Video Stories
ഓഖി 11 പേരെ കൂടി രക്ഷപ്പെടുത്തി; നാലു പേരെ കണ്ടെത്താനായില്ല

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചതായി നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. നാലു ബോട്ടുകളില്‍ നിന്നായി രക്ഷിച്ച 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന് (45), റൊണാള്‍ഡ് റോസ് (40), ജാന്‍ റോസ് (35), ജോണ്സണ് (38), ചെവര സ്വദേശി വര്‍ഗീസ് (39), വിഴിഞ്ഞം സ്വദേശികളായ ആന്റണി (45), ബാബു (40), ജോസ് (33), സഹായം (34), വലിയതുറ സ്വദേശികളായ പോള്‍ (48), ബൈജു (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ കണ്ടെത്താനായില്ല. നാലു ഫൈബര്‍ ബോട്ടുകളും പൂര്‍ണമായി തകര്‍ന്നു. മൂന്നു ദിവസങ്ങളിലായി പല പ്രദേശങ്ങളില്‍നിന്നു രക്ഷിച്ച ഇവര്‍ നാവിക സേനയുടെ കപ്പലുകളിലുണ്ടായിരുന്നു. ഐഎന്‍എസ് നിരീക്ഷക്, ഐഎന്‍എസ് ജമുന എന്നീ നാവിക സേന കപ്പലുകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഐഎന്‍എസ് കല്‍പ്പേനിയിലാണ് ഇവരെ നാവിക ആസ്ഥാനത്തേക്ക് കൊണ്ടു വന്നത്. ഇന്നലെ ഉച്ചക്ക് 12.20ഓടെ കൊച്ചിയിലെ നേവല്‍ ബേസില്‍ കപ്പലെത്തി. തുടര്‍ന്ന് ഇവരെ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ വാഹനത്തില്‍ ഇവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു.
കൊല്ലത്തെ നീണ്ടകരയില്‍ നിന്ന് കഴിഞ്ഞ 28ന് ഉച്ച കഴിഞ്ഞാണ് ആരോഗ്യമാത എന്ന ബോട്ടില്‍ മുത്തപ്പന്, റൊണാള്‍ഡ് റോസ്, ജാന്‍ റോസ്, ജോണ്സണ്, വര്‍ഗീസ് എന്നിവര്‍ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. പിറ്റേന്നു രാത്രി ഏകദേശം 12.30 ആയതോടെ കനത്ത കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമായി. ഇതിനിടെ ബോട്ടിലെ ഒരു എന്ജിന് തകരാറിലായി. കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ ഒരു ദിവസം മുന്നോട്ടു പോകാനാകാതെ അവിടെ കിടന്നു. രണ്ടാം ദിവസം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. രണ്ടാമത്തെ എന്‍ജിനും തകരാറിലായതോടെ മരണത്തെ മുന്നില്‍ കണ്ടുവെന്ന് ജോണ്സണ് പറയുന്നു. കരയില്‍നിന്നു പോന്നതില്‍ പിന്നെ ഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവരും തളര്‍ന്നു. കുടിവെള്ളമുണ്ടായിരുന്നത് തീരാതെ കുറച്ചു മാത്രം ഉപയോഗിച്ചു. ഇതിനു ശേഷമാണു നാവിക സേന അധികൃതര്‍ രക്ഷക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ 30ന് ഉച്ചക്ക് ശേഷം മൂന്നിനാണു ഫാത്തിമ മാതാ എന്ന ബോട്ടില്‍ ആന്റണി, ബാബു, നിക്കോളാസ് എന്നിവര്‍ കടലിലേക്ക് പുറപ്പെട്ടത്. രാത്രി 12 കഴിഞ്ഞതോടെ കടല്‍ പ്രക്ഷുബ്ധമായി. കൂറ്റന്‍ തിരമാലകള്‍ അടിച്ചതോടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായി. വള്ളം മറിഞ്ഞതോടെ ജീവന് രക്ഷിക്കാനായി നീന്തി വള്ളത്തെ പിടിക്കാനുള്ള ശ്രമമായി. ഇതിനിടെ നിക്കോളാസിനെ കാണാതായി. തുടര്‍ന്നായിരുന്നു നാവിക സേനയുടെ ഇടപെടല്‍. വിഴിഞ്ഞത്ത് നിന്നു തന്നെ 29ന് അതിരാവിലെ മൂന്നിനാണു സജിത സജിത്ത് എന്ന ബോട്ടില്‍ നാലംഗ സംഘം പുറപ്പെട്ടത്. അതില്‍ ജോസ്, സഹായം എന്നിവര്‍ തിരികെയെത്തിയപ്പോള്‍ രാജു, സൈറസ് എന്നിവരെ കാണാതായി. പുറപ്പെട്ടതിന്റെ അടുത്ത ദിവസമാണു പ്രശ്നങ്ങളുണ്ടായത്. കാറ്റും മഴയും കൂടി തിരമാലകള്‍ അടിച്ചതോടെ വള്ളം മറിഞ്ഞു, രണ്ടു പേരെ കാണാതായി. ഇതിനു ശേഷം രണ്ടാം ദിവസമാണ് നേവി രക്ഷക്കെത്തിയത്. രണ്ടു തൊഴിലാളികള്‍ തിരിച്ചെത്തിയ സെന്റ് ആന്റണീസ് ബോട്ടില്‍നിന്നും രണ്ടു പേരെ കാണാതായിട്ടുണ്ട്. പോള്‍, ബൈജു എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ഡെന്നി, ജെറാള്‍ഡ് എന്നിവരെ കണ്ടെത്താനായില്ല. കഴിഞ്ഞ 30നാണ് ഇവര്‍ വലിയതുറയില്‍ നിന്നു പുറപ്പെട്ടത്. അന്നു വൈകുന്നേരം ആറുവരെ നാലു പേരും ഒപ്പമുണ്ടായിരുന്നു. കാറ്റിലും മഴയിലും വള്ളം മറിഞ്ഞപ്പോള്‍ നീന്തി വന്നു വള്ളത്തില്‍ എല്ലാവരും പിടിച്ചു. ഇതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണാതാവുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
Football2 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി