More
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം.
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ചിരവൈരികളായ പാകിസ്താനെ കീഴടക്കി നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഒന്നാന്തരമൊരു ദീപാവലി സമ്മാനമാണ് രാജ്യത്തിന് നല്‍കിയത്.
രൂപീന്ദര്‍ പാല്‍ സിങ്, അഫാന്‍ യൂസുഫ്, നിക്കി തിമ്മയ്യ എന്നിവരുടെ ഗോളുകളാണ് അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്.
മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ.
ഫൈനല്‍ മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണര്‍ രൂപീന്ദര്‍പാല്‍ കിടിലന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
തുടര്‍ന്ന് 2-ാം മിനുറ്റില്‍ സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് സ്വീകരിച്ച്് അഫന്‍ യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്‍ക്കിളിനുള്ളില്‍ നിന്നും രമണ്‍ദീപ് പിടിച്ചെടുത്ത ബോള്‍ ഏറ്റിവാങ്ങിയ യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫല്‍ക്റ്റ് ചെയ്തു വിടുകയായിരുന്നു.
എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ മുഹമ്മദ് അലീം ബിലാലിലൂടെ പാകിസ്താന്‍ ഗോള്‍ മടക്കി. അക്രമം തുടര്‍ന്ന പാക്കിസ്താന്‍് 38-ാം മിനിറ്റില്‍ അലി ഷാനിലൂടെ ഇന്ത്യയെ ഞെട്ടിച്ച സ്‌കോര്‍ തുല്ല്യമാക്കി. ടൂര്‍ണമെന്റില്‍ അലി ഷായുടെ രണ്ടാം ഗോളായിരുന്നു അത്.
എന്നാല്‍, അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റില്‍ വിലപ്പെട്ട ഗോളുമായി എത്തിയ നിഖിന്‍ തിമ്മയ്യ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി ഗോളിയെ ഒന്നാന്തരമായി കളിപ്പിച്ചാണ് ബോള്‍ വലയിലേക്ക് കയറ്റിയത്.
ജസ്ജിത് നല്‍കിയ പാസ് പിടിച്ചെടുത്ത രമണ്‍ദീപാണ് നിഖിന്‍ തിമ്മയ്യക്ക് പന്ത് നല്‍കിയത്. കളിയുടെ അന്ത്യ നിമിഷത്തിലായിരുന്നു രാജ്യത്തെ മുന്നിലാക്കിയ ഈ ഗോള്‍. അതേസമയം അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു.
FT! India beat Pakistan to clinch the 4th Men’s #ACT2016 trophy in a #INDvPAK Final that lived up to its billing!#IndiaKaGame pic.twitter.com/BrO5xShyfa
— Hockey India (@TheHockeyIndia) October 30, 2016
We’ve got another CHAMPION this #दिवाली – #TeamIndia @TheHockeyIndia wins #ACT2016 #INDvPAK !
Well played boys! pic.twitter.com/FP7dqDngmQ
— Lt. Anurag Thakur (@ianuragthakur) October 30, 2016
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും