More
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മൂന്നാം ദിവസം പിറന്നത് ഏഴ് ഗോളുകള്‍

ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍ രണ്ട് ഗോളിന് ബംഗ്ലൂരു എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി.ഗോവ ആദ്യ പകുതിയില്‍ കോറോ, ലാന്‍സറോട്ടി ,മന്ദര്‍റാവു ദേശായി എന്നിവരുടെ ഗോളുകളില്‍ കരുത്ത് കാട്ടി. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി വൈസ് ക്യാപ്റ്റന്‍ ഇനീഗോ കാള്‍ഡറോണും പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും ഗോള്‍ മടക്കി. കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്എല്ലിലെ ഗോള്‍ ക്ഷാമം അകറ്റാന്‍. ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത് സ്പാനീഷ് താരങ്ങളായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ് പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്. ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്പാനീഷ് മുന്‍നിര താരം ഫെറാന്‍ കോറിമിനാസ് എന്ന കോറോയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത് പ്ലേസ് ചെയ്തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് വലയില്‍. ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ് ഗോളിന്റെ വഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത് കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട് ആയി വന്ന പന്ത് മറ്റൊരു സ്പാനീഷ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടി‘ാഗം കൊണ്ട് ഗോളി കരണ്‍ജിത്തിന്റെ തലയ്ക്കു മുകളിലൂടെ ഉയര്‍ത്തിവി്ട്ടു. ക്രോസ്ബാറില്‍ ഉരുമി പന്ത് വലയിലേക്ക്. ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്‌റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനു പിന്നാലെയാണ് കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 39 ാം മിനിറ്റില്‍. വലത് വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ് സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ് ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത് മെല്ലെ അകത്തേക്ക്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് ഗോളായി. അഞ്ച് ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത് ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി. പിറകെ പെനാല്‍ട്ടിയില്‍ നിന്ന് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി.കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരം ആവേശകരമായിരുന്നു. ഐ.എസ്.എല്‍ ചിത്രത്തിലേക്ക് ആദ്യമായി വന്ന ബംഗ്ലൂരു എഫ്.സി അവസരോചിതമായി ലഭിച്ച രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. എദു ഗാര്‍സിയയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇഞ്ച്വറി ടൈമില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വക രണ്ടാം ഗോളും. രണ്ട് ഗോളുകള്‍ക്കും മുംബൈ ഗോള്‍ക്കീപ്പര്‍ക്ക് ചെറുതല്ലാതെ പങ്കുണ്ടായിരുന്നു. ചേത്രിയാണ് കളിയിലെ കേമന്‍. ഇനി ബുധനാഴ്ച്ചയാണ് മല്‍സരം. അന്ന് പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസുമായി കളിക്കും
tech
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ
ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.
OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.
ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala23 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
നിമിഷപ്രിയയുടെ മോചനം; ഇടപെടല്‍ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
-
india3 days ago
MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി
-
Video Stories3 days ago
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
-
Video Stories3 days ago
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം