Connect with us

Video Stories

ഓഖി 11 പേരെ കൂടി രക്ഷപ്പെടുത്തി; നാലു പേരെ കണ്ടെത്താനായില്ല

Published

on

 

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചതായി നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. നാലു ബോട്ടുകളില്‍ നിന്നായി രക്ഷിച്ച 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍ (45), റൊണാള്‍ഡ് റോസ് (40), ജാന്‍ റോസ് (35), ജോണ്‍സണ്‍ (38), ചെവര സ്വദേശി വര്‍ഗീസ് (39), വിഴിഞ്ഞം സ്വദേശികളായ ആന്റണി (45), ബാബു (40), ജോസ് (33), സഹായം (34), വലിയതുറ സ്വദേശികളായ പോള്‍ (48), ബൈജു (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ കണ്ടെത്താനായില്ല. നാലു ഫൈബര്‍ ബോട്ടുകളും പൂര്‍ണമായി തകര്‍ന്നു. മൂന്നു ദിവസങ്ങളിലായി പല പ്രദേശങ്ങളില്‍നിന്നു രക്ഷിച്ച ഇവര്‍ നാവിക സേനയുടെ കപ്പലുകളിലുണ്ടായിരുന്നു. ഐഎന്‍എസ് നിരീക്ഷക്, ഐഎന്‍എസ് ജമുന എന്നീ നാവിക സേന കപ്പലുകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഐഎന്‍എസ് കല്‍പ്പേനിയിലാണ് ഇവരെ നാവിക ആസ്ഥാനത്തേക്ക് കൊണ്ടു വന്നത്. ഇന്നലെ ഉച്ചക്ക് 12.20ഓടെ കൊച്ചിയിലെ നേവല്‍ ബേസില്‍ കപ്പലെത്തി. തുടര്‍ന്ന് ഇവരെ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ വാഹനത്തില്‍ ഇവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു.
കൊല്ലത്തെ നീണ്ടകരയില്‍ നിന്ന് കഴിഞ്ഞ 28ന് ഉച്ച കഴിഞ്ഞാണ് ആരോഗ്യമാത എന്ന ബോട്ടില്‍ മുത്തപ്പന്‍, റൊണാള്‍ഡ് റോസ്, ജാന്‍ റോസ്, ജോണ്‍സണ്‍, വര്‍ഗീസ് എന്നിവര്‍ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. പിറ്റേന്നു രാത്രി ഏകദേശം 12.30 ആയതോടെ കനത്ത കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമായി. ഇതിനിടെ ബോട്ടിലെ ഒരു എന്‍ജിന്‍ തകരാറിലായി. കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ ഒരു ദിവസം മുന്നോട്ടു പോകാനാകാതെ അവിടെ കിടന്നു. രണ്ടാം ദിവസം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. രണ്ടാമത്തെ എന്‍ജിനും തകരാറിലായതോടെ മരണത്തെ മുന്നില്‍ കണ്ടുവെന്ന് ജോണ്‍സണ്‍ പറയുന്നു. കരയില്‍നിന്നു പോന്നതില്‍ പിന്നെ ഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവരും തളര്‍ന്നു. കുടിവെള്ളമുണ്ടായിരുന്നത് തീരാതെ കുറച്ചു മാത്രം ഉപയോഗിച്ചു. ഇതിനു ശേഷമാണു നാവിക സേന അധികൃതര്‍ രക്ഷക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ 30ന് ഉച്ചക്ക് ശേഷം മൂന്നിനാണു ഫാത്തിമ മാതാ എന്ന ബോട്ടില്‍ ആന്റണി, ബാബു, നിക്കോളാസ് എന്നിവര്‍ കടലിലേക്ക് പുറപ്പെട്ടത്. രാത്രി 12 കഴിഞ്ഞതോടെ കടല്‍ പ്രക്ഷുബ്ധമായി. കൂറ്റന്‍ തിരമാലകള്‍ അടിച്ചതോടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി. വള്ളം മറിഞ്ഞതോടെ ജീവന്‍ രക്ഷിക്കാനായി നീന്തി വള്ളത്തെ പിടിക്കാനുള്ള ശ്രമമായി. ഇതിനിടെ നിക്കോളാസിനെ കാണാതായി. തുടര്‍ന്നായിരുന്നു നാവിക സേനയുടെ ഇടപെടല്‍. വിഴിഞ്ഞത്ത് നിന്നു തന്നെ 29ന് അതിരാവിലെ മൂന്നിനാണു സജിത സജിത്ത് എന്ന ബോട്ടില്‍ നാലംഗ സംഘം പുറപ്പെട്ടത്. അതില്‍ ജോസ്, സഹായം എന്നിവര്‍ തിരികെയെത്തിയപ്പോള്‍ രാജു, സൈറസ് എന്നിവരെ കാണാതായി. പുറപ്പെട്ടതിന്റെ അടുത്ത ദിവസമാണു പ്രശ്‌നങ്ങളുണ്ടായത്. കാറ്റും മഴയും കൂടി തിരമാലകള്‍ അടിച്ചതോടെ വള്ളം മറിഞ്ഞു, രണ്ടു പേരെ കാണാതായി. ഇതിനു ശേഷം രണ്ടാം ദിവസമാണ് നേവി രക്ഷക്കെത്തിയത്. രണ്ടു തൊഴിലാളികള്‍ തിരിച്ചെത്തിയ സെന്റ് ആന്റണീസ് ബോട്ടില്‍നിന്നും രണ്ടു പേരെ കാണാതായിട്ടുണ്ട്. പോള്‍, ബൈജു എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ഡെന്നി, ജെറാള്‍ഡ് എന്നിവരെ കണ്ടെത്താനായില്ല. കഴിഞ്ഞ 30നാണ് ഇവര്‍ വലിയതുറയില്‍ നിന്നു പുറപ്പെട്ടത്. അന്നു വൈകുന്നേരം ആറുവരെ നാലു പേരും ഒപ്പമുണ്ടായിരുന്നു. കാറ്റിലും മഴയിലും വള്ളം മറിഞ്ഞപ്പോള്‍ നീന്തി വന്നു വള്ളത്തില്‍ എല്ലാവരും പിടിച്ചു. ഇതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണാതാവുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending