Connect with us

More

നെഹ്‌റയ്ക്ക് വിജയത്തോടെ മടങ്ങാം; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം

Published

on

ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്‌ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്‌റ വിടചൊല്ലി. വിരാത് കോലിയും സഹതാരങ്ങളും നല്‍കിയ അകമ്പടിയില്‍ അദ്ദേഹം സ്റ്റേഡിയം വലം വെച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മല്‍സരത്തിന്റെ അവസാന ഓവര്‍ നെഹ്‌റയാണ് എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിന് അവസരം ലഭിച്ച അഞ്ച് പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നിരാശപ്പെടുത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ യുവതാരം പുറത്തായെങ്കിലും അത് ടീമിനെയോ സ്‌ക്കോറിംഗിനേയോ കാര്യമായി ബാധിച്ചില്ല.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തമ്മിലുള്ള ഒന്നാം വിക്കറ്റ് സംഖ്യം റെക്കോര്‍ഡ് സ്‌ക്കോറാണ് ആദ്യ വിക്കറ്റില്‍ നേടിയത്-158. രണ്ട് പേരും അസാധ്യ ഫോമിലായിരുന്നു. പതുക്കെ തുടങ്ങി പിന്നെ കോട്‌ലയുടെ സൗന്ദര്യം ആസ്വദിച്ചുള്ള പ്രകടനം. ബൗണ്ടറിക്കും സിക്‌സറിനും ഇരുവരും മല്‍സരിച്ചപ്പോള്‍ കിവി ബൗളിംഗ് നിരയിലെ അതിവേഗക്കാര്‍ പെട്ടെന്ന് രംഗത്ത് നിന്ന് മടങ്ങി. സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കിയപ്പോല്‍ മാത്രമാണ് കിവി ക്യാമ്പിന് വിക്കറ്റ് ലഭിച്ചത്.

ബൗണ്ടറികളുടെ കാര്യത്തില്‍ ഡല്‍ഹിക്കാരന്‍ ധവാനായിരുന്നു ടോപ്. പത്ത് തവണ അദ്ദേഹം പന്തിനെ അതിര്‍ത്തി കടത്തിയപ്പോള്‍ മുംബൈക്കാരന്‍ രോഹിത് ആറ് ബൗണ്ടറികളാണ് നേടിയത്. പക്ഷേ സിക്‌സറിന്റെ കാര്യത്തില്‍ രോഹിതിന്റെ വലത് കൈ മികവാണ് കോട്‌ലയില്‍ കണ്ടത്- ഗ്യാലറിയിലേക്ക് പന്ത് പാഞ്ഞത് നാല് തവണ. ആറ് തവണ അതിര്‍ത്തി കടത്തി പന്തിനെ രോഹിത്. ഇരുവരുടെയും വ്യക്തിഗത സ്‌ക്കോര്‍ തുല്യമായിരുന്നു-80. ആദ്യം പുറത്തായത് ധവാന്‍. സ്പിന്നര്‍ സോഥി വന്നപ്പോല്‍ കൂറ്റനടിക്കായുള്ള ശ്രമമായിരുന്നു. പക്ഷേ വിക്കറ്റ് കീപ്പര്‍ പിടിച്ചു. അതേ സ്‌ക്കോറില്‍ പാണ്ഡ്യയും മടങ്ങിയപ്പോള്‍ ഗ്യാലറി നിശബ്ദമായി. എന്നാല്‍ രോഹിതിന് നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹം തകര്‍ത്തു നിന്നു. നായകന്‍ വിരാത് കോലി വന്നത് തന്നെ പടുകൂറ്റന്‍ സിക്‌സറുമായാണ്. പന്തിനെ ഗ്യാലറിക്ക് പുറത്തെത്തിച്ച ഷോട്ട് കാണികല്‍ ശരിക്കും ആസ്വദിച്ചു. പതിനൊന്ന് പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി മഹേന്ദ്രസിംഗ് ധോണിയും കത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സാണ് പിറന്നത്.

കിവി ബാറ്റിംഗ് ലൈനപ്പില്‍ 39 റണ്‍സ് നേടിയ ലതാം മാത്രമാണ് പൊരുതിയിത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും മണ്‍ട്രോയും നിരാശയിലാണ് തുടങ്ങിയത്. ഗുപ്ടിലിനെ പുറത്താക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ എടുത്ത മിന്നും ക്യാച്ച് മല്‍സരത്തിലെ സുന്ദര മുഹൂര്‍ത്തമായിരുന്നു.
നായകന്‍ വില്ല്യംസണ്‍ പൊരുതിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. അവസാന മല്‍സരം കളിച്ച നെഹ്‌റ നാല് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ചാഹല്‍ രണ്ട് വിക്കറ്റ് നേടി. എട്ട് വിക്കറ്റിന് 149 റണ്‍സാണ് കിവീസിന് നേടാനായത്.

കിവി നായകന്‍ കെയിന്‍ വില്ല്യംസണായിരുന്നു ടോസ്. മഞ്ഞ് വീഴ്ച്ചാ സാധ്യത കണക്കിലെടുത്ത് അദ്ദേഹം ബൗളിംഗിന് തീരുമാനിക്കുകയായിരുന്നു. ബൗളിംഗ് ശക്തിപ്പെടുത്തിയായിരുന്നു ഇന്ത്യ അവസാന ഇലവനെ തെരഞ്ഞെടുത്തത്.
ആശിഷ് നെഹ്‌റക്ക് അദ്ദേഹത്തിന്റെ സ്വന്തം മൈതാനത്ത് അവസാന മല്‍സരം കളിക്കാന്‍ അവസരം നല്‍കിയപ്പോല്‍ ശ്രേയാംസ് അയ്യര്‍ക്ക് കന്നി രാജ്യാന്തര മല്‍സരത്തിനും അവസരം നല്‍കി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending