Connect with us

More

രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം

Published

on

തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി വെപ്പിക്കില്ലെന്ന് എന്‍.സി.പി തീരുമാനിച്ചാല്‍ വാളെടുത്ത് പരസ്യമായി പോര്‍വിളിക്കുമെന്നാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഭീഷണി. ഇക്കാര്യത്തില്‍ സി.പി.ഐക്കൊപ്പം നില്‍ക്കുമെന്ന് ജനതാദളും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായ നടപടികളാണ് ഇന്നലെ എന്‍.സി.പിയില്‍ നിന്നുണ്ടായത്. കായല്‍ കയ്യേറിയെന്ന് വ്യക്തമായ മന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിന്റെ പൊതുവികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടിയെ പിന്തുണച്ചിരുന്നെങ്കിലും രാജി ആവശ്യം മുന്നണിയുടെ പൊതുവികാരമാക്കി മാറ്റാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നന്നേ പാടുപെടേണ്ടി വന്നു. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്ന ആവശ്യം സി.പി.ഐയും മറ്റ് കക്ഷികളും അംഗീകരിച്ചു. ചാണ്ടിയുടെ രാജി തത്വത്തില്‍ ഉറപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.

എന്നാല്‍ ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം രാജി ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല എന്‍.സി.പി യോഗം ചേരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐയുടെ നിലപാട് എതിരാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു.

രാജിക്കാര്യം ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അതിന് സമയം വേണമെന്നുമായിരുന്നു എല്‍.ഡി.എഫിനോട് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രിയുടെ രാജി എന്‍.സി.പി തന്നെ മുഖ്യമന്ത്രിയെ അറിയിക്കുന്ന നിമിഷത്തിനായാണ് സി.പി.ഐയും ജനതാദളും കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ പരസ്യമായ കലാപത്തിനാകും തുടക്കം കുറിക്കുക.

ചാണ്ടിക്കായി എന്‍.സി.പി കരുനീക്കം

എല്‍.ഡി.എഫ് കൈവിട്ടിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ കരുനീക്കവുമായി എന്‍.സി.പി. ഇന്ന് എന്‍.സി.പി നേതൃയോഗം ചേരുമ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്നത് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്നും ഒരുമാസം മുന്‍പ് തീരുമാനിച്ച യോഗമാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ്ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശം മന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കും. മന്ത്രിക്കും സാധാരണക്കാരനും രണ്ട് നീതിയാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ നിന്ന് ചാണ്ടിക്ക് തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാരിനേല്‍ക്കുന്ന മറ്റൊരു പ്രഹരമാകും.

ഇതിനിടെ തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരത് പവാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എന്‍.സി.പിക്കുള്ളത്. തോമസ്ചാണ്ടി രാജിവെച്ചാല്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നതു വരെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഘടകകക്ഷികളുടെ സീറ്റുകളോ മന്ത്രിസ്ഥാനമോ ഏറ്റെടുത്താല്‍ അത് മടക്കിക്കൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. എം.പി വീരേന്ദ്രകുമാറും ആര്‍.എസ്.പിയും അടക്കമുള്ളവര്‍ സി.പി.എമ്മുമായി ഇടഞ്ഞ് എല്‍.ഡി.എഫ് വിട്ടത് ഇക്കാരണത്താലായിരുന്നു. ചാണ്ടിയെ രാജിവെപ്പിച്ച് മന്ത്രിസ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയേക്കുമെന്ന ഭയമാണ് എന്‍.സി.പിയെ കടുംപിടുത്തത്തിന് പ്രേരിപ്പിക്കുന്നത്. ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചാല്‍ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഉറപ്പ് സി.പി.എമ്മില്‍ നിന്ന് നേടിയെടുത്ത ശേഷമാകും രാജി സംബന്ധിച്ച് എന്‍.സി.പി അന്തിമ തീരുമാനമെടുക്കുക.

ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഈമാസം 24നാണ് പരിഗണിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന വാദം കോടതി ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് തോമസ്ചാണ്ടി.

മുന്നണിയോഗ തീരുമാനപ്രകാരം ഇന്നത്തെ എന്‍.സി.പി യോഗം കഴിയുന്നതുവരെ മാത്രമാകും സി.പി.ഐ കാത്തിരിക്കുക. അതിനു ശേഷവും രാജിയുണ്ടായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടും.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending