Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം

Published

on

എം അബ്ബാസ്

ഭുജില്‍ രാത്രി തങ്ങിയ വി.ആര്‍.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; ‘ഭായി സാബ്, ഇസ് ഇലക്ഷന്‍ മേം കോന്‍ ജീതേഗാ?’ (തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും). ബി.ജെ.പി തൊ മുഷ്‌കില്‍ ഹെ സാബ്. ഹമാരാ ബോസ് ഹര്‍ദിക് പട്ടേല്‍ ഹെ’ (ബി.ജെ.പിയുടെ കാര്യം കഷ്ടമാണ്. ഞങ്ങളുടെ നേതാവ് ഹര്‍ദികാണ്). ഹര്‍ദിക് പട്ടേല്‍ എന്ന 24കാരന്‍ ഗുജറാത്തിലെ പട്ടേല്‍ സമുദായത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു സൗരാഷ്ട്രയില്‍ ഏറെ അകലെ തൊഴിലെടുക്കുന്ന ആ ചെറുപ്പക്കാരന്‍. പട്ടേലുമാരുടെ അസംതൃപ്തി ഹര്‍ദികിന്റെ നേതൃത്വത്തില്‍ ഒരു സമ്മര്‍ദ ഗ്രൂപ്പായി ബി.ജെ.പിക്കെതിരെ വാളോങ്ങി നില്‍ക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പില്‍. പട്ടേല്‍ മാത്രമല്ല, അല്‍പേഷ് താക്കോറിന്റെ നേതൃത്വത്തില്‍ താക്കോര്‍, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിതര്‍, ഛോട്ടുവാസവയുടെ നേതൃത്വത്തില്‍ ഗോത്രസമൂഹം എന്നിവരും ഇത്തവണ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇതിനു പുറമേ, പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചു പോരുന്ന മുസ്്‌ലിംവോട്ടുകളും. ഈ സഖ്യപ്പെടലുകള്‍ തന്നെയാണ് രണ്ടു പതിറ്റാണ്ടിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നതും.

ഗുജറാത്ത് രാഷ്ട്രീയത്തില്‍ പട്ടേലുമാരുടെ സ്വാധീനത്തെ മറികടക്കാനായി, 1980 കളിലെ ക്ഷത്രിയ-ഹരിജന്‍-ആദിവാസി-മുസ്്‌ലിം (സവമാ) കൂട്ടായ്മയിലേക്ക് പട്ടേലുമാരെ കൂടി എത്തിച്ചാണ് കോണ്‍ഗ്രസ് പരീക്ഷണത്തിനിറങ്ങുന്നത്. ഇതിന്റെ മുഴുവന്‍ ക്രഡിറ്റും നല്‍കേണ്ടത് ഗുജറാത്ത് പി.സി.സി അധ്യക്ഷന്‍ ഭാരത്‌സിന്‍ഹ് സോളങ്കിക്കാണ്. മറ്റൊരര്‍ത്ഥത്തില്‍ അച്ഛന്‍ മാധവ് സിന്‍ഹ് സോളങ്കിയുടെ ‘തെറ്റിന്’ പ്രായശ്ചിത്തം ചെയ്യുകയാണ് ഭാരത് സിന്‍ഹ. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മാധവ്‌സിന്‍ഹ് സോളങ്കി, ഖാമിന് രൂപം നല്‍കിയത്. 85ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 182ല്‍ 149 സീറ്റുമായി അധികാരത്തിലെത്തുകയും ചെയ്തു.

ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1975ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഖാം തന്ത്രത്തിന് രൂപം നല്‍കിയത്. 75ല്‍ ഖാം തന്ത്രത്തില്‍ മത്സരിച്ച 93ല്‍ 47 പേര്‍ വിജയിച്ചു. 80ല്‍ 111ല്‍ 96 പേരും വിജയം കണ്ടു. 85ലെ 149 എം.എല്‍.എമാരില്‍ 100 പേര്‍ ഖാമില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍നിന്നുമായിരുന്നു. ഗുജറാത്ത് ചരിത്രത്തില്‍ പട്ടേലുമാര്‍ക്ക് കാബിനറ്റ് പദവി ലഭിക്കാത്ത ആദ്യത്തെ മന്ത്രിസഭയും അതായിരുന്നു. സോളങ്കിയുടെ മൂന്നാമൂഴത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. 20 മന്ത്രിമാരില്‍ രണ്ടു പട്ടേലുമാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നില്ല. ഒരു കാലത്ത് അധികാരത്തില്‍ വാണിരുന്ന സമുദായം പതിയെ അപ്രസക്തമാകുന്നതിലെ വികാരമാണ് പട്ടീദാറുമാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഒരു പുതിയ അസ്തിത്വത്തിനു വേണ്ടിയുള്ള പട്ടീദാര്‍മാരുടെ അന്വേഷണത്തിലേക്കാണ് എണ്‍പതുകളില്‍ ബി.ജെ.പി അവതരിച്ചത്. പട്ടേലുകള്‍ കോണ്‍ഗ്രസില്‍നിന്ന് സമ്പൂര്‍ണമായി അകന്നു. പട്ടേല്‍, ബനിയ, ഒ.ബി.സി, ദൡത് സമൂഹങ്ങളെ ഹിന്ദുത്വ ബാനറിന് കീഴില്‍ അണി നിരത്താന്‍ ബി.ജെ.പിക്കായി. അതിനിടെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളായ സോളങ്കിലും ജിനാഭായ് ദാര്‍ജിയും വഴി പിരിഞ്ഞതോടെ ഖാം പൊളിയുകയും ചെയ്തു.

22 വര്‍ഷമായി ബി.ജെ.പിയോട് കൂറു കാണിച്ച രാഷ്ട്രീയത്തിനാണ് പട്ടേല്‍ സമുദായം ഇത്തവണ അന്ത്യം കുറിച്ചിട്ടുള്ളത്. 2012ല്‍ പട്ടീദാര്‍ സമുദായത്തില്‍നിന്നുള്ള 48 സ്ഥാനാര്‍ത്ഥികളില്‍ 38 പേരും ബി.ജെ.പി ടിക്കറ്റില്‍ സഭയിലെത്തിയിരുന്നു. ഹര്‍ദികിനെ ഒപ്പം നിര്‍ത്താനായില്ലെങ്കിലും ആ സമുദായത്തിന്റെ അനിഷ്ടം സമ്പാദിക്കാതിരിക്കാനായി ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തു്ന്നുണ്ട്. ഗുജറാത്തിലെ നാലു പട്ടേല്‍ മുഖ്യമന്ത്രിമാരെയും – ബാബു ജഷ്ഭായ് പട്ടേല്‍, ചിമന്‍ഭായ് പട്ടേല്‍,കേശുഭായ് പട്ടേല്‍, ആനന്ദിബെന്‍ പട്ടേല്‍- പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ ഓര്‍ത്തെടുക്കുന്നു. കോണ്‍ഗ്രസിന്റെ ഖാം സമവാക്യത്തെയും ഇടയ്ക്കിടെ ബി.ജെ.പി ഒാര്‍മിപ്പിക്കുന്നു. എന്നാല്‍ പട്ടേലുമാരിലെ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു സമവാക്യം ഓര്‍മയിലുള്ളത്. ഹര്‍ദിക് പട്ടേലിനു കീഴില്‍ അണി നിരക്കുന്ന യുവാക്കള്‍ക്ക് ഈ ഓര്‍മപ്പെടുത്തലിനോട് വേണ്ടത്ര മമതയില്ല.

പട്ടേലുകാരുടെ വരവാണ് ഇത്തവണത്തെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പരീക്ഷണം. പട്ടേല്‍ മുന്നോട്ടുവെച്ച സംവരണാവശ്യം യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല എന്ന വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും അതിനെ നിലവില്‍ കണ്ടില്ലെന്ന് നടക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. ഒ.ബി.സി വിഭാഗമായ താക്കോറുകളുടെ മുന്നേറ്റമുണ്ടാക്കിയ അല്‍പേഷിന്റെയും മേവാനിയുടെ ദളിതരുടെയും വോട്ടു ബാങ്കുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയതല്ല. അഹമ്മദാബാദിലെ കോണ്‍ഗ്രസ് നേതാവായിരുന്നു താക്കോറിന്റെ അച്ഛന്‍ ഖൊജാദി താക്കൂര്‍. ജിഗ്നേഷ് മേവാനിക്കു കീഴില്‍ അണി നിരന്ന ദളിതരുടെ വോട്ടുകളും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നവയാണ്. മുസ്്‌ലിംകളാണ് മറ്റൊന്ന്. ബി.ജെ.പിക്കെതിരെ വേറൊരു ബദല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ തങ്ങളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിനറിയാം. സംസ്ഥാന ജനസംഖ്യയില്‍ ഒമ്പതു ശതമാനത്തിലേറെ വരുന്ന മുസ്്‌ലിംകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending