Connect with us

Culture

കൂറ്മാറിയവരോട് കൂറ് കാണിക്കാതെ ഗുജറാത്ത്; ചതിയന്മാര്‍ക്ക് ജനം കൊടുത്ത മറുപടിയെന്ന് കോണ്‍ഗ്രസ്

Published

on

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച നേതാക്കള്‍ക്ക് ഗുജറാത്തിലെ വോട്ടര്‍മാര്‍ പണികൊടുത്തു. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ മുന്‍ പ്രതിപക്ഷ നേതാവ് ശേഖര്‍സിങ് വഘേലയടക്കം മധ്യ, വടക്കന്‍ ഗുജറാത്തില്‍ ഇത്തരത്തില്‍ കൂറുമാറി മത്സരിച്ച മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.

എട്ടുപേരില്‍ മൂന്നുപേര്‍ മാത്രമാണ് വിജയിച്ചത്. അഹമ്മദ് പട്ടേലിനെതിരേ കൂറുമാറി വോട്ടുചെയ്ത 14 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ എട്ടുപേര്‍ക്കാണ് ബി.ജെ.പി. സീറ്റുനല്‍കിയിരുന്നത്. ഇവരില്‍ അമുല്‍ ചെയര്‍മാനും പലവട്ടം എം.എല്‍.എ.യുമായിരുന്ന രാംസിങ് പാര്‍മര്‍ തസ്രയില്‍ തോറ്റു. അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി വിവാദപുരുഷനായ രാഘവ്ജി പട്ടേലിന് ജാംനഗര്‍ റൂറലിലെ ജനങ്ങള്‍ വിജയം നിഷേധിച്ചു.

അഹമ്മദ് പട്ടേലിനൊപ്പം പത്രികാസമര്‍പ്പണത്തിനു പോയിട്ട് അടുത്തദിവസം ബി.ജെ.പി.യില്‍ ചേര്‍ന്ന തേജശ്രീ പട്ടേല്‍ വീരാംഗാമില്‍ തോല്‍വിയടഞ്ഞു. ഹാര്‍ദിക് പട്ടേലിന്റെയും അല്‍പ്പേഷ് ഠാക്കൂറിന്റെയും നാടുകൂടിയാണ് വീരാംഗാം. മാണ്‍സയില്‍ മത്സരിച്ച അമിത് ചൗധരിയും ബലാസിനോറില്‍ മാന്‍സിങ് ചൗഹാനും പരാജയപ്പെട്ടു.

ഗോധ്രയില്‍ സി.കെ. റൗള്‍ജി 258 വോട്ടിനാണ് കടന്നുകൂടിയത്. ബെംഗളൂരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം.എല്‍.എമാരില്‍ കൂറുമാറിയ ഏകയാളായ കരംശി പട്ടേലിന്റെ മകന്‍ കനു പട്ടേല്‍ സാനന്ദില്‍ ബി.ജെ.പി.ക്കുവേണ്ടി ജയിച്ചു. ജാംനഗര്‍ വടക്ക് മണ്ഡലത്തിലെ ധര്‍മേന്ദര്‍ സിങ് ജഡേജയാണ് വിജയിച്ച മൂന്നാമന്‍.
ഇവരുടെയൊക്കെ നേതാവായ ശങ്കര്‍സിങ് വഗേലയുടെ പാര്‍ട്ടിക്ക് സീറ്റൊന്നും കിട്ടിയില്ല. 0.3 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്.

ചതിയന്മാരായ നേതാക്കള്‍ക്ക് ജനം കൊടുത്ത മറുപടിയാണിതെന്നാണ് കൂറുമാറിയവരുടെ പരാജയത്തെകുറിച്ച് കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി പ്രതികരിച്ചത്. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കൂറുമാറിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും കൂറുമാറിയവരുടെ പരാജയം ഗുജറാത്ത് ജനത കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം നേതാക്കളായിരുന്നവരെ തന്നെ നേരിടേണ്ടി വന്ന സീറ്റുകളിലെല്ലാം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഗുജറാത്ത് ജനത ചതിയന്മാരായ നേതാക്കളെയല്ല കോണ്‍ഗ്രസിനെയാണ് വിശ്വസിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു.’ കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു.

നഗരങ്ങളില്‍ ബന്ധങ്ങളുടെയും അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തകരുടെയും കുറവു കാരണമാണ് പാര്‍ട്ടിക്ക് നഗരപ്രദേശങ്ങളില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത്, വഡോദര പോലുളള മേഖലകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെനനും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending