Connect with us

Culture

സോളാര്‍: നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം ചെറുക്കും: മുസ്ലിംലീഗ്

Published

on

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് ഒരു പോറല്‍ പോലും ഏല്‍പിച്ചിട്ടില്ല. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ തന്നെയാണ് ഇതിന് വ്യക്തമായ ഉദാഹരണം. കേസില്‍ അന്വേഷണ കമ്മീഷന്റെ ധാര്‍മികതയും വിശ്വാസ്യതയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയായിരുന്നു കമ്മീഷന്‍. ഒരു സ്ത്രീയുടെ കത്തും ചില ഫോണ്‍കോളുകളുടെയും മാത്രം അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ് സോളാര്‍ കേസ്. ഈ കത്തിന്റെ വിശ്വാസ്യത തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. സരിതയുടേതെന്ന പേരില്‍ പല കത്തുകളും പുറത്തുവന്നിട്ടുണ്ട്. ഇതിലേതാണ് യഥാര്‍ത്ഥത്തിലുള്ളതെന്ന് ആര്‍ക്കും വ്യക്തമല്ല. വസ്തുത ഇതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും ഒന്നിലധികം കത്തുകളുണ്ടെന്ന പരാമര്‍ശം പോലും നൂറുകണക്കിന് പേജുകളുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെവിടെയുമില്ല. ഇക്കാര്യം പരാമര്‍ശിക്കാതെ കമ്മീഷന്‍ എങ്ങനെ ഒരു അന്തിമ തീരുമാനത്തിലെത്തി എന്നത് സംശയാസ്പദമാണ്. ഈ വസ്തുതയാണ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രധാന കാരണവും.
പരസ്പര വിരുദ്ധമായ കത്തുകളുടെയും പരാമര്‍ശങ്ങളുടെയും പേരില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത് ശരിയായസമീപനമല്ല. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളും. യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തും.സോളാര്‍ കേസില്‍ കമ്മീഷന്റെതായി പുറത്തുവന്ന റിപ്പോര്‍ട്ട് അടിസ്ഥാന വിരുദ്ധമാണ്. വര്‍ഷങ്ങളെടുത്ത് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. അതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇടതുപക്ഷ വക്കീല്‍ യൂണിയന്‍ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.
യു.ഡി.എഫിന്റെ ജാഥക്ക് ലഭിച്ച ബഹുജന പിന്തുണ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. കേരളത്തില്‍ ബി.ജെ.പി ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന തോന്നല്‍ ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം, വേങ്ങര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.. ഇതോടെ സി.പി.എമ്മിന്റെ വ്യാമോഹമാണ് പൊലിഞ്ഞുപോയത്. യു.ഡി.എഫ് മുന്നേറ്റത്തിന് തടയിടാനാണ് സോളാര്‍ പോലുള്ള വിവാദങ്ങള്‍ തൊടുത്തുവിടുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസും യു.പി.എയുമാണ്. ഒറ്റക്ക് രാജ്യത്തെവിടെയും ഒരു ചലനമുണ്ടാക്കാനും തങ്ങള്‍ക്കാവില്ലെന്ന് ഇടത് പക്ഷം തിരിച്ചറിയുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണം, ജനവാസ മേഖല ഒഴിവാക്കണം, മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന ആവശ്യത്തില്‍ നിന്ന് മുസ്്‌ലിംലീഗ് പിന്നോട്ട് പോകില്ല. എന്നാല്‍ വികസന പദ്ധതികളോട് പാര്‍ട്ടിക്കോ ജനപ്രതിനിധികള്‍ക്കോ യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
റോഹിങ്ക്യന്‍ ജനതക്കുള്ള സഹായങ്ങളെത്തിക്കുന്നതിന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തണുപ്പുകാലത്ത്് അഭയാര്‍ഥികള്‍ക്കുള്ള വസ്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മു, യു.പി, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്നുണ്ട്. അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹാമയമെത്തിക്കുന്നതിനുള്ള ധനസമാഹരണം നടന്നുവരികയാണെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, എം.സി മായിന്‍ഹാജി, കെ. കുട്ടിഅഹമ്മദ്കുട്ടി, ടിപിഎം സാഹിര്‍, ടി.എം സലീം, എം.കെ മുനീര്‍ എം.എല്‍.എ, കെ.വി മുഹമ്മദ്കുഞ്ഞി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, കെ.എസ് ഹംസ, സി മോയിന്‍കുട്ടി, സി.പി ബാവഹാജി, അഡ്വ. യു.എ ലത്തീഫ് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending