Connect with us

More

അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

Published

on

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് തടയാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷണത്തിനാണ് ഫെയ്‌സ് ബുക്ക് ഒരുങ്ങിയിരിക്കുന്നത്. പഴയ ബന്ധത്തിലെ പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉപയോക്താക്കളോട് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഫെയ്‌സ് ബുക്ക് ആവശ്യപ്പെടുന്നത്.

നമ്മള്‍ അറിയാതെ പ്രചരിക്കുന്ന നമ്മുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് ഫെയ്സ്ബുക്കിന്റ വാദം.
ഇതിനായി സ്വന്തം നഗ്ന ചിത്രങ്ങള്‍ മെസജര്‍ വഴി അയച്ചുതരാനാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്.

സ്വന്തം നഗ്‌ന ചിത്രങ്ങള്‍ മെസജര്‍ വഴി അയക്കുന്നതിലൂടെ, ഈ ചിത്രം ഉപയോഗിച്ച് പ്രത്യേക തരം ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാന്‍ സാധിക്കും. ഈ ഫിഗര്‍ കോഡ് ഉപയോഗിച്ച്  അതേ വ്യക്തിയുടെ ചിത്രം വീണ്ടും അപ്ലോഡുചെയ്യാനുള്ള ഏതെങ്കിലും ശ്രമങ്ങളെ തിരിച്ചറിയാനും തടയാനും സാധിക്കുന്നു. സമ്മതത്തോടെയല്ലാതെ  നഗ്‌ന ചിത്രം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.

ഗവണ്‍മെന്റിന്റെ സഹകരണത്താടെ ഓസ്‌ട്രേലിയയിലാണ് ഫെയ്‌സ് ബുക്ക് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഇ-സേഫ്റ്റി കമ്മീഷണര്‍ ജൂലിയ ഇമാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകളിലാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

ഉപയോക്താക്കള്‍ ആദ്യം ഓണ്‍ലൈനായി ഇ-സേഫ്റ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇ-സേഫ്റ്റി കമ്മീഷണര്‍ വെബ്‌സൈറ്റില്‍ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടും. കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ച ചിത്രങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്കനെ അറിയിക്കുന്നു. കോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഫെയ്‌സ്ബുക്കിന് ഭാവിയില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നു.

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

Trending