Connect with us

Views

പട്ടികയില്‍ പെട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 44 കോടി ഡോളര്‍ പാരിതോഷികം, നാല്‍പത് ഹൂഥി നേതാക്കളുടെ പട്ടിക സൗദി പുറത്തിറക്കി

Published

on

 

റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള നാല്‍പത് ഹൂഥി നേതാക്കളുടെ പട്ടിക സഊദി അറേബ്യ പുറത്തിറക്കി. ഇവരെ പിടികൂടുന്നതിനും ഇവര്‍ കഴിയുന്ന സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനും സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 44 കോടി ഡോളര്‍ (165 കോടി സഊദി റിയാല്‍) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ നിയമത്തിന്റെയും മൂന്ന് കൊല്ലം മുമ്പ് പ്രഖ്യാപിച്ച, ഹൂഥി ഗ്രൂപ്പിനെ ഉള്‍പ്പെടുത്തിയ ഭീകര സംഘടനാ പട്ടികയുടെയും ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടത്തിനുള്ള സഊദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഹൂഥി നേതാക്കളുടെ പട്ടിക പുറത്തിറക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവന പറഞ്ഞു.
ഹൂഥികളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മേഖലയിലെ മുഴുവന്‍ ഭീകര സംഘടനകളുടെയും സ്‌പോണ്‍സര്‍മാരായ ഇറാന്റെ പിന്തുണയോടെ, സഊദി അറേബ്യയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തുടരുകയാണ്. ലെബനോനിലെ ഭീകര സംഘടനയായ ഹിസ്ബുല്ലയുമായുള്ള ഹൂഥികളുടെ സഹകരണം ശക്തമായതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൈനിക ശേഷികളും പരിചയസമ്പത്തും ഇവര്‍ പരസ്പരം കൈമാറുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പങ്കുള്ള 40 ഹൂഥി നേതാക്കളുടെ ആദ്യ പട്ടിക പുറത്തിറക്കുന്നതെന്ന് സഊദി അറേബ്യ പറഞ്ഞു.
ഹൂഥി മിലീഷ്യകളുടെ പരമോന്നത നേതാവ് അബ്ദുല്‍മലിക് ബദ്‌റുദ്ദീന്‍ അല്‍ഹൂഥിയാണ് പട്ടികയില്‍ ഒന്നാമന്‍. ഇയാളെ പിടികൂടുന്നതിനും ഒളിച്ച് കഴിയുന്ന സ്ഥലം നിര്‍ണയിക്കുന്നതിനും സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് കോടി ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയില്‍ പെട്ട മറ്റ് പത്ത് പേരെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ വീതവും പതിനൊന്ന് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ വീതവും ഒരാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒന്നര കോടി ഡോളറും അവശേഷിക്കുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളറും വീതമാണ് പാരിതോഷികം ലഭിക്കുക. പട്ടികയില്‍ പെട്ടവരെ കുറിച്ച് വല്ല വിവരവും അറിയുന്നവര്‍ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകളെ അക്കാര്യം അറിയിക്കണം. വിവരം നല്‍കി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പ്രസ്താവന പറഞ്ഞു.

സഊദി അറേബ്യ പുറത്തിറക്കിയ, ഹൂഥി നേതാക്കളുടെ പട്ടിക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending