Connect with us

More

ജുനൈദ് കൊലപാതകം: പ്രതിഭാഗത്തെ സഹായിച്ച സര്ക്കാര് വക്കീലിന് സംഘപരിവാറുമായി അടുത്ത ബന്ധം

Published

on

 

ഷംസീര് കേളോത്ത്

ന്യൂഡല്ഹി/ബല്ലഭ്ഘഢ്

ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില് പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില് പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല് അഡ്വക്കറ്റ് ജനറല് നവീന് കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം. സര്ക്കാര് അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായത് തന്റെ ജോലിക്ക് ചേരാത്ത നടപടിയാണന്ന് ഫരീദാബാദ് അഡീഷണല് സെഷന് ജഡ്ജ് വൈഏസ്. റാത്തോഡ് തന്റെ ഇടക്കാല ഉത്തരവില് വിമര്ശിച്ചിരുന്നു. നവീന് കൗഷിക് ആര്ഏസ്ഏസ് പ്രവര്ത്തകനാണന്ന് ഇന്ത്യന്ഏക്‌സ്പ്രസ് പത്രം റിപ്പോര്ട്ട് ചെയ്തു. സംഘപരിവാര് സംഘടനയായ ഭാരതീയ ഭാഷാ അഭിയാന്റെ ഉത്തരമേഖലാ ഓര്ഗനൈസിംഗ് സിക്രട്ടറിയാണദ്ദേഹം. ആര്.ഏസ്.ഏസ്. അഫിലിയോറ്റഡ്് ആയിട്ടുള്ള അഭിഭാഷക സംഘടനയായ ആദിവക്ത പരിഷത്തിന്റെ പ്രവര്ത്തനങ്ങളില് ഇദ്ദേഹം സജീവമാണ്. ജുനൈദ് കേസ് അട്ടിമറിക്കാനുള്ള സജീവ നീക്കം നടക്കുന്നു ഏന്ന റിപ്പോര്ട്ടുകള്ക്കിടയിലാണ് സര്ക്കാര് തലത്തിലുള്ള സംഘപരിവാര് ഇടപെടലുകള് പുറത്ത്് വരുന്നത്്. 2014 തിരഞ്ഞടുപ്പ് കാലത്ത് ബിജെപിയെ പ്രതിനിധികരിച്ച് ചാനല് ചര്ച്ചകളില് നവീന് കൗഷിക് പങ്കെടുത്തിട്ടുണ്ട്. ജുനൈദ് കൊലപാതകത്തിലെ പ്രതി നരേശിന്റെ അഭിഭാഷകന് അഡീഷണല് അഡ്വക്കറ്റ് ജനറല് കോടതിയില് സാക്ഷിവിസ്താര സമയത്ത് ചോദ്യം ചോദിക്കുന്നതില് സഹായിച്ചു ഏന്നതാണ് വിമര്ശനമുയര്ത്തിയത്. ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തിയെ വര്ഗീയമായി കൊലപ്പെടുത്തി ഏന്ന കേസ് ലാഘവത്തെടെ കാണുന്ന പ്രോസിക്യൂഷനെ കോടതി വിമര്ശിച്ചിരുന്നു. കേസ് ഹരിയാനയില് നിന്നു മറ്റേതങ്കിലും സംസ്ഥാനത്തെക്ക്്് മാറ്റുന്നടക്കമുള്ള ആവശ്യമുന്നയിച്ചുള്ള ജുനൈദിന്റെ പിതാവ് സമര്പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണുള്ളത്. ജുനൈദ് കേസ്്്് അട്ടിമറിക്കാനുള്ള ഹരിയാന ബിജെപി സര്ക്കാറിന്റെ ശ്രമങ്ങള്‌ക്കെതിരെ വിവിധ സംഘടകള് ഡല്ഹിയിലെ ഹരിയാന ഭവനിലേക്ക് ഇന്ന് മാര്ച്ച് നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending