More
ഹജ്ജിന് സേവന നികുതി: തീര്‍ത്ഥാടകര്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്‌സും ഈടാക്കാത്ത സാഹചര്യത്തില്‍ അതേ ലക്ഷ്യത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്നും സേവന നികുതി വാങ്ങുമ്പോള്‍ പൗരന്മാരുടെ അവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ത്ഥാടകരില്‍ നിന്നും ഇത്തരത്തില്‍ സേവന നികുതി ആവശ്യപ്പെട്ടു നോട്ടീസയക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്.
സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുള്ള ഹജ്ജ് സേവനങ്ങള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കേണ്ടതാണെന്നും സ്വകാര്യ ഹജ്ജ് ടൂര്‍ മേഖല ചെലവ് കൂടാന്‍ ഇടവന്നാല്‍ അത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസകരമായി ഭവിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പുമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രസ്താവിക്കുകയും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേ റ്റര്‍മാരുടെ പ്രതിനിധി സംഘത്തോട് സര്‍വ്വീസ് ടാക്‌സ് നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയതുമാണ്. മന്ത്രിയുടെ ഉറപ്പിന് ഏകദേശം ഒരു വര്‍ഷത്തോളം പഴക്കമായിട്ടും ഇതുവരെ ആ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടായിട്ടില്ല.
കഴിഞ്ഞ 5 വര്‍ഷത്തില്‍ യാത്ര ചെയ്ത ഇന്ത്യയിലെ രണ്ടേകാല്‍ ലക്ഷത്തിലേറെ തീര്‍ത്ഥാടകരെ ബാധിക്കുന്ന വളരെ വലിയ പ്രശ്‌നമായതിനാല്‍ ഇതിനെതിരെ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സി. മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍), എം.എ അസീസ് (കണ്‍വീനര്‍), അഹമ്മദ് ദേവര്‍കോവില്‍, ടി. മുഹമ്മദ് ഹാരിസ്, എ.എം പരീദ് ഹാജി (അംഗങ്ങള്‍) എന്നിവര്‍ ചേര്‍ന്ന സമര സമിതിക്ക് രൂപം നല്‍കി. പ്രസിഡന്റ് പി.കെ. മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. പീര്‍മുഹമ്മദ് സ്വാഗതവും പി.കെ.എം ഹുസൈന്‍ ഹാജി നന്ദിയും പറഞ്ഞു. വി. ചേക്കുട്ടി ഹാജി, മൊയ്തു സഖാഫി, മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
kerala
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം

തിരുവനന്തുപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. വിവിധ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
‘പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിച്ചുവരുന്നു’ – മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
kerala
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളാണ് തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം.
kerala
മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം