Connect with us

More

ലാലീഗില്‍ ഗോള്‍ ക്ഷാമം ; സൂപ്പര്‍ താരങ്ങള്‍ കിതക്കുന്നു ക്രിസ്റ്റിയാനോക്കൊപ്പം സുവാരസും ഗ്രീസ്മാനും

Published

on

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര്‍ ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളിനായി ലീഗില്‍ തപ്പി തടയുന്നത്.

ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചാംവട്ടം സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റെണാള്‍ഡോ ഏഴു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് റയല്‍ മാഡ്രിഡിനായി നേടിയത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗോള്‍ ക്ഷാമത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഷുഭിതനായ റൊണാള്‍ഡോ എന്റെ മികവിനെ പറ്റിയും കണക്കുകളെപ്പറ്റിയും നിങ്ങളോട് പറയാന്‍ ഞാനില്ല. നിങ്ങള്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ എല്ലാം മനസ്സിലാകും എന്നാണ് പറഞ്ഞത്. കഴിഞ്ഞവാരം ലാസ്പല്‍മാസിനെതിരെ ലീഗില്‍ റയല്‍ ജയിച്ചപ്പോള്‍ ഗോള്‍ നേടാനാവത്തതില്‍ നിരാശപൂണ്ട റൊണാള്‍ഡോ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

2015-16 സീസണില്‍ മെസ്സിയേയും റൊണാള്‍ഡോയേയും പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ട് സ്വന്തം മാക്കിയ ബാര്‍സിലോണയുടെ ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസാണ് ഗോള്‍ ക്ഷാമം നേരിടുന്ന മറ്റൊരു പ്രമുഖന്‍. സെവിയ്യക്കെതിരായ മത്സരത്തോടെ ലീഗില്‍ സുവാരസ് ഗോള്‍ നേടാത്ത അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായി. ലീഗില്‍ ഇതുവരെ മൂന്നു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. 2015-16 സീസണില്‍ നാല്‍പ്പതും, 2016-17 സീസണില്‍ ഇരുപത്തിയെമ്പത് ഗോളുമായി തിളങ്ങിയ താരമാണ് സുവരാസ്.

അത്‌ലറ്റികോയുടെ ഗോള്‍ മെഷീനും കഴിഞ്ഞ സീസണില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മൂന്നാമനുമായ ഫ്രഞ്ച് താരം ആന്റണിയോ ഗ്രീസ്മാനും നടപ്പു സീസണില്‍ ഗോളിനായി ഗ്രൗണ്ടില്‍ നെട്ടോട്ടം ഓടുകയാണ്. ഒമ്പതികളിയില്‍ നിന്നായി വെറും രണ്ടു ഗോളാണ് ഗ്രീസ്മാന്‍ നേടിയത്. ഫോം നഷ്ടമായ ഗ്രീസ്മാനെ കഴിഞ്ഞ കളിയില്‍ പരിശീലകന്‍ സിമോണി സബ്‌സ്റ്റിറ്റിയൂട്ട്‌
ചെയതിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി നാല്‍പ്പതിലധികം ലീഗ് ഗോളുകള്‍ ഗ്രീസ് നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ കൂടുതല്‍ ഗോളുമായി ത്രീമൂര്‍ത്തികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രമുഖര്‍ ഗോളിനായി വിഷമിക്കുമ്പോള്‍ ബാര്‍സിലോണയുടെ അര്‍ജന്റീനന്‍ താരം 12 ഗോളുമായി തേരോട്ടം തുടരുകയാണ്. വലന്‍സിയുടെ ഇറ്റലി താരം സിമോണി സാസയാണ് (ഒമ്പത് ഗോള്‍) സ്വര്‍ണ ബൂട്ടിനായുള്ള പോരാട്ടത്തില്‍ രണ്ടാമത്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending