Connect with us

More

നെഹ്‌റയ്ക്ക് വിജയത്തോടെ മടങ്ങാം; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം

Published

on

ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്‌ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്‌റ വിടചൊല്ലി. വിരാത് കോലിയും സഹതാരങ്ങളും നല്‍കിയ അകമ്പടിയില്‍ അദ്ദേഹം സ്റ്റേഡിയം വലം വെച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മല്‍സരത്തിന്റെ അവസാന ഓവര്‍ നെഹ്‌റയാണ് എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിന് അവസരം ലഭിച്ച അഞ്ച് പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നിരാശപ്പെടുത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ യുവതാരം പുറത്തായെങ്കിലും അത് ടീമിനെയോ സ്‌ക്കോറിംഗിനേയോ കാര്യമായി ബാധിച്ചില്ല.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തമ്മിലുള്ള ഒന്നാം വിക്കറ്റ് സംഖ്യം റെക്കോര്‍ഡ് സ്‌ക്കോറാണ് ആദ്യ വിക്കറ്റില്‍ നേടിയത്-158. രണ്ട് പേരും അസാധ്യ ഫോമിലായിരുന്നു. പതുക്കെ തുടങ്ങി പിന്നെ കോട്‌ലയുടെ സൗന്ദര്യം ആസ്വദിച്ചുള്ള പ്രകടനം. ബൗണ്ടറിക്കും സിക്‌സറിനും ഇരുവരും മല്‍സരിച്ചപ്പോള്‍ കിവി ബൗളിംഗ് നിരയിലെ അതിവേഗക്കാര്‍ പെട്ടെന്ന് രംഗത്ത് നിന്ന് മടങ്ങി. സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കിയപ്പോല്‍ മാത്രമാണ് കിവി ക്യാമ്പിന് വിക്കറ്റ് ലഭിച്ചത്.

ബൗണ്ടറികളുടെ കാര്യത്തില്‍ ഡല്‍ഹിക്കാരന്‍ ധവാനായിരുന്നു ടോപ്. പത്ത് തവണ അദ്ദേഹം പന്തിനെ അതിര്‍ത്തി കടത്തിയപ്പോള്‍ മുംബൈക്കാരന്‍ രോഹിത് ആറ് ബൗണ്ടറികളാണ് നേടിയത്. പക്ഷേ സിക്‌സറിന്റെ കാര്യത്തില്‍ രോഹിതിന്റെ വലത് കൈ മികവാണ് കോട്‌ലയില്‍ കണ്ടത്- ഗ്യാലറിയിലേക്ക് പന്ത് പാഞ്ഞത് നാല് തവണ. ആറ് തവണ അതിര്‍ത്തി കടത്തി പന്തിനെ രോഹിത്. ഇരുവരുടെയും വ്യക്തിഗത സ്‌ക്കോര്‍ തുല്യമായിരുന്നു-80. ആദ്യം പുറത്തായത് ധവാന്‍. സ്പിന്നര്‍ സോഥി വന്നപ്പോല്‍ കൂറ്റനടിക്കായുള്ള ശ്രമമായിരുന്നു. പക്ഷേ വിക്കറ്റ് കീപ്പര്‍ പിടിച്ചു. അതേ സ്‌ക്കോറില്‍ പാണ്ഡ്യയും മടങ്ങിയപ്പോള്‍ ഗ്യാലറി നിശബ്ദമായി. എന്നാല്‍ രോഹിതിന് നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹം തകര്‍ത്തു നിന്നു. നായകന്‍ വിരാത് കോലി വന്നത് തന്നെ പടുകൂറ്റന്‍ സിക്‌സറുമായാണ്. പന്തിനെ ഗ്യാലറിക്ക് പുറത്തെത്തിച്ച ഷോട്ട് കാണികല്‍ ശരിക്കും ആസ്വദിച്ചു. പതിനൊന്ന് പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി മഹേന്ദ്രസിംഗ് ധോണിയും കത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സാണ് പിറന്നത്.

കിവി ബാറ്റിംഗ് ലൈനപ്പില്‍ 39 റണ്‍സ് നേടിയ ലതാം മാത്രമാണ് പൊരുതിയിത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും മണ്‍ട്രോയും നിരാശയിലാണ് തുടങ്ങിയത്. ഗുപ്ടിലിനെ പുറത്താക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ എടുത്ത മിന്നും ക്യാച്ച് മല്‍സരത്തിലെ സുന്ദര മുഹൂര്‍ത്തമായിരുന്നു.
നായകന്‍ വില്ല്യംസണ്‍ പൊരുതിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. അവസാന മല്‍സരം കളിച്ച നെഹ്‌റ നാല് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ചാഹല്‍ രണ്ട് വിക്കറ്റ് നേടി. എട്ട് വിക്കറ്റിന് 149 റണ്‍സാണ് കിവീസിന് നേടാനായത്.

കിവി നായകന്‍ കെയിന്‍ വില്ല്യംസണായിരുന്നു ടോസ്. മഞ്ഞ് വീഴ്ച്ചാ സാധ്യത കണക്കിലെടുത്ത് അദ്ദേഹം ബൗളിംഗിന് തീരുമാനിക്കുകയായിരുന്നു. ബൗളിംഗ് ശക്തിപ്പെടുത്തിയായിരുന്നു ഇന്ത്യ അവസാന ഇലവനെ തെരഞ്ഞെടുത്തത്.
ആശിഷ് നെഹ്‌റക്ക് അദ്ദേഹത്തിന്റെ സ്വന്തം മൈതാനത്ത് അവസാന മല്‍സരം കളിക്കാന്‍ അവസരം നല്‍കിയപ്പോല്‍ ശ്രേയാംസ് അയ്യര്‍ക്ക് കന്നി രാജ്യാന്തര മല്‍സരത്തിനും അവസരം നല്‍കി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending