ്രമായ കീഴാറ്റൂരില്‍ സമര സമിതികളായ വയല്‍ക്കിളികളായും ജനകീയ സമരസമിതിയായും ചേര്‍ന്ന് പ്രവര്‍ത്തികുന്നുതിന് വിലക്കുണ്ടായിരുന്നു. എ്ന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ കൂട്ടമായി സമര സമിതിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. സിപിഎം എംഎല്‍എ ആയ ജയിംസ് മാത്യു കോളനിയിലെത്തി വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു ഇറങ്ങിപ്പോവുകയായിരുന്നു. പാര്‍ട്ടിയുടെ ഇരുമ്പുമറ കൊണ്ടു എല്ലാം അടക്കി നിര്‍ത്താമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കൂടിയാണ് ഇപ്പോള്‍ കീഴാറ്റൂരുകാര്‍ തകര്‍ത്തിരിക്കുന്നത്.ഇന്നലെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നേരത്തേ സമരം നടന്ന കീഴാറ്റൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ബൈപ്പാസിനെതിരെ രണ്ടാംഘട്ട സമര പ്രഖ്യാപനവും നടത്തുകയും ചെയ്തു. തുടര്‍ന്ന് എന്ത് വിലകൊടുത്തും ഇതുവഴി ബൈപ്പാസ് വരുന്നതിനെ എതിര്‍ക്കുമെന്നും, വയലും വീടും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രകടനമായി കോളനിയിലേക്ക് പോയി. അവിടെ കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വയല്‍ക്കിളികളെ സ്വീകരിച്ചു. തുടര്‍ന്നു സംയുക്തമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയുമൊരുക്കി. പുതിയ അലൈന്‍മെന്റ് പ്രകാരം കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയാണ് രണ്ടാം ഘട്ട സമരത്തിന് നാന്ദി കുറിച്ചത്. പുതിയ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബൈപ്പാസ് വന്നാല്‍ തോടും വയലും വീടും നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 19 ദിവസം നീണ്ടുനിന്ന ആദ്യഘട്ട സമരം വയലുകള്‍ ഒഴിവാക്കി പുതിയ ദിശ കൊണ്ടുവരുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നേരത്തെ സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ 18 ന് എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ഉറപ്പിച്ച പുതിയ അലൈന്‍മെന്റ് പ്രകാരം വയലുകളും, വീടുകളും, ക്ഷേത്രങ്ങളും നശിക്കുന്ന അവസ്ഥയാണുളളത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കടുത്ത ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി രംഗത്തുവരുന്ന അധികാരികള്‍ അതില്‍നിന്നും പിന്‍മാറണമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും യുവാക്കളുമായി വന്‍ജനപിന്തുണയോടെയാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നടന്നത്. ബദല്‍ നിര്‍ദ്ദേശമായി നിലവിലുളള ദേശീയപാത വികസിപ്പിക്കുക എന്നതാണ് വയല്‍ക്കിളികള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നിലവിലുളള ദേശീയപാത വികസിപ്പിക്കുവാനുളള സാധ്യതകള്‍ ആരായാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയാണ്.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending