Connect with us

More

രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം

Published

on

തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി വെപ്പിക്കില്ലെന്ന് എന്‍.സി.പി തീരുമാനിച്ചാല്‍ വാളെടുത്ത് പരസ്യമായി പോര്‍വിളിക്കുമെന്നാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഭീഷണി. ഇക്കാര്യത്തില്‍ സി.പി.ഐക്കൊപ്പം നില്‍ക്കുമെന്ന് ജനതാദളും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായ നടപടികളാണ് ഇന്നലെ എന്‍.സി.പിയില്‍ നിന്നുണ്ടായത്. കായല്‍ കയ്യേറിയെന്ന് വ്യക്തമായ മന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിന്റെ പൊതുവികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടിയെ പിന്തുണച്ചിരുന്നെങ്കിലും രാജി ആവശ്യം മുന്നണിയുടെ പൊതുവികാരമാക്കി മാറ്റാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നന്നേ പാടുപെടേണ്ടി വന്നു. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്ന ആവശ്യം സി.പി.ഐയും മറ്റ് കക്ഷികളും അംഗീകരിച്ചു. ചാണ്ടിയുടെ രാജി തത്വത്തില്‍ ഉറപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.

എന്നാല്‍ ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം രാജി ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല എന്‍.സി.പി യോഗം ചേരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐയുടെ നിലപാട് എതിരാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു.

രാജിക്കാര്യം ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അതിന് സമയം വേണമെന്നുമായിരുന്നു എല്‍.ഡി.എഫിനോട് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രിയുടെ രാജി എന്‍.സി.പി തന്നെ മുഖ്യമന്ത്രിയെ അറിയിക്കുന്ന നിമിഷത്തിനായാണ് സി.പി.ഐയും ജനതാദളും കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ പരസ്യമായ കലാപത്തിനാകും തുടക്കം കുറിക്കുക.

ചാണ്ടിക്കായി എന്‍.സി.പി കരുനീക്കം

എല്‍.ഡി.എഫ് കൈവിട്ടിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ കരുനീക്കവുമായി എന്‍.സി.പി. ഇന്ന് എന്‍.സി.പി നേതൃയോഗം ചേരുമ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്നത് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്നും ഒരുമാസം മുന്‍പ് തീരുമാനിച്ച യോഗമാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ്ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശം മന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കും. മന്ത്രിക്കും സാധാരണക്കാരനും രണ്ട് നീതിയാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ നിന്ന് ചാണ്ടിക്ക് തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാരിനേല്‍ക്കുന്ന മറ്റൊരു പ്രഹരമാകും.

ഇതിനിടെ തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരത് പവാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എന്‍.സി.പിക്കുള്ളത്. തോമസ്ചാണ്ടി രാജിവെച്ചാല്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നതു വരെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഘടകകക്ഷികളുടെ സീറ്റുകളോ മന്ത്രിസ്ഥാനമോ ഏറ്റെടുത്താല്‍ അത് മടക്കിക്കൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. എം.പി വീരേന്ദ്രകുമാറും ആര്‍.എസ്.പിയും അടക്കമുള്ളവര്‍ സി.പി.എമ്മുമായി ഇടഞ്ഞ് എല്‍.ഡി.എഫ് വിട്ടത് ഇക്കാരണത്താലായിരുന്നു. ചാണ്ടിയെ രാജിവെപ്പിച്ച് മന്ത്രിസ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയേക്കുമെന്ന ഭയമാണ് എന്‍.സി.പിയെ കടുംപിടുത്തത്തിന് പ്രേരിപ്പിക്കുന്നത്. ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചാല്‍ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഉറപ്പ് സി.പി.എമ്മില്‍ നിന്ന് നേടിയെടുത്ത ശേഷമാകും രാജി സംബന്ധിച്ച് എന്‍.സി.പി അന്തിമ തീരുമാനമെടുക്കുക.

ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഈമാസം 24നാണ് പരിഗണിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന വാദം കോടതി ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് തോമസ്ചാണ്ടി.

മുന്നണിയോഗ തീരുമാനപ്രകാരം ഇന്നത്തെ എന്‍.സി.പി യോഗം കഴിയുന്നതുവരെ മാത്രമാകും സി.പി.ഐ കാത്തിരിക്കുക. അതിനു ശേഷവും രാജിയുണ്ടായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടും.

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending