Culture
പൊലീസ് വേട്ട; പീടികയില്‍ പോയ കുട്ടികളും ജോലിക്കാരും യാത്രക്കാരും ജയിലില്‍

മുക്കം: ‘ അതാ… ആ കടയിലേക്ക് ചെറുനാരങ്ങ വാങ്ങാന്‍ പോയ എന്റ മകന്‍ ഷിബിലിയെ പീടിക ക്കോലായില്‍ വെച്ചാണ് പൊലീസ് പിടിച്ചു കൊണ്ടുപോയത്. മകനെയോര്‍ത്ത് രാവും പകലും കരച്ചിലിലാണ് എന്റെ ഭാര്യ , ഞാനും അങ്ങേയറ്റത്തെ സങ്കടത്തിലാണ്’ ഗെയില്‍ സമര കേന്ദ്രമായ എരഞ്ഞിമാവ് അങ്ങാടിയിലേക്ക് ചൂണ്ടിക്കൊണ്ട് മുസ്തഫ കോഴിശ്ശേരി വിതുമ്പി. എരഞ്ഞി മാവ് അങ്ങാടിയില്‍ ഓട്ടോറിക്ഷ തൊഴിലാളിയാണിദ്ദേഹം.
‘കണ്ണെത്തും ദൂരത്തുള്ള സമരപ്പന്തലിലൊ ഇവിടെ നടക്കുന്ന സമരത്തിലൊ ഒരിക്കല്‍ പോലും എന്റെ മകനെ കണ്ടതായി ഒരു പൊലീസിനും തെളിയിക്കാന്‍ കഴിയില്ല. കഴിഞ്ഞ ബുധനാഴ്ച പത്ത് മണിക്ക് ഭാര്യ ,ചെറുനാരങ്ങ വാങ്ങാന്‍ പറഞ്ഞയച്ചതായിരുന്നു. സമരപ്പന്തല്‍ പൊളിക്കലും മറ്റുമായി ഇവിടെ സമരമായിരുന്നു. . പക്ഷേ കച്ചവടക്കാര്‍ക്കും വീടുകള്‍ക്കും നേരെ പൊലീസ് അക്രമാസക്തമാവുമെന്ന് ആരറിഞ്ഞു? പൊലീസ് പിടിച്ച് വണ്ടിയിലിട്ട് മുക്കം സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു തെറ്റും കുറ്റവും ചെയ്തിട്ടില്ലല്ലോ. അതിനാല്‍ രാത്രി വിട്ടയക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതും നടന്നില്ല. പീടികയില്‍ സാധനം വാങ്ങാന്‍ വന്ന മകന്‍ ഇപ്പോള്‍ കഴിയുന്നത് പുതിയ റ ജയിലില്‍; നഴ്‌സിംഗ് പ്രവേശനത്തിന് ശ്രമിക്കുന്നതോടൊപ്പം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് പൊലീസ് വെരിഫിക്കേഷന്‍ കാത്തിരിക്കുകയുമാണ്. എല്ലാം എന്താകും? പടച്ചവന്‍ കാക്കട്ടെ.’ചിരിയടങ്ങി, ദുഃഖത്തിന്റെ കരിനിഴല്‍ വീണ മുഖഭാവത്തില്‍ മുസ്തഫ ആശങ്കകളും സങ്കടങ്ങളും പങ്കിട്ടു.
കക്കാട് വടക്കയില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ അംജദിന്റെ കഥയും ഏതാണ്ടിതു തന്നെ. പൊലീസ് നരനായാട്ടിന്റെ ഭാഗമായാണ് ഈ വിദ്യാര്‍ഥിയും ജയിലില്‍ കഴിയേണ്ടിവന്നത്. സമരത്തിലും സംഘര്‍ഷത്തിലുമൊന്നും പങ്കാളിയായിട്ടില്ല. സുഹൃത്തിനൊപ്പം എരഞ്ഞിമാവ് വഴി കടന്നു പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത് എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഈ വിദ്യാര്‍ഥികളും ഇരകളാകേണ്ടി വന്നു. അകാരണമായി മകന്‍ ജയിലില്‍ കഴിയേണ്ടി വന്നതില്‍ ദുഃഖത്തിലാണ്ട് കഴിയുകയാണ് നാടും കുടുംബവും.
എരഞ്ഞിമാവ് ചോലക്കല്‍ റഷീദിന്റെ മകന്‍ ജംഷിദിനെ പൊലീസ് പിടിച്ചു കൊണ്ടുപോയത് വീടിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ കയറി സംഘര്‍ഷത്തിന്റെ കാഴ്ചക്കാരനായിരിക്കുമ്പോഴായിരുന്നു. ഈ വിദ്യാര്‍ഥിയും സമരത്തില്‍ ഒരു നിലക്കും പങ്കാളിയല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എരഞ്ഞിമാവ് അങ്ങാടിയിലെ എം.സി.കൂള്‍ബാര്‍ ജോലിക്കാരനായ മുഹമ്മദ് അസ്ലമിനെ അറസ്റ്റ് ചെയ്തത് പീടികക്കോലായില്‍ വെച്ചാണ്. സമരക്കാരും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ കാരണം കടയടച്ച് വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം. ഇതെല്ലാം കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തെരട്ടമ്മല്‍ സ്വദേശിയായ മുഹമ്മദ് അസ്ലം ഉമ്മയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ്. സമരവുമായി യാതൊരു ബന്ധവുമില്ലാതെ ജോലിയുമായി കഴിയും. മകന്‍ അറസ്റ്റിലായതോടെ മാതാവ് രാപ്പകല്‍ കണ്ണീരിലാണ്ട് കഴിയുകയാണ്. അറസ്റ്റിലായവരില്‍ അധികവും നിരപരാധികളായ കാഴ്ചക്കാരും യാത്രക്കാരു മാണ്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി
-
GULF2 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
kerala3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി