Connect with us

More

ഇനിയുംകഥതുടരും

Published

on

 

പാരീസ്: ആരടിക്കണം പെനാല്‍ട്ടി…? വിട്ടു കൊടുക്കാന്‍ ഭാവമില്ലാതെ എഡില്‍സണ്‍ കവാനി, പിന്മാറാതെ നെയ്മര്‍… അവസാനം കവാനി കിക്കെടുത്തു-ഷോട്ട് പുറത്തുമായി…! ഫ്രഞ്ച് ലീഗില്‍ ട്രോയസിനെ രണ്ട് ഗോളിന് തകര്‍ത്തെങ്കിലും പാരീസ് സെന്റ ജര്‍മന്‍ മാനേജ്‌മെന്റിന് സൂപ്പര്‍ താരങ്ങളുടെ ഈ തമ്മിലടി വലിയ തലവേദനയാവുകയാണ്. ഉറുഗ്വേക്കാരനായ സീനിയര്‍ താരം കവാനിയും ഈ സീസണില്‍ ബാര്‍സിലോണയില്‍ നിന്നും പി.എസ്.ജിയിലെത്തിയ നെയ്മറും തമ്മിലുള്ള അധികാര വടവം വലി ഇതാദ്യമല്ല. ഫ്രഞ്ച് ലീഗില്‍ ഇരുവരും തമ്മില്‍ ഒരു നാള്‍ പരസ്യ അടിപിടി ഉണ്ടായിരുന്നു. തുര്‍ന്ന് മാനേജ്‌മെന്റ് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വീണ്ടുമിപ്പോള്‍ അധികാരതര്‍ക്കം വന്നതോടെ മാനേജ്‌മെന്റ് പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ഇന്നലെ പക്ഷേ പരസ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഒന്നാം പകുതിയില്‍ ടീമിന് പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ രണ്ടു പേരുമെത്തി. പക്ഷേ പന്തെടുത്ത് കവാനി സ്‌പോട്ടില്‍ വെച്ചു. നെയ്മര്‍ കവാനിയോട് എന്തോ സംസാരിച്ചു. ഉടന്‍ തന്നെ ടീമിന്റെ നായകന്‍ ബ്രസീലുകാരനായ തിയാഗോ സില്‍വ ഓടിയെത്തി. നെയ്മര്‍ പിന്മാറുകയും ചെയ്തു. കവാനിയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനായിരുന്നു സ്‌പോട്ട് കിക്ക് അനുവദിച്ചത്. മുമ്പ് ഇരുവരും തമ്മില്‍ പെനാല്‍ട്ടി കിക്കിന്റെ പേരില്‍ പരസ്യമായി ഉടക്കിയപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ടീം മാനേജ്‌മെന്റ്് തീരുമാനിച്ചത് സ്‌പോട്ട് കിക്ക് ലഭിച്ചാല്‍ ആദ്യാവസരം കവാനിക്കെന്നായിരുന്നു.
ഇന്നലെ കവാനി എടുത്ത സ്‌പോട്ട് കിക്ക് പക്ഷേ ട്രോയസ് ഗോള്‍ക്കീപ്പര്‍ മമ്മദു സമാസ മനോഹരമായി കുത്തിയകറ്റി. പക്ഷേ രണ്ടാം പകുതിയില്‍ സീസണിലെ തന്റെ പതിനഞ്ചാമത് ഗോളുമായി കവാനി പ്രായശ്ചിത്തം ചെയ്തു. നെയ്മറാണ് ടീമിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending