Connect with us

More

ജാര്‍ഖണ്ഡ്: മുസ്ലിം ലീഗ് ഇടപെടല്‍ ഫലം കാണുന്നു ഗതികെട്ട് മുഖ്യമന്ത്രിയും പുതപ്പ് വിതരണത്തിനിറങ്ങി

Published

on

 

ജാര്‍ഖണ്ഡ്/ പാക്കൂര്‍: കൊടിയ തണുപ്പ് പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്‍ പ്രതിരോധത്തിലായി ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി യുടെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പാണ് ഉത്തരേന്ത്യന്‍ പര്യടനം നടത്തിയത്. . കൊടിയ ദാരിദ്രവും തണുപ്പും നേരിടുമ്പോഴും തെരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാത്ത ഗ്രാമങ്ങളിലേക്ക് സഹായങ്ങളുമായെത്തിയ മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.നിസ്സഹാരായിരിക്കുന്ന ഗ്രാമീണര്‍ക്ക് മുസ്ലിം ലീഗ് നടത്തിയ കമ്പിളി പുതപ്പുകളുടെ വിതരണം വലിയ ആശ്വാസമായി.

സര്‍ക്കാറും പോലീസും ഉന്നയിച്ച തടസ്സങ്ങളെ മറികടന്നായിരുന്നു ലീഗിന്റെ പുതപ്പ് വിതരണം. ഇതോടെ ഗ്രാമീണര്‍ക്കിടയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലുള്ള മതിപ്പും പ്രതീക്ഷയും പതിന്‍ മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു.
അതേസമയം മുസ്ലിം ലീഗിന്റെ ഇടപെടലും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും സംസ്ഥാന സര്‍ക്കാറിലും മറ്റു രാഷ്ട്രീയ കക്ഷികളിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി രഖൂര്‍ ദാസ് നേരിട്ടും ബി.ജെ.പിയും കോണ്‍ഗ്രസ്സുമുടക്കമുള്ള മറ്റു കക്ഷികളും കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത് ഉര്‍ദു മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിട്ടുണ്ട്. എം എല്‍ എ മാരും എം പി മാരും അടക്കമുള്ള ജനപ്രതിനിധികളും സഹായ വിതരണം നടത്താന്‍ മുന്നോട്ടു വരുന്നുണ്ട്.
ഇതിനിടയില്‍ പാക്കൂറിലെ പോലീസിന്റെ ആവശ്യപ്രകാരം മുസ്ലിം ലീഗ് നല്‍കുന്ന കൂടുതല്‍ പുതപ്പുകളുടെ വിതരണം നാളെ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പൊതുയോഗം തടഞ്ഞ അതേ പോലീസുകാര്‍ പാര്‍ട്ടി പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കിയതോടെ കൂടുതല്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജാര്‍ഖണ്ഡ് ബീഹാര്‍ ബംഗാള്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക മേഖലകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ജനങ്ങളെയായിരുന്നു ലീഗ് നേതാക്കള്‍ ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ സന്ദര്‍ശിച്ചത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സി‌പിഎം

Published

on

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.

അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.

Continue Reading

kerala

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

Published

on

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

india

സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

Published

on

ന്യൂഡല്‍ഹി: പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള 41കാരനായ രാജേഷ് സക്രിയയാണ് പ്രതി. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള  സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.
നായ്ക്കളോടുള്ള സ്‌നേഹവും സുപ്രീം കോടതിയുടെ വിധിയോടുള്ള ദേഷ്യവുമാണ് ഡല്‍ഹിയിലേക്ക് പോകാനും മുഖ്യമന്ത്രിയെ നേരിടാനും പ്രേരിപ്പിച്ചതെന്ന് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. തെരുവ് നായകള്‍ക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവില്‍ കടുത്ത ദേഷ്യമുണ്ടായിരുന്നു. അതിനു പിന്നാലെ ഉടന്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും അറിയില്ല,’ ഭാനു പറഞ്ഞു.

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

Continue Reading

Trending