More
ജുനൈദ് കൊലപാതകം: പ്രതിഭാഗത്തെ സഹായിച്ച സര്ക്കാര് വക്കീലിന് സംഘപരിവാറുമായി അടുത്ത ബന്ധം

ഷംസീര് കേളോത്ത്
ന്യൂഡല്ഹി/ബല്ലഭ്ഘഢ്
ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില് പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില് പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല് അഡ്വക്കറ്റ് ജനറല് നവീന് കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം. സര്ക്കാര് അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായത് തന്റെ ജോലിക്ക് ചേരാത്ത നടപടിയാണന്ന് ഫരീദാബാദ് അഡീഷണല് സെഷന് ജഡ്ജ് വൈഏസ്. റാത്തോഡ് തന്റെ ഇടക്കാല ഉത്തരവില് വിമര്ശിച്ചിരുന്നു. നവീന് കൗഷിക് ആര്ഏസ്ഏസ് പ്രവര്ത്തകനാണന്ന് ഇന്ത്യന്ഏക്‌സ്പ്രസ് പത്രം റിപ്പോര്ട്ട് ചെയ്തു. സംഘപരിവാര് സംഘടനയായ ഭാരതീയ ഭാഷാ അഭിയാന്റെ ഉത്തരമേഖലാ ഓര്ഗനൈസിംഗ് സിക്രട്ടറിയാണദ്ദേഹം. ആര്.ഏസ്.ഏസ്. അഫിലിയോറ്റഡ്് ആയിട്ടുള്ള അഭിഭാഷക സംഘടനയായ ആദിവക്ത പരിഷത്തിന്റെ പ്രവര്ത്തനങ്ങളില് ഇദ്ദേഹം സജീവമാണ്. ജുനൈദ് കേസ് അട്ടിമറിക്കാനുള്ള സജീവ നീക്കം നടക്കുന്നു ഏന്ന റിപ്പോര്ട്ടുകള്ക്കിടയിലാണ് സര്ക്കാര് തലത്തിലുള്ള സംഘപരിവാര് ഇടപെടലുകള് പുറത്ത്് വരുന്നത്്. 2014 തിരഞ്ഞടുപ്പ് കാലത്ത് ബിജെപിയെ പ്രതിനിധികരിച്ച് ചാനല് ചര്ച്ചകളില് നവീന് കൗഷിക് പങ്കെടുത്തിട്ടുണ്ട്. ജുനൈദ് കൊലപാതകത്തിലെ പ്രതി നരേശിന്റെ അഭിഭാഷകന് അഡീഷണല് അഡ്വക്കറ്റ് ജനറല് കോടതിയില് സാക്ഷിവിസ്താര സമയത്ത് ചോദ്യം ചോദിക്കുന്നതില് സഹായിച്ചു ഏന്നതാണ് വിമര്ശനമുയര്ത്തിയത്. ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തിയെ വര്ഗീയമായി കൊലപ്പെടുത്തി ഏന്ന കേസ് ലാഘവത്തെടെ കാണുന്ന പ്രോസിക്യൂഷനെ കോടതി വിമര്ശിച്ചിരുന്നു. കേസ് ഹരിയാനയില് നിന്നു മറ്റേതങ്കിലും സംസ്ഥാനത്തെക്ക്്് മാറ്റുന്നടക്കമുള്ള ആവശ്യമുന്നയിച്ചുള്ള ജുനൈദിന്റെ പിതാവ് സമര്പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണുള്ളത്. ജുനൈദ് കേസ്്്് അട്ടിമറിക്കാനുള്ള ഹരിയാന ബിജെപി സര്ക്കാറിന്റെ ശ്രമങ്ങള്‌ക്കെതിരെ വിവിധ സംഘടകള് ഡല്ഹിയിലെ ഹരിയാന ഭവനിലേക്ക് ഇന്ന് മാര്ച്ച് നടത്തും.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു