Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം

Published

on

എം അബ്ബാസ്

ഭുജില്‍ രാത്രി തങ്ങിയ വി.ആര്‍.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; ‘ഭായി സാബ്, ഇസ് ഇലക്ഷന്‍ മേം കോന്‍ ജീതേഗാ?’ (തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും). ബി.ജെ.പി തൊ മുഷ്‌കില്‍ ഹെ സാബ്. ഹമാരാ ബോസ് ഹര്‍ദിക് പട്ടേല്‍ ഹെ’ (ബി.ജെ.പിയുടെ കാര്യം കഷ്ടമാണ്. ഞങ്ങളുടെ നേതാവ് ഹര്‍ദികാണ്). ഹര്‍ദിക് പട്ടേല്‍ എന്ന 24കാരന്‍ ഗുജറാത്തിലെ പട്ടേല്‍ സമുദായത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു സൗരാഷ്ട്രയില്‍ ഏറെ അകലെ തൊഴിലെടുക്കുന്ന ആ ചെറുപ്പക്കാരന്‍. പട്ടേലുമാരുടെ അസംതൃപ്തി ഹര്‍ദികിന്റെ നേതൃത്വത്തില്‍ ഒരു സമ്മര്‍ദ ഗ്രൂപ്പായി ബി.ജെ.പിക്കെതിരെ വാളോങ്ങി നില്‍ക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പില്‍. പട്ടേല്‍ മാത്രമല്ല, അല്‍പേഷ് താക്കോറിന്റെ നേതൃത്വത്തില്‍ താക്കോര്‍, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിതര്‍, ഛോട്ടുവാസവയുടെ നേതൃത്വത്തില്‍ ഗോത്രസമൂഹം എന്നിവരും ഇത്തവണ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇതിനു പുറമേ, പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചു പോരുന്ന മുസ്്‌ലിംവോട്ടുകളും. ഈ സഖ്യപ്പെടലുകള്‍ തന്നെയാണ് രണ്ടു പതിറ്റാണ്ടിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നതും.

ഗുജറാത്ത് രാഷ്ട്രീയത്തില്‍ പട്ടേലുമാരുടെ സ്വാധീനത്തെ മറികടക്കാനായി, 1980 കളിലെ ക്ഷത്രിയ-ഹരിജന്‍-ആദിവാസി-മുസ്്‌ലിം (സവമാ) കൂട്ടായ്മയിലേക്ക് പട്ടേലുമാരെ കൂടി എത്തിച്ചാണ് കോണ്‍ഗ്രസ് പരീക്ഷണത്തിനിറങ്ങുന്നത്. ഇതിന്റെ മുഴുവന്‍ ക്രഡിറ്റും നല്‍കേണ്ടത് ഗുജറാത്ത് പി.സി.സി അധ്യക്ഷന്‍ ഭാരത്‌സിന്‍ഹ് സോളങ്കിക്കാണ്. മറ്റൊരര്‍ത്ഥത്തില്‍ അച്ഛന്‍ മാധവ് സിന്‍ഹ് സോളങ്കിയുടെ ‘തെറ്റിന്’ പ്രായശ്ചിത്തം ചെയ്യുകയാണ് ഭാരത് സിന്‍ഹ. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മാധവ്‌സിന്‍ഹ് സോളങ്കി, ഖാമിന് രൂപം നല്‍കിയത്. 85ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 182ല്‍ 149 സീറ്റുമായി അധികാരത്തിലെത്തുകയും ചെയ്തു.

ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1975ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഖാം തന്ത്രത്തിന് രൂപം നല്‍കിയത്. 75ല്‍ ഖാം തന്ത്രത്തില്‍ മത്സരിച്ച 93ല്‍ 47 പേര്‍ വിജയിച്ചു. 80ല്‍ 111ല്‍ 96 പേരും വിജയം കണ്ടു. 85ലെ 149 എം.എല്‍.എമാരില്‍ 100 പേര്‍ ഖാമില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍നിന്നുമായിരുന്നു. ഗുജറാത്ത് ചരിത്രത്തില്‍ പട്ടേലുമാര്‍ക്ക് കാബിനറ്റ് പദവി ലഭിക്കാത്ത ആദ്യത്തെ മന്ത്രിസഭയും അതായിരുന്നു. സോളങ്കിയുടെ മൂന്നാമൂഴത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. 20 മന്ത്രിമാരില്‍ രണ്ടു പട്ടേലുമാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നില്ല. ഒരു കാലത്ത് അധികാരത്തില്‍ വാണിരുന്ന സമുദായം പതിയെ അപ്രസക്തമാകുന്നതിലെ വികാരമാണ് പട്ടീദാറുമാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഒരു പുതിയ അസ്തിത്വത്തിനു വേണ്ടിയുള്ള പട്ടീദാര്‍മാരുടെ അന്വേഷണത്തിലേക്കാണ് എണ്‍പതുകളില്‍ ബി.ജെ.പി അവതരിച്ചത്. പട്ടേലുകള്‍ കോണ്‍ഗ്രസില്‍നിന്ന് സമ്പൂര്‍ണമായി അകന്നു. പട്ടേല്‍, ബനിയ, ഒ.ബി.സി, ദൡത് സമൂഹങ്ങളെ ഹിന്ദുത്വ ബാനറിന് കീഴില്‍ അണി നിരത്താന്‍ ബി.ജെ.പിക്കായി. അതിനിടെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളായ സോളങ്കിലും ജിനാഭായ് ദാര്‍ജിയും വഴി പിരിഞ്ഞതോടെ ഖാം പൊളിയുകയും ചെയ്തു.

22 വര്‍ഷമായി ബി.ജെ.പിയോട് കൂറു കാണിച്ച രാഷ്ട്രീയത്തിനാണ് പട്ടേല്‍ സമുദായം ഇത്തവണ അന്ത്യം കുറിച്ചിട്ടുള്ളത്. 2012ല്‍ പട്ടീദാര്‍ സമുദായത്തില്‍നിന്നുള്ള 48 സ്ഥാനാര്‍ത്ഥികളില്‍ 38 പേരും ബി.ജെ.പി ടിക്കറ്റില്‍ സഭയിലെത്തിയിരുന്നു. ഹര്‍ദികിനെ ഒപ്പം നിര്‍ത്താനായില്ലെങ്കിലും ആ സമുദായത്തിന്റെ അനിഷ്ടം സമ്പാദിക്കാതിരിക്കാനായി ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തു്ന്നുണ്ട്. ഗുജറാത്തിലെ നാലു പട്ടേല്‍ മുഖ്യമന്ത്രിമാരെയും – ബാബു ജഷ്ഭായ് പട്ടേല്‍, ചിമന്‍ഭായ് പട്ടേല്‍,കേശുഭായ് പട്ടേല്‍, ആനന്ദിബെന്‍ പട്ടേല്‍- പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ ഓര്‍ത്തെടുക്കുന്നു. കോണ്‍ഗ്രസിന്റെ ഖാം സമവാക്യത്തെയും ഇടയ്ക്കിടെ ബി.ജെ.പി ഒാര്‍മിപ്പിക്കുന്നു. എന്നാല്‍ പട്ടേലുമാരിലെ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു സമവാക്യം ഓര്‍മയിലുള്ളത്. ഹര്‍ദിക് പട്ടേലിനു കീഴില്‍ അണി നിരക്കുന്ന യുവാക്കള്‍ക്ക് ഈ ഓര്‍മപ്പെടുത്തലിനോട് വേണ്ടത്ര മമതയില്ല.

പട്ടേലുകാരുടെ വരവാണ് ഇത്തവണത്തെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പരീക്ഷണം. പട്ടേല്‍ മുന്നോട്ടുവെച്ച സംവരണാവശ്യം യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല എന്ന വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും അതിനെ നിലവില്‍ കണ്ടില്ലെന്ന് നടക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. ഒ.ബി.സി വിഭാഗമായ താക്കോറുകളുടെ മുന്നേറ്റമുണ്ടാക്കിയ അല്‍പേഷിന്റെയും മേവാനിയുടെ ദളിതരുടെയും വോട്ടു ബാങ്കുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയതല്ല. അഹമ്മദാബാദിലെ കോണ്‍ഗ്രസ് നേതാവായിരുന്നു താക്കോറിന്റെ അച്ഛന്‍ ഖൊജാദി താക്കൂര്‍. ജിഗ്നേഷ് മേവാനിക്കു കീഴില്‍ അണി നിരന്ന ദളിതരുടെ വോട്ടുകളും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നവയാണ്. മുസ്്‌ലിംകളാണ് മറ്റൊന്ന്. ബി.ജെ.പിക്കെതിരെ വേറൊരു ബദല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ തങ്ങളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിനറിയാം. സംസ്ഥാന ജനസംഖ്യയില്‍ ഒമ്പതു ശതമാനത്തിലേറെ വരുന്ന മുസ്്‌ലിംകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം
വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.

എക്‌സിബിഷന്‍
മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ‘ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സിയ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

അനുബന്ധ പരിപാടികള്‍
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.

പുരസ്‌കാരങ്ങള്‍
ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.

ഐ.എഫ്.എഫ്.കെയുടെ ഹ്രസ്വചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.

Continue Reading

entertainment

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.

Published

on

നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്‌നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.

Continue Reading

Health

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി

2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക്  ഔദ്യോഗിക അംഗീകാരം നല്‍കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര്‍ കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന്‍ TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന്‍ ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

Continue Reading

Trending