Connect with us

More

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുന്നു: രമേശ് ചെന്നിത്തല

Published

on

കേന്ദ്ര കേരള സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല ഈ നിലപാടുകളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 54-മത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്.

സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ മാത്രമല്ല ജനങ്ങള്‍ക്ക് അറിയേണ്ടത്. തീരുമാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് തോന്നുന്നത് മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍മതിയെന്ന നിലപാട് ജനാധിപത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് മാധ്യമങ്ങളെ കാണാന്‍ ഭയമാണ്. പ്രധാനമന്ത്രിക്ക് അങ്ങനെ ഒരു പതിവില്ല.

സര്‍ക്കാറിനേയും ഫാസിസ്റ്റുകളേയും എതിര്‍ക്കുന്ന മാധ്യമ സ്ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ശത്രുക്കളായി കണ്ട് അവര്‍ക്കെതിരെ തിരിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് എവിടേയും കയറി ചെല്ലാനും വാര്‍ത്തകള്‍ ശേഖരിക്കാനും അവകാശമുണ്ട്. കടക്കൂപുറത്തെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ആട്ടിയിറക്കാന്‍ മുഖ്യമന്ത്രിക്ക് ഒരവകാശവുമില്ല. കോടതി വളപ്പുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.

പ്രതിപക്ഷം സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തെ അത് പിറകോട്ടടിപ്പിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുതുതായി സ്ഥാനം ഏറ്റെടുത്ത യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, പിഎംഗഫൂര്‍, സുരേഷ് എടപ്പാള്‍ പ്രസംഗിച്ചു.

സമ്മേളനം വന്‍വിജയമായതില്‍ ചാരിതാര്‍ത്ഥ്യം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറത്ത് നടന്ന 54-മത് പത്രപ്രവര്‍ത്തക യൂണിയന്‍ ദ്വിദിന സംസ്ഥാന സമ്മേളനം വന്‍വിജയമായതില്‍ സന്തോഷിക്കുന്നതായി സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ആതിഥ്യ മര്യാദകൊണ്ടും സംഘാടന മികവ് കൊണ്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മികച്ച സമ്മേളനമാണ് ഒരുക്കിയത്. സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. അഭിഭാഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും കൂട്ടിയോജിപ്പിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു. സമ്മേളനത്തിന്റെ തുടക്കം മുതല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ ഗൗരി ലങ്കേഷ് നഗറിലെത്തിയിരുന്നു. സമ്മേളനം വിജയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എം.പി നടത്തിയ ഇടപെടലുകളെ സംഘാടക സമിതി അഭിനന്ദിച്ചു.

 
മാധ്യമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കമാല്‍ വരദൂര്‍

മാധ്യമ മേഖലയില്‍ ഇന്ന് നേരിടുന്ന തൊഴില്‍ അരക്ഷിതാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാവരുടെയും കൂട്ടായ യത്‌നം വേണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന 54-മത് സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റങ്ങളും അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഗൗരിലങ്കേഷ് വധം രാജ്യത്തെ ഞെട്ടിച്ച ഒന്നാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഭരണകൂടം ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ ആക്രമിച്ച് തളര്‍ത്തുക എന്ന ശൈലി അപകടകരമാണ്. ഇത് അനുവദിക്കില്ല. രാജ്യത്ത് നൂറുകണക്കിനു അക്രമങ്ങളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമമേഖലയുടെ പങ്ക് വലുതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്താന്‍ ആവശ്യമായ നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തണം. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റേതുള്‍പെടെ കൂട്ടായ ശ്രമം വേണമെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കമാല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Published

on

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

Continue Reading

india

ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

Trending