Connect with us

More

അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

Published

on

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് തടയാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷണത്തിനാണ് ഫെയ്‌സ് ബുക്ക് ഒരുങ്ങിയിരിക്കുന്നത്. പഴയ ബന്ധത്തിലെ പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉപയോക്താക്കളോട് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഫെയ്‌സ് ബുക്ക് ആവശ്യപ്പെടുന്നത്.

നമ്മള്‍ അറിയാതെ പ്രചരിക്കുന്ന നമ്മുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് ഫെയ്സ്ബുക്കിന്റ വാദം.
ഇതിനായി സ്വന്തം നഗ്ന ചിത്രങ്ങള്‍ മെസജര്‍ വഴി അയച്ചുതരാനാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്.

സ്വന്തം നഗ്‌ന ചിത്രങ്ങള്‍ മെസജര്‍ വഴി അയക്കുന്നതിലൂടെ, ഈ ചിത്രം ഉപയോഗിച്ച് പ്രത്യേക തരം ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാന്‍ സാധിക്കും. ഈ ഫിഗര്‍ കോഡ് ഉപയോഗിച്ച്  അതേ വ്യക്തിയുടെ ചിത്രം വീണ്ടും അപ്ലോഡുചെയ്യാനുള്ള ഏതെങ്കിലും ശ്രമങ്ങളെ തിരിച്ചറിയാനും തടയാനും സാധിക്കുന്നു. സമ്മതത്തോടെയല്ലാതെ  നഗ്‌ന ചിത്രം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.

ഗവണ്‍മെന്റിന്റെ സഹകരണത്താടെ ഓസ്‌ട്രേലിയയിലാണ് ഫെയ്‌സ് ബുക്ക് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഇ-സേഫ്റ്റി കമ്മീഷണര്‍ ജൂലിയ ഇമാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകളിലാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

ഉപയോക്താക്കള്‍ ആദ്യം ഓണ്‍ലൈനായി ഇ-സേഫ്റ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇ-സേഫ്റ്റി കമ്മീഷണര്‍ വെബ്‌സൈറ്റില്‍ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടും. കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ച ചിത്രങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്കനെ അറിയിക്കുന്നു. കോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഫെയ്‌സ്ബുക്കിന് ഭാവിയില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending