More
നെഹ്റയ്ക്ക് വിജയത്തോടെ മടങ്ങാം; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം
ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്റ വിടചൊല്ലി. വിരാത് കോലിയും സഹതാരങ്ങളും നല്കിയ അകമ്പടിയില്‍ അദ്ദേഹം സ്റ്റേഡിയം വലം വെച്ച് എല്ലാവര്ക്കും നന്ദി പറഞ്ഞു. മല്‍സരത്തിന്റെ അവസാന ഓവര്‍ നെഹ്റയാണ് എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിന് അവസരം ലഭിച്ച അഞ്ച് പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നിരാശപ്പെടുത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ യുവതാരം പുറത്തായെങ്കിലും അത് ടീമിനെയോ സ്ക്കോറിംഗിനേയോ കാര്യമായി ബാധിച്ചില്ല.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും തമ്മിലുള്ള ഒന്നാം വിക്കറ്റ് സംഖ്യം റെക്കോര്‍ഡ് സ്ക്കോറാണ് ആദ്യ വിക്കറ്റില്‍ നേടിയത്-158. രണ്ട് പേരും അസാധ്യ ഫോമിലായിരുന്നു. പതുക്കെ തുടങ്ങി പിന്നെ കോട്ലയുടെ സൗന്ദര്യം ആസ്വദിച്ചുള്ള പ്രകടനം. ബൗണ്ടറിക്കും സിക്സറിനും ഇരുവരും മല്‍സരിച്ചപ്പോള്‍ കിവി ബൗളിംഗ് നിരയിലെ അതിവേഗക്കാര്‍ പെട്ടെന്ന് രംഗത്ത് നിന്ന് മടങ്ങി. സ്പിന്നര്‍മാര്‍ക്ക് അവസരം നല്കിയപ്പോല് മാത്രമാണ് കിവി ക്യാമ്പിന് വിക്കറ്റ് ലഭിച്ചത്.
ബൗണ്ടറികളുടെ കാര്യത്തില്‍ ഡല്ഹിക്കാരന് ധവാനായിരുന്നു ടോപ്. പത്ത് തവണ അദ്ദേഹം പന്തിനെ അതിര്‍ത്തി കടത്തിയപ്പോള്‍ മുംബൈക്കാരന് രോഹിത് ആറ് ബൗണ്ടറികളാണ് നേടിയത്. പക്ഷേ സിക്സറിന്റെ കാര്യത്തില്‍ രോഹിതിന്റെ വലത് കൈ മികവാണ് കോട്ലയില് കണ്ടത്- ഗ്യാലറിയിലേക്ക് പന്ത് പാഞ്ഞത് നാല് തവണ. ആറ് തവണ അതിര്‍ത്തി കടത്തി പന്തിനെ രോഹിത്. ഇരുവരുടെയും വ്യക്തിഗത സ്ക്കോര്‍ തുല്യമായിരുന്നു-80. ആദ്യം പുറത്തായത് ധവാന്. സ്പിന്നര്‍ സോഥി വന്നപ്പോല് കൂറ്റനടിക്കായുള്ള ശ്രമമായിരുന്നു. പക്ഷേ വിക്കറ്റ് കീപ്പര്‍ പിടിച്ചു. അതേ സ്ക്കോറില്‍ പാണ്ഡ്യയും മടങ്ങിയപ്പോള്‍ ഗ്യാലറി നിശബ്ദമായി. എന്നാല്‍ രോഹിതിന് നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹം തകര്‍ത്തു നിന്നു. നായകന് വിരാത് കോലി വന്നത് തന്നെ പടുകൂറ്റന്‍ സിക്സറുമായാണ്. പന്തിനെ ഗ്യാലറിക്ക് പുറത്തെത്തിച്ച ഷോട്ട് കാണികല് ശരിക്കും ആസ്വദിച്ചു. പതിനൊന്ന് പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി മഹേന്ദ്രസിംഗ് ധോണിയും കത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സാണ് പിറന്നത്.
കിവി ബാറ്റിംഗ് ലൈനപ്പില്‍ 39 റണ്‍സ് നേടിയ ലതാം മാത്രമാണ് പൊരുതിയിത്. ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്ടിലും മണ്ട്രോയും നിരാശയിലാണ് തുടങ്ങിയത്. ഗുപ്ടിലിനെ പുറത്താക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ എടുത്ത മിന്നും ക്യാച്ച് മല്‍സരത്തിലെ സുന്ദര മുഹൂര്‍ത്തമായിരുന്നു.
നായകന് വില്ല്യംസണ് പൊരുതിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. അവസാന മല്‍സരം കളിച്ച നെഹ്റ നാല് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ചാഹല്‍ രണ്ട് വിക്കറ്റ് നേടി. എട്ട് വിക്കറ്റിന് 149 റണ്‍സാണ് കിവീസിന് നേടാനായത്.
കിവി നായകന് കെയിന്‍ വില്ല്യംസണായിരുന്നു ടോസ്. മഞ്ഞ് വീഴ്ച്ചാ സാധ്യത കണക്കിലെടുത്ത് അദ്ദേഹം ബൗളിംഗിന് തീരുമാനിക്കുകയായിരുന്നു. ബൗളിംഗ് ശക്തിപ്പെടുത്തിയായിരുന്നു ഇന്ത്യ അവസാന ഇലവനെ തെരഞ്ഞെടുത്തത്.
ആശിഷ് നെഹ്റക്ക് അദ്ദേഹത്തിന്റെ സ്വന്തം മൈതാനത്ത് അവസാന മല്‍സരം കളിക്കാന്‍ അവസരം നല്കിയപ്പോല് ശ്രേയാംസ് അയ്യര്‍ക്ക് കന്നി രാജ്യാന്തര മല്‍സരത്തിനും അവസരം നല്കി.
Farewells are always Emotional 😭❤️ #ThankYouNehraJi #IndvNz pic.twitter.com/KB3M7Ey6T4
— Yash 😎🏏 (@YashR06) November 1, 2017
#INDvNZ Hitman becomes the Superman Hardik Pandya takes the beauty, giving Chahal his 1st. #IndvsNZ #cricket 🏏 #ferozshahkotla #Delhi pic.twitter.com/qfIacN3y29
— #Sports InsiderDaily (@SportsInsiderD) November 1, 2017
How’s that for footy skills from our very own Nehraji? What do you make of that @YUVSTRONG12 😉 #INDvNZ pic.twitter.com/YaTeJk5d0t
— BCCI (@BCCI) November 1, 2017
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര് കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര് ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala10 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

